Skip to main content

ഗാസയിൽ അടിയന്തരമായി നീണ്ടുനിൽക്കുന്ന വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന യുഎൻ സുരക്ഷാസമിതിയുടെ പ്രമേയം സ്വാഗതാർഹം

ഗാസയിൽ അടിയന്തരമായി, നീണ്ടുനിൽക്കുന്ന വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന യു എൻ സുരക്ഷാസമിതിയുടെ പ്രമേയം സ്വാഗതാർഹമാണ്. ഈ റമദാൻ മാസത്തിൽ ഗാസയിലെ പാലസ്തീൻകാർ പട്ടിണിയിലും യുദ്ധത്തിലും തുടരുന്നത് നീതി പുലരുന്ന ഒരു ലോകക്രമത്തിന് അനുയോജ്യമല്ല.

സ്ഥിരമായ വെടിനിർത്തൽ എന്ന് പ്രമേയം ആവശ്യപ്പെട്ടില്ല എങ്കിലും യു എസ് എ വിട്ടു നിന്ന ഈ പ്രമേയത്തെ സുരക്ഷാ സമിതിയിലെ മറ്റ് 14 അംഗങ്ങൾ അനുകൂലിച്ചു. ബന്ദികളെ ഹമാസ് വിട്ടുനല്കുന്നതിന് പകരമായി വർഷങ്ങളായി ഇസ്രായേൽ അന്യായമായി തടവറയിൽ വച്ചിരിക്കുന്ന ഫലസ്തീനികളെ മോചിപ്പിക്കുന്ന കാര്യത്തിലും യു എൻ പ്രമേയം മൗനം പാലിക്കുന്നു. ഈ സാഹചര്യത്തിൽ ഈ പ്രമേയത്തിന് ഇസ്രായേൽ എന്തെങ്കിലും വില നല്കുമോ എന്നത് കണ്ടറിയണം. ഇത്തരം നിരവധി പ്രമേയങ്ങൾ അവഗണിച്ച പാരമ്പര്യമുള്ള രാജ്യമാണ് അവർ. ഇക്കാര്യത്തിൽ യുഎസ്എയുടെ ആത്മാർത്ഥതയും സംശയാസ്പദമാണ്.

എന്നാലും ഗാസയിലെ സമാധാനത്തിന് ഈ പ്രമേയം ഒരു പടി മുന്നോട്ടാവുമെങ്കിൽ അത്രയും പ്രതീക്ഷ നൽകുന്നു.
 

കൂടുതൽ ലേഖനങ്ങൾ

ആര്യ രാജേന്ദ്രന് നേരെ നടക്കുന്നത് ആസൂത്രിതമായ സൈബർ ആക്രമണം, സിപിഐ എമ്മിനെതിരെ എന്ത് കള്ള പ്രചരണവും നടത്താൻ മടിയില്ലാത്ത ഒരു വിഭാഗം മാധ്യമങ്ങളാണ് ഇതിന് നേതൃത്വം നൽകുന്നത്

സ. ആനാവൂർ നാഗപ്പൻ

തിരുവനന്തപുരം നഗരസഭ മേയർ സ: ആര്യ രാജേന്ദ്രനെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റുകളും ചാനൽ ചർച്ചകളും കോൺഗ്രസ് - ബിജെപി സൈബർ സംഘങ്ങളും ഒരു വിഭാഗം മാധ്യമങ്ങളും കഴിഞ്ഞ കുറേ ദിവസങ്ങളായി നടത്തുകയാണ്.

പാടിക്കുന്നിൽ സഖാക്കൾ രൈരു നമ്പ്യാരും കുട്ട്യപ്പയും ഗോപാലനും രക്തസാക്ഷികളായിട്ട് 74 വർഷം

പാടിക്കുന്നിൽ സഖാക്കൾ രൈരു നമ്പ്യാരും കുട്ട്യപ്പയും ഗോപാലനും രക്തസാക്ഷികളായിട്ട് ഇന്നേക്ക് 74 വർഷം. 1950 മെയ് 3ന് അർധരാത്രിയോടെയാണ് സഖാക്കളെ പോലീസുകാർ പാടിക്കുന്നിൻ്റെ മുകളിൽ നിരത്തിനിർത്തി വെടിവച്ചുകൊന്നത്. കോൺഗ്രസ് നേതാക്കളുടെ സാനിധ്യത്തിലാണ് ഈ ക്രൂരകൃത്യം നടന്നത്.

സ. ഒ വി നാരായണന് ആദരാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റുമായ സ. ഒ വി നാരായണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കർഷകരെയും കർഷകത്തൊഴിലാളികളെയും സംഘടിപ്പിച്ച്‌ പൊതുപ്രവർത്തന രംഗത്തെത്തിയ അദ്ദേഹം ഒരു മാതൃകാ കമ്യുണിസ്റ്റായിരുന്നു.

സഖാവ് അമ്മുവിൻറെ ധീരസ്മരണകൾക്ക് 52 വർഷം

1973 മെയ് 3 ന് ഉച്ചയോടെ വാഴമുട്ടത്ത് കയർതൊഴിലാളികളുടെ അത്യുജ്ജലമായ പ്രക്ഷോഭം നടക്കുകയായിരുന്നു. നാടിനെ ആകെ നടുക്കിക്കൊണ്ട് പൊലീസ് ആ പ്രക്ഷോഭത്തിന് നേരെ വെടിയുതിർത്തു. ചീറിപാഞ്ഞ വെടിയുണ്ടകളിൽ ഒരെണ്ണം ആ സമരത്തിന്റെ മുൻനിര പോരാളിയായ സഖാവ് അമ്മുവിൻറെ തലയോട്ടി തകർത്തു.