Skip to main content

കേരള ബ്രാൻഡിങ്ങിലൂടെ വിപണിയും ഗുണനിലവാരവും ഉറപ്പാക്കി ഉൽപ്പാദകനെയും ഉപഭോക്താവിനെയും സംരക്ഷിക്കും

കേരള ബ്രാൻഡിങ്ങിലൂടെ വിപണിയും ഗുണനിലവാരവും ഉറപ്പാക്കി ഉൽപ്പാദകനെയും ഉപഭോക്താവിനെയും സംരക്ഷിക്കും. ലോകമറിയുന്ന ബ്രാൻഡാണ് കേരളം. കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന എല്ലാ ഉൽപ്പന്നങ്ങളെയും കേരള ബ്രാൻഡിങ്ങിലേക്ക് കൊണ്ടുവരാനാകും. ഇതിനായി പ്രോട്ടോക്കോളുകൾ രൂപപ്പെടുത്തും. ഹോളോഗ്രാം, ക്യൂആർ കോഡ് എന്നിവയിലൂടെ ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ ലഭ്യമാക്കും. ആദ്യ ഘട്ടത്തിൽ വെളിച്ചെണ്ണ നിർമാണ യൂണിറ്റുകളെയാണ്‌ പരിഗണിക്കുന്നത്‌. കേരള ബ്രാൻഡിനായി www.keralabrand.industry.kerala.gov.in എന്ന പോർട്ടലിൽ സംരംഭങ്ങൾക്ക് അപേക്ഷിക്കാം.

കേരളത്തിൽ നിർമിക്കുന്ന ഉൽപ്പന്നങ്ങൾക്ക്‌ ആഗോള ഗുണനിലവാരം കൊണ്ടുവരികയും അതുവഴി വിപണന സാധ്യത കൂട്ടുകയും ചെയ്യുകയാണ്‌ "കേരള ബ്രാൻഡി’ലൂടെ ലക്ഷ്യമിടുന്നത്‌. ഉൽപ്പാദനത്തിൽ ഉയർന്ന ഗുണനിലവാരം, ധാർമികത, ഉത്തരവാദിത്വപരമായ വ്യാവസായിക രീതികൾ എന്നിവ പിന്തുടരുന്നവയ്‌ക്കാണ്‌ ബ്രാൻഡിങ്‌ നൽകുക. കേരളത്തിൽനിന്നുള്ള അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ചുള്ള ഉൽപ്പന്നമാകണം, മുഴുവനായും കേരളത്തിൽത്തന്നെ നിർമിക്കണം, ബാലവേല പ്രോത്സാഹിപ്പിക്കാത്തതാകണം, ലിംഗ/വർഗ/ജാതി വിവേചനമില്ലാതെ പ്രവർത്തിക്കുന്ന ജോലി സ്ഥലങ്ങളാകണം, പരിസ്ഥിതി സൗഹൃദവും പരിസ്ഥിതി ബോധമുള്ളതുമായ പ്രവർത്തനങ്ങൾ പിന്തുടരണം, സുരക്ഷിതവും വൃത്തിയുള്ളതും പുരോഗമനപരവുമായ ജോലിസ്ഥലങ്ങളാകണം, സാങ്കേതികവിദ്യയിൽ ഊന്നിയ പ്രവർത്തനങ്ങളാകണം എന്നിവയാണ് കേരള ബ്രാൻഡിന്റെ മാനദണ്ഡങ്ങൾ.

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.