Skip to main content

നോട്ടുനിരോധനം മോദിയുടെ ഹിമാലയൻ മണ്ടത്തരം

2016 നവംബർ 8ന് രാത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് തന്റെ തുഗ്ലക് പരിഷ്കാര പരമ്പരയിൽ ആദ്യത്തേത് മോദി പ്രഖ്യാപിച്ചു; അർദ്ധരാത്രി മുതൽ 500 ഉം 1000 ഉം നോട്ടുകൾ പിൻവലിക്കുന്നു. രാജ്യത്തെ നോട്ടുകളുടെ 86 ശതമാനവും ഒറ്റയടിക്ക് ഇല്ലാതാക്കി. അന്നു രാത്രിതന്നെ ഒരുമണിക്കൂർ കഴിഞ്ഞപ്പോൾ എന്റെ ചേംബറിൽ നടത്തിയ പത്രസമ്മേളനത്തിൽ ഇതിനെ ഭ്രാന്തൻ നടപടിയെന്നാണു ഞാൻ വിശേഷിപ്പിച്ചത്.

പിറ്റേന്ന് നിയമസഭയിൽ ‘‘ധനമന്ത്രി ഇങ്ങനെ ജനങ്ങളെ പരിഭ്രാന്തരാക്കരുത്’’ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നെ ഉപദേശിച്ചു. വിശദമായ പ്രസ്താവന സഭയിൽ വയ്ക്കണമെന്ന് കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. അന്നു നിയമസഭ പിരിയുന്നതിനുമുമ്പ് നോട്ടുനിരോധനത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചു വിശദമായ ഒരു പ്രസ്താവന ഞാൻ നടത്തി. അന്നു പറഞ്ഞവയെല്ലാം പിന്നീട് ഏതാണ്ട് യാഥാർത്ഥ്യമായിത്തീർന്നു.

നോട്ടുനിരോധനം തനി മണ്ടത്തരമാണെന്ന് സാമ്പത്തികശാസ്ത്രം അറിയാവുന്ന ഏതൊരു വ്യക്തിയും സമ്മതിക്കും. യുദ്ധംപോലുള്ള സവിശേഷകാലത്ത് നോട്ടിന്റെ മൂല്യം പാടെ തകർന്ന് അതിന്റെ ഉപയോഗം നഷ്ടപ്പെടുമ്പോൾ മാത്രമേ ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കാറുള്ളൂ. എന്നിട്ടും ആദ്യ ദിവസങ്ങളിൽ തുറന്ന് എതിർക്കാൻ അപൂർവ്വംപേരേ ഉണ്ടായിരുന്നുള്ളൂ. കോൺഗ്രസ്സിൽനിന്നുപോലും പിറ്റേന്ന് അനുകൂലമായ അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയത്. എന്തുകൊണ്ട്?

ഇവിടെയാണ് പ്രധാനമന്ത്രി മോദിയുടെ പ്രചണ്ഡപ്രചാരണ ശൈലിയുടെ പ്രസക്തി. കള്ളപ്പണവേട്ടയുടെ ധീരപോരാളിയായിട്ടാണ് മോദി നോട്ടുനിരോധനവുമായി ഇറങ്ങിയത്. ഒരാളും കള്ളപ്പണക്കാരോടൊപ്പമാണെന്ന ആക്ഷേപമേൽക്കാൻ തയ്യാറല്ലായിരുന്നു. അതുകൊണ്ട് ഒന്നുകിൽ നിശബ്ദരായി; അല്ലെങ്കിൽ കള്ളപ്പണം തടയുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു തടിയൂരി.

ഇന്നിപ്പോൾ മോദി മാറ്റിമാറ്റിപ്പറഞ്ഞതെല്ലാം വീൺവാക്കുകളാണെന്നു വ്യക്തമാണ്. എന്നാൽ ഒരു കൂസലുമില്ലാതെ അദ്ദേഹം പുതിയ ഞെട്ടിപ്പിക്കുന്ന ആഖ്യാനങ്ങൾ നടത്തി മുന്നോട്ടുപോവുകയാണ്. നോട്ടുനിരോധനം പോലൊന്ന് നടന്നതായിട്ടേ ഭാവിക്കുന്നില്ല. ഇതാണ് മോദിയുടെ ശൈലി.
 

കൂടുതൽ ലേഖനങ്ങൾ

മോദി- ഷാ ഭരണം ഇന്ത്യയിൽ നടത്തുന്ന ഏകാധിപത്യ നടപടികൾ ഓരോന്നായി ഇപ്പോൾ സുപ്രീംകോടതി ഇടപെടലോടെ തുറന്നുകാട്ടപ്പെടുകയാണ്

സ. എം ബി രാജേഷ് 

ഇതാ, മുഖമടച്ച മറ്റൊരു പ്രഹരം കൂടി മോദി ഭരണകൂടത്തിന് ലഭിച്ചിരിക്കുന്നു. സത്യത്തിന്റെ ധീരനായ പോരാളിയും ന്യൂസ്ക്ലിക്ക് സ്ഥാപകനുമായ പ്രബീർ പുർക്കായസ്ഥയെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ട വാർത്ത ഏറെ ആഹ്ലാദം ഉണ്ടാക്കുന്നതാണ്.

ആരെയും എത്രകാലം വേണമെങ്കിലും ജയിലിലിടാൻ സാധിക്കുമെന്ന യൂണിയൻ ഗവണ്മെൻ്റിൻ്റെ ധാർഷ്ട്യത്തിന് നിയമത്തിൻ്റെ പിന്തുണയോടെ തിരിച്ചടി നൽകാൻ പ്രബീർ പുർക്കയസ്തയ്ക്ക് സാധിച്ചു

സ. പി രാജീവ്

മാധ്യമപ്രവർത്തകനായ പ്രബീർ പുർക്കയസ്തയുടെ അറസ്റ്റ് അസാധുവാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി യൂണിയൻ ഗവണ്മെൻ്റിനേറ്റ ശക്തമായ തിരിച്ചടിയായി മാറുകയാണ്.

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി രാജ്യത്തെ കുറ്റാന്വേഷണ ഏജൻസികൾക്ക് ആകെയുള്ള അടി

സ. ടി എം തോമസ് ഐസക്

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി സത്യത്തിൽ ഡൽഹി പോലീസിന് മാത്രമല്ല, രാജ്യത്തെ കുറ്റാന്വേഷണ ഏജൻസികൾക്ക് ആകെയുള്ള അടിയാണ്.

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി പത്രസ്വാതന്ത്ര്യത്തിനും ആവിഷ്കാരസ്വാതന്ത്ര്യത്തിനുമെതിരെ മോദി സർക്കാർ നടപ്പാക്കിയ ഏകാധിപത്യ നടപടികളെ കൂടുതൽ ചോദ്യം ചെയ്യാനുള്ള അവസരം ഒരുക്കും

സ. എം എ ബേബി

ന്യൂസ്ക്ലിക്ക് എന്ന ഓൺലൈൻ വാർത്താ പോർട്ടൽ സ്ഥാപകനും എഡിറ്ററുമായ പ്രബീർ പുർകായസ്ഥയുടെ യുഎപിഎ പ്രകാരമുള്ള അറസ്റ്റും തടവും നിയമവിരുദ്ധമാണെന്നും അദ്ദേഹത്തെ ഉടൻ വിട്ടയക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. കഴിഞ്ഞ ഒക്ടോബർ മുതൽ പ്രബീർ ദില്ലിയിലെ തിഹാർ ജയിലിൽ ആയിരുന്നു.