Skip to main content

കേരളത്തിന്റെ സാമൂഹ്യവും രാഷ്ട്രീയവുമായ മാറ്റത്തിന് പാത സൃഷ്ടിച്ച കമ്യൂണിസ്റ്റ്‌ നേതാവാണ് സഖാവ് എൻ ശ്രീധരൻ

കേരളത്തിന്റെ സാമൂഹ്യവും രാഷ്ട്രീയവുമായ മാറ്റത്തിന് പാത സൃഷ്ടിച്ച കമ്യൂണിസ്റ്റ്‌ നേതാക്കളിൽ ഒരാളാണ് സഖാവ് എൻ ശ്രീധരൻ. കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ സംസ്ഥാനത്തെ അതുല്യ സംഘാടകരിൽ ഒരാളായ അദ്ദേഹം ഓർമയായിട്ട് 39 വർഷമായി. കോൺഗ്രസ് നേതൃഭരണത്തിന്റെ പൊലീസ്– -ഗുണ്ടാ തേർവാഴ്ചയ്‌ക്കെതിരായി പോരാട്ടം നയിച്ച് മടങ്ങുമ്പോൾ വാഹനാപകടത്തിലാണ് 57-ാം വയസ്സിൽ വേർപാടുണ്ടായത്. അന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായിരുന്നു. നാവികത്തൊഴിലാളിയായും ബീഡിത്തൊഴിലാളിയായും ജീവിതം തുടങ്ങിയ അദ്ദേഹം അവിഭക്ത കമ്യൂണിസ്റ്റ്‌ പാർടിയുടെ ആലപ്പുഴ ജില്ലാ ആക്ടിങ്‌ സെക്രട്ടറിയായി. പിന്നീട് ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിൽ സിപിഐ എമ്മിന്റെ ജില്ലാ സെക്രട്ടറിയായി. ഒരാൾ എങ്ങനെ കമ്യൂണിസ്റ്റ് ആകാമെന്നതിന് നിരവധി കാര്യങ്ങൾ എൻ എസിന്റെ ജീവിതത്തിൽനിന്ന്‌ പഠിക്കാനാകും.

ഇ എം എസ് മുതൽ നായനാർവരെയുള്ളവർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടത്തിയ ശത്രുവർഗ ആക്രമണങ്ങൾ എത്ര ക്രൂരമായിരുന്നു. ഇതിനെതിരെ കമ്യൂണിസ്റ്റുകാരും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സ്നേഹിക്കുന്നവരും ഇടതുപക്ഷക്കാരും ഒരേ മനസ്സോടെ എങ്ങനെ അണിനിരക്കണമെന്ന് എൻ എസ് വ്യക്തമാക്കിയിരുന്നു. കോൺഗ്രസും ബിജെപിയും മാധ്യമങ്ങളും ചേർന്നുള്ള മുക്കൂട്ടു മുന്നണി അന്നും സജീവമായിരുന്നു. ഇതിനെ പരാജയപ്പെടുത്താൻ ഇടതുപക്ഷ ബദൽ മാധ്യമങ്ങളുടെ പ്രചാരവും കരുത്തും വർധിപ്പിക്കേണ്ടതിന്റെ അനിവാര്യത എൻ എസ് അടിവരയിട്ടിരുന്നു.

മുതലാളിത്ത സമ്പദ്ഘടന നാട്ടിൽ ദാരിദ്ര്യവും അന്തരവും സൃഷ്ടിച്ചത് എങ്ങനെയെന്നും അതിനെ അഭിമുഖീകരിക്കാൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം എന്തു ചെയ്‌തെന്നും മനസ്സിലാക്കാൻ എൻ എസിനെപ്പോലുള്ള നേതാക്കളുടെ സ്മരണ ഉപകരിക്കും.ആത്മാഭിമാനമുള്ള മനുഷ്യരുടേതാക്കി കേരളത്തെ മാറ്റിത്തീർത്തതിൽ എൻ എസ് അടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കൾക്കും കമ്യൂണിസ്റ്റ്‌ പാർടിക്കും കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള ഭരണങ്ങൾക്കും വലിയ പങ്കുണ്ട്. ഈ സംസ്ഥാനത്ത് ഇടതുപക്ഷ നേതൃഭരണം തുടർച്ചയായി ഉണ്ടാകണം എന്നതായിരുന്നു കമ്യൂണിസ്റ്റ് നേതാക്കളുടെ സ്വപ്നം. അത് ഇന്ന് യാഥാർഥ്യമായി. എന്നാൽ, ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുന്നതിനുള്ള അജൻഡയുമായി ഹിന്ദുത്വശക്തികൾ ഇറങ്ങിയിരിക്കുന്നു. ഇതിനെ ഫലപ്രദമായി നേരിടാൻ കേരളത്തിൽ എൽഡിഎഫിന്റെ സമ്പൂർണവിജയം ഉണ്ടാകണം. അതിന് ഉറച്ച മനസ്സോടെ മുന്നോട്ടുപോകുന്നതിന് കരുത്തുപകരുന്നതാണ് എൻ എസ് സ്മരണ.
 

കൂടുതൽ ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.