Skip to main content

ഇലക്‌ടറൽ ബോണ്ടിൽനിന്നുള്ള പണം ജനാധിപത്യത്തെ അട്ടിമറിക്കാനാണ്‌ ബിജെപി ഉപയോഗിക്കുന്നത്

ഇലക്‌ടറൽ ബോണ്ടിൽനിന്നുള്ള പണം ജനാധിപത്യത്തെ അട്ടിമറിക്കാനാണ്‌ ബിജെപി ഉപയോഗിക്കുന്നത്. ബോണ്ടിലൂടെ ബിജെപിയിൽ വന്നുചേർന്നത്‌ 8,000 കോടിയിലേറെ രൂപയാണ്‌. ഇതിനെതിരെ തെരഞ്ഞെടുപ്പിൽ ജനം ശക്തമായി പ്രതികരിക്കും. അഴിമതി നിയമവിധേയമാക്കിയ സർക്കാരാണ്‌ കേന്ദ്രം ഭരിക്കുന്നത്‌. ഇലക്‌ടറൽ ബോണ്ടിൽ 50 ശതമാനത്തിൽ അധികം തുകയും ബിജെപിക്കാണ്‌ ലഭിച്ചത്‌. ഇതുപയോഗിച്ചാണ്‌ രാജ്യവ്യാപകമായി ജനാധിപത്യ അട്ടിമറി. ലോട്ടറി, ഖനി മേഖലയിലെ വമ്പന്മാരുടെ കള്ളക്കച്ചവടങ്ങളും കൊള്ളയും കേന്ദ്രഏജൻസികളെവിട്ട്‌ കണ്ടെത്തി കേസെടുക്കും. വൈകാതെ ഇവർ ബിജെപിക്ക്‌ വൻ തുക കൈമാറുകയും പിന്നാലെ കേസുകൾ ഒഴിവാക്കുകയുമാണ്‌.

രാജ്യത്തിന്റെ ഐക്യവും കെട്ടുറപ്പും തകർക്കുകയാണ്‌ ആർഎസ്‌എസ്‌ നിയന്ത്രിക്കുന്ന ബിജെപിസർക്കാർ. വോട്ടിനുവേണ്ടി മതത്തെ ഉപയോഗിക്കുന്നു. ഛത്തീസ്‌ഗഢിലും മണിപ്പുരിലും യുപിയിലും മറ്റും സ്‌ത്രീകൾ, ദളിതർ, ന്യൂനപക്ഷങ്ങൾ എന്നിവർക്കുനേരെ കൊടുംക്രൂരതയാണ്‌ നടക്കുന്നത്‌. ഇതിനെ ശക്തമായി നേരിടാനാണ്‌ ഇന്ത്യയെന്ന വിശാല കൂട്ടായ്‌മയുടെ ആശയം രൂപംകൊണ്ടത്‌. എന്നാൽ, അതിനെ തളർത്തുന്ന സമീപനമാണ്‌ കോൺഗ്രസ് പാർടിയിൽനിന്ന്‌ ഉണ്ടാകുന്നത്‌.
 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.