Skip to main content

സേവനങ്ങള്‍ വൈകിപ്പിക്കുന്നതും അഴിമതി

ചെറിയവിഭാഗം ജീവനക്കാർ ഇപ്പോഴും അഴിമതിയിൽനിന്ന് മുക്തരായിട്ടില്ല. അത്തരക്കാരാണ് നിസ്സാര കാരണങ്ങൾ ചൂണ്ടിക്കാട്ടി അപേക്ഷകൾ മടക്കുന്നതും പരിഹാരം വൈകിപ്പിക്കുന്നതും. അകാരണമായ വൈകിപ്പിക്കൽ അഴിമതിയായി കണക്കാക്കും. ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് തീരുമാനം വേഗത്തിലാക്കണമെന്നാണ് സർക്കാർ നിലപാട്. ഒരു താലൂക്കിന് ഒരു ഡെപ്യൂട്ടി കലക്ടർ എന്ന നിലയിൽ 88 ഡെപ്യൂട്ടി കലക്ടർമാർക്ക് ചുമതല നൽകാനുള്ള നിയമഭേദഗതി നിയമസഭ പാസാക്കി. ഗവർണറുടെ അനുമതി ലഭിക്കാത്തതിനാൽ നിയമമാക്കാൻ കഴിഞ്ഞിട്ടില്ല.പഞ്ചായത്തിന്റെ വികസനസമിതിയിൽ റസിഡന്റ്‌സ് അസോസിയേഷനുകളെ ഉൾപ്പെടുത്താൻ തടസ്സമില്ല. ശുചിമുറിമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കാൻ 25 സിവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകളുടെ നിർമാണം പുരോഗമിക്കുകയാണ്. അഞ്ചെണ്ണം പൂർത്തിയായി. എസ്ടിപി പ്ലാന്റുകൾ നാടിന്റെയും ജനങ്ങളുടെയും ആരോഗ്യപരിരക്ഷയ്ക്ക് അത്യാവശ്യമാണ്. സ്വകാര്യ സ്ഥാപനങ്ങളുടെയും റസിഡന്റ്‌സ് അസോസിയേഷനുകളുടെയും സിസിടിവി കാമറകൾ പൊലീസ് സ്‌റ്റേഷനുകളുമായി ലിങ്ക് ചെയ്യുന്നത് ആലോചിക്കും. ഹൗസ് ബോട്ടുകളിലെ മാലിന്യസംസ്കരണത്തിനായി 3.70 കോടി രൂപയുടെ ട്രീറ്റ്മെന്റ് പ്ലാന്റുകൾ തയ്യാറാക്കും. കടത്തിണ്ണകളിലും റോഡുകളിലും അതിഥിത്തൊഴിലാളികൾ കിടന്നുറങ്ങുന്നത് ഗൗരവമായി കണ്ട് ഉചിതമായ നടപടികളും സ്വീകരിക്കും.
 

കൂടുതൽ ലേഖനങ്ങൾ

മോദി- ഷാ ഭരണം ഇന്ത്യയിൽ നടത്തുന്ന ഏകാധിപത്യ നടപടികൾ ഓരോന്നായി ഇപ്പോൾ സുപ്രീംകോടതി ഇടപെടലോടെ തുറന്നുകാട്ടപ്പെടുകയാണ്

സ. എം ബി രാജേഷ് 

ഇതാ, മുഖമടച്ച മറ്റൊരു പ്രഹരം കൂടി മോദി ഭരണകൂടത്തിന് ലഭിച്ചിരിക്കുന്നു. സത്യത്തിന്റെ ധീരനായ പോരാളിയും ന്യൂസ്ക്ലിക്ക് സ്ഥാപകനുമായ പ്രബീർ പുർക്കായസ്ഥയെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ട വാർത്ത ഏറെ ആഹ്ലാദം ഉണ്ടാക്കുന്നതാണ്.

ആരെയും എത്രകാലം വേണമെങ്കിലും ജയിലിലിടാൻ സാധിക്കുമെന്ന യൂണിയൻ ഗവണ്മെൻ്റിൻ്റെ ധാർഷ്ട്യത്തിന് നിയമത്തിൻ്റെ പിന്തുണയോടെ തിരിച്ചടി നൽകാൻ പ്രബീർ പുർക്കയസ്തയ്ക്ക് സാധിച്ചു

സ. പി രാജീവ്

മാധ്യമപ്രവർത്തകനായ പ്രബീർ പുർക്കയസ്തയുടെ അറസ്റ്റ് അസാധുവാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി യൂണിയൻ ഗവണ്മെൻ്റിനേറ്റ ശക്തമായ തിരിച്ചടിയായി മാറുകയാണ്.

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി രാജ്യത്തെ കുറ്റാന്വേഷണ ഏജൻസികൾക്ക് ആകെയുള്ള അടി

സ. ടി എം തോമസ് ഐസക്

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി സത്യത്തിൽ ഡൽഹി പോലീസിന് മാത്രമല്ല, രാജ്യത്തെ കുറ്റാന്വേഷണ ഏജൻസികൾക്ക് ആകെയുള്ള അടിയാണ്.

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി പത്രസ്വാതന്ത്ര്യത്തിനും ആവിഷ്കാരസ്വാതന്ത്ര്യത്തിനുമെതിരെ മോദി സർക്കാർ നടപ്പാക്കിയ ഏകാധിപത്യ നടപടികളെ കൂടുതൽ ചോദ്യം ചെയ്യാനുള്ള അവസരം ഒരുക്കും

സ. എം എ ബേബി

ന്യൂസ്ക്ലിക്ക് എന്ന ഓൺലൈൻ വാർത്താ പോർട്ടൽ സ്ഥാപകനും എഡിറ്ററുമായ പ്രബീർ പുർകായസ്ഥയുടെ യുഎപിഎ പ്രകാരമുള്ള അറസ്റ്റും തടവും നിയമവിരുദ്ധമാണെന്നും അദ്ദേഹത്തെ ഉടൻ വിട്ടയക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. കഴിഞ്ഞ ഒക്ടോബർ മുതൽ പ്രബീർ ദില്ലിയിലെ തിഹാർ ജയിലിൽ ആയിരുന്നു.