Skip to main content

രാജ്യം ഭരിക്കുന്ന സർക്കാർ നമ്മെ പിന്നോട്ട് നയിക്കുമ്പോൾ അതിനു നേർവിപരീതമെന്നോണം മുഴുവൻ ജീവിത നിലവാര സൂചികകളിലും ഒന്നാം സ്ഥാനം നേടി നമ്മുടെ കൊച്ചുകേരളം മുന്നോട്ട് കുതിക്കുകയാണ്

ലോകത്തെമ്പാടുമുള്ള സ്ത്രീകൾ യുദ്ധത്തിന്റെയും ജനാധിപത്യ ധ്വംസനത്തിന്റെയും ഇരകളായി മാറിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് സാർവദേശീയ വനിതാദിനം ആചരിക്കുന്നത്. പലസ്തീനിലെ സഹോദരിമാർ ജീവൻ രക്ഷിക്കാനുള്ള പോരാട്ടത്തിലാണ്. സമാനതകളില്ലാത്ത ആക്രമണമാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്ന്‌ ഗാസ നേരിടുന്നത്.

ഏക സിവിൽ കോഡും പൗരത്വഭേദഗതി നിയമവും മുത്തലാഖും മുൻനിർത്തി ന്യൂനപക്ഷ വിഭാഗത്തിലെ സ്ത്രീകളെ വലിയതോതിൽ വേട്ടയാടാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. ബിൽക്കിസ് ബാനു കേസിലെ പ്രതികളെ വെറുതെവിടാൻ കൂട്ടുനിന്നത് ബിജെപി ഭരിക്കുന്ന ഗുജറാത്ത് സർക്കാരാണ്. എന്നാൽ, തളരാതെ വീറോടെ പോരാടിയ ബിൽക്കിസിന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ എല്ലാ പിന്തുണയും നൽകി അവളോടൊപ്പം നിന്നു.

രാജ്യം ഭരിക്കുന്ന സർക്കാർ ഈ രീതിയിൽ നമ്മെ പിന്നോട്ട് നയിക്കുമ്പോൾ അതിനു നേർവിപരീതമെന്നോണം മുഴുവൻ ജീവിത നിലവാര സൂചികകളിലും ഒന്നാം സ്ഥാനം നേടി നമ്മുടെ കൊച്ചുകേരളം മുന്നോട്ട് കുതിക്കുന്നു. മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്നതിനും സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടത്തുന്ന പ്രയത്നങ്ങൾ പ്രശംസനീയമാണ്. പ്രതിസന്ധി ഘട്ടത്തിലും അങ്കണവാടി, ആശാ, പാലിയേറ്റീവ് നഴ്സുമാർ എന്നിവർക്കുള്ള ഓണറേറിയം വർധിപ്പിക്കാൻ ഈ സർക്കാർ തയ്യാറായി. കേരളത്തിന് അർഹമായ അവകാശങ്ങൾ നേടിയെടുക്കാനും ഇന്ത്യയുടെ ഫെഡറൽ സംവിധാനം സംരക്ഷിക്കാനും വരുന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾ വിജയിച്ചുവരേണ്ടത് അനിവാര്യമാണ്.
 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.