Skip to main content

നോട്ടുനിരോധനം മോദിയുടെ ഹിമാലയൻ മണ്ടത്തരം

2016 നവംബർ 8ന് രാത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് തന്റെ തുഗ്ലക് പരിഷ്കാര പരമ്പരയിൽ ആദ്യത്തേത് മോദി പ്രഖ്യാപിച്ചു; അർദ്ധരാത്രി മുതൽ 500 ഉം 1000 ഉം നോട്ടുകൾ പിൻവലിക്കുന്നു. രാജ്യത്തെ നോട്ടുകളുടെ 86 ശതമാനവും ഒറ്റയടിക്ക് ഇല്ലാതാക്കി. അന്നു രാത്രിതന്നെ ഒരുമണിക്കൂർ കഴിഞ്ഞപ്പോൾ എന്റെ ചേംബറിൽ നടത്തിയ പത്രസമ്മേളനത്തിൽ ഇതിനെ ഭ്രാന്തൻ നടപടിയെന്നാണു ഞാൻ വിശേഷിപ്പിച്ചത്.

പിറ്റേന്ന് നിയമസഭയിൽ ‘‘ധനമന്ത്രി ഇങ്ങനെ ജനങ്ങളെ പരിഭ്രാന്തരാക്കരുത്’’ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നെ ഉപദേശിച്ചു. വിശദമായ പ്രസ്താവന സഭയിൽ വയ്ക്കണമെന്ന് കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. അന്നു നിയമസഭ പിരിയുന്നതിനുമുമ്പ് നോട്ടുനിരോധനത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചു വിശദമായ ഒരു പ്രസ്താവന ഞാൻ നടത്തി. അന്നു പറഞ്ഞവയെല്ലാം പിന്നീട് ഏതാണ്ട് യാഥാർത്ഥ്യമായിത്തീർന്നു.

നോട്ടുനിരോധനം തനി മണ്ടത്തരമാണെന്ന് സാമ്പത്തികശാസ്ത്രം അറിയാവുന്ന ഏതൊരു വ്യക്തിയും സമ്മതിക്കും. യുദ്ധംപോലുള്ള സവിശേഷകാലത്ത് നോട്ടിന്റെ മൂല്യം പാടെ തകർന്ന് അതിന്റെ ഉപയോഗം നഷ്ടപ്പെടുമ്പോൾ മാത്രമേ ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കാറുള്ളൂ. എന്നിട്ടും ആദ്യ ദിവസങ്ങളിൽ തുറന്ന് എതിർക്കാൻ അപൂർവ്വംപേരേ ഉണ്ടായിരുന്നുള്ളൂ. കോൺഗ്രസ്സിൽനിന്നുപോലും പിറ്റേന്ന് അനുകൂലമായ അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയത്. എന്തുകൊണ്ട്?

ഇവിടെയാണ് പ്രധാനമന്ത്രി മോദിയുടെ പ്രചണ്ഡപ്രചാരണ ശൈലിയുടെ പ്രസക്തി. കള്ളപ്പണവേട്ടയുടെ ധീരപോരാളിയായിട്ടാണ് മോദി നോട്ടുനിരോധനവുമായി ഇറങ്ങിയത്. ഒരാളും കള്ളപ്പണക്കാരോടൊപ്പമാണെന്ന ആക്ഷേപമേൽക്കാൻ തയ്യാറല്ലായിരുന്നു. അതുകൊണ്ട് ഒന്നുകിൽ നിശബ്ദരായി; അല്ലെങ്കിൽ കള്ളപ്പണം തടയുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു തടിയൂരി.

ഇന്നിപ്പോൾ മോദി മാറ്റിമാറ്റിപ്പറഞ്ഞതെല്ലാം വീൺവാക്കുകളാണെന്നു വ്യക്തമാണ്. എന്നാൽ ഒരു കൂസലുമില്ലാതെ അദ്ദേഹം പുതിയ ഞെട്ടിപ്പിക്കുന്ന ആഖ്യാനങ്ങൾ നടത്തി മുന്നോട്ടുപോവുകയാണ്. നോട്ടുനിരോധനം പോലൊന്ന് നടന്നതായിട്ടേ ഭാവിക്കുന്നില്ല. ഇതാണ് മോദിയുടെ ശൈലി.
 

കൂടുതൽ ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.