Skip to main content

നാടിന് അന്നം നൽകുന്ന കർഷകർക്കുനേരെയുള്ള കേന്ദ്രസർക്കാരിന്റെ നരഹത്യക്കെതിരെ രാജ്യസ്‌നേഹികൾ രംഗത്തുവരണം

ഇസ്രയേലിൽ നിന്ന് ഇറക്കുമതി ചെയ്‌ത ഒക്ടോകോപറ്ററുകളും സെഫ്ലോഡിങ് റൈഫിളുകളും ശബ്ദപീരങ്കികളും ഉപയോഗിച്ച് കർഷകസമരം അടിച്ചമർത്തുന്ന മോദി സർക്കാരിന്റെ ഫാസിസ്റ്റ് ഭീകരതക്കെതിരെ ജനകീയ പ്രതിഷേധം ഉയരണം.

നാടിന് അന്നം നൽകുന്ന കർഷകർക്കുനേരെയുള്ള കേന്ദ്രസർക്കാരിന്റെ നരഹത്യ നീക്കത്തിനെതിരെ രാജ്യസ്‌നേഹികൾ രംഗത്തുവരണം. ഖനൗരി, ശംഭു തുടങ്ങിയ ഡൽഹി അതിർത്തി പ്രദേശങ്ങളിൽ കർഷകർക്കുനേരെ വെടിയുതിർത്ത് പ്രക്ഷോഭകരെ കൂട്ടക്കൊലക്കുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. ഖനൗരി അതിർത്തിയിൽ ശുഭ്‌കിരൺസിങ് എന്ന യുവ കർഷകൻ വെടിയേറ്റ്‌ മരിച്ചതും നിരവധി കർഷകർക്ക്‌ വെടിവെപ്പിൽ ഗുരുതരമായ പരിക്കേറ്റതുമായ സംഭവങ്ങൾ ഇതിന്റെ സൂചനയാണ്.

ഖനൗരിയിൽ ബ്രിട്ടീഷ് ഭരണ കാലത്തെ ജാലിയൻവാലാബാഗിനെ അനുസ്മരിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെ സൈനിക അക്രമണങ്ങൾക്കെതിരെ പ്രതിഷേധം കത്തിപ്പടരുകയാണ്. ഹരിയാന, പഞ്ചാബ്, ഡൽഹി അതിർത്തികളിൽ കണ്ണീർവാതക ഷെല്ലിങ്ങിന്‌ ഉപയോഗിക്കുന്ന ഡ്രോണുകൾ ഇസ്രയേലിൽ നിന്ന് ഇറക്കുമതി ചെയ്ത ഒക്ടോകോപ്റ്ററുകളാണെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണ്‌. ഇസ്രയേൽ സേന ഗസയിലെ ആശുപത്രികളിൽ സ്നൈപ്പർ കൊലപാതകങ്ങൾക്കായി ഉപയോഗപ്പെടുത്തുന്ന അതേ ഒക്ടോകോപ്റ്ററുകളാണ് ഡൽഹി അതിർത്തികളിൽ ഇന്ത്യൻ കർഷകർക്കുനേരെ ടിയർഗ്യാസ്‌ ഷെല്ലിങ്ങിനായി ഉപയോഗിക്കുന്നത്.

പലസ്തീൻ ജനതയെ കൊന്നൊടുക്കുന്ന നെതന്യാഹുവിന്റെ ഇന്ത്യൻ പ്രതിരൂപമായി മാറിയ മോദി, ഇസ്രയേന്ൽ ആയുധങ്ങൾ ഉപയോഗിച്ച് ഇന്ത്യൻ കർഷകരെ കൊന്നുകൂട്ടാനാണ്‌ ഒരുമ്പെടുന്നത്.

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.