Skip to main content

നവകേരളത്തിനായി ഒരുമിച്ച് മുന്നേറാം

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. സ്ത്രീസമൂഹത്തിന്റെ സമ്പൂർണ്ണ സാമ്പത്തിക ശാക്തീകരണത്തിലൂടെ മാത്രമേ സാമൂഹിക പുരോഗതി സാധ്യമാകൂവെന്ന സന്ദേശമാണ് ഈ വനിതാ ദിനം മുന്നോട്ടുവെക്കുന്നത്. ഇതിനായി പുത്തൻ ഇടപെടലുകൾ നടത്തേണ്ടതുണ്ട്. നാം ജീവിക്കുന്ന സമൂഹത്തിന്റെ ജീവിത നിലവാരവും വിനിമയങ്ങളുടെ വ്യാപ്തിയും ഉയർത്താനുള്ള നടപടികളാണ് ഈ വളർച്ചയ്ക്ക് അനിവാര്യം.
രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലും തൊഴിലിടങ്ങളിലും സേവന മേഖലയിലും കായിക രംഗത്തും സാംസ്‌കാരിക രംഗത്തുമെല്ലാം സ്ത്രീകൾ നന്നായി ഇടപെടുന്ന നാടാണ് കേരളം. ഇവിടെ ഉയർന്നുവന്ന നവോത്ഥാന പ്രസ്ഥാനത്തിന്റെയും നിരവധി ഐതിഹാസിക സമരങ്ങളുടെയും ഭരണരംഗത്ത് നിന്നുണ്ടായ ഭാവനാത്മകമായ നടപടികളുടെയും ഫലമായുണ്ടായ സാമൂഹിക പുരോഗതിയാണ് കേരളത്തിലെ സ്ത്രീ മുന്നേറ്റത്തിന്റെ ചാലകശക്തി. ഈ മുന്നേറ്റത്തെ കൂടുതൽ കാര്യക്ഷമവും വിപുലീകരിക്കേണ്ടതുമുണ്ട്.
എൽഡിഎഫ് സർക്കാർ കഴിഞ്ഞ ഏഴുവർഷങ്ങളിലായി ഇവിടെ നടപ്പിലാക്കി വരുന്ന പദ്ധതികൾ സമഭാവനയുടെ നവകേരളം വാർത്തെടുക്കാനുള്ള ചുവടുവെപ്പുകളാണ്. സാമൂഹിക നീതിയും ലിംഗ സമത്വവും ലക്ഷ്യം വെച്ചുള്ള ഈ നടപടികളിൽ പലതും ലോകശ്രദ്ധയാകർഷിക്കുകയുണ്ടായി. നമുക്ക് ഒറ്റക്കെട്ടായി കേരളത്തിന്റെ വികസന മുന്നേറ്റത്തെ മുന്നോട്ടുകൊണ്ടുപോവേണ്ടതുണ്ട്. ഉൾച്ചേർക്കലിന്റെ പുത്തൻ വികസന മാതൃകകൾ തീർക്കാൻ ഈ വനിതാ ദിനം ഊർജ്ജമാവട്ടെ.
 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.