Skip to main content

അങ്കണവാടികളിലെ 3.5 ലക്ഷം കുട്ടികളുടെ ഉച്ചഭക്ഷണ വിഹിതവും കേന്ദ്രം വെട്ടി, രണ്ടു വർഷമായി 100 ശതമാനം ചെലവും വഹിക്കുന്നത് കേരളം

അങ്കണവാടികളിലെ മൂന്നരലക്ഷത്തോളം കുഞ്ഞുങ്ങളുടെ ഉച്ചഭക്ഷണ വിഹിതവും നിഷേധിച്ച്‌ കേന്ദ്രസർക്കാരിന്റെ കേരളപ്രതികാരം. രാവിലത്തെയും വൈകിട്ടത്തെയും ഭക്ഷണം, ആഴ്‌ചയിൽ രണ്ടുദിവസം പാൽ, മുട്ട എന്നിവ സംസ്ഥാന സർക്കാർ മുടങ്ങാതെ നൽകുമ്പോഴാണ്‌ രാഷ്‌ട്രീയ വൈരാഗ്യം തീർക്കാൻ കൊച്ചുകുഞ്ഞുങ്ങളെയും കരുവാക്കുന്നത്‌.

ആകെ നൽകിയിരുന്ന ഉച്ചഭക്ഷണത്തിനുള്ള വിഹിതം കേന്ദ്രം നൽകാതായിട്ട്‌ രണ്ടുവർഷം കഴിഞ്ഞു. അങ്കണവാടികൾ ഉൾപ്പെടെ ഭാഗമായ സംയോജിത ശിശുവികസന പദ്ധതിക്ക്‌ (ഐസിഡിഎസ്‌) 2022–23, 2023–24 സാമ്പത്തിക വർഷങ്ങളിൽ ഒരു രൂപപോലും കേന്ദ്രവിഹിതമായി സംസ്ഥാനത്തിന്‌ നൽകിയിട്ടില്ല. 100 ശതമാനം കേന്ദ്രവിഹിതവുമായി 1975ൽ ആരംഭിച്ച പദ്ധതിയോടാണ്‌ ഈ സമീപനം. ചെലവ്‌ പിന്നീട് 90:10 എന്ന ക്രമത്തിൽ കേന്ദ്ര, സംസ്ഥാന വിഹിതമായി പുനർനിശ്ചയിച്ചു. പിന്നീട്‌ 75:25 എന്നാക്കി. രണ്ടാം യുപിഎ സർക്കാർ 2013ൽ 60:40 എന്ന്‌ മാറ്റി. ബിജെപി അധികാരമേറ്റതോടെ കേന്ദ്രവിഹിതം പൂർണമായും നിർത്തി. നിലവിൽ 100 ശതമാനവും കേരളം വഹിക്കുന്നു.

സംസ്ഥാനം നൽകിയ 376 കോടി രൂപയിലാണ്‌ പ്രവർത്തനം മുടങ്ങാതെ മുന്നോട്ടുപോയത്‌. ഇതിൽ ഈ വർഷത്തെ 39 കോടി രൂപയിൽ നിന്നാണ്‌ ഐസിഡിഎസിനു കീഴിലെ 2600ൽ അധികം ജീവനക്കാർക്ക്‌ ശമ്പളം നൽകുന്നത്‌. സ്‌ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം, ക്ഷേമം, വികാസം, പുനരധിവാസം, ശാക്തീകരണം തുടങ്ങിയ മേഖലകളിലാണ്‌ ഐസിഡിഎസ്‌ പ്രവർത്തനം.

258 പ്രോജക്ട്‌ ഓഫീസും 14 പ്രോഗ്രാം ഓഫീസുമാണ്‌ ഐസിഡിഎസിനുള്ളത്‌. നിലവിലുള്ള മിനിസ്റ്റീരിയൽ തസ്‌തികകളുടെ എണ്ണം വെട്ടിക്കുറയ്‌ക്കാനും ഐസിഡിഎസ് സൂപ്പർവൈസറായി കരാർ നിയമനങ്ങൾ മതിയെന്നും കേന്ദ്ര നിർദേശമുണ്ട്‌. ഐസിഡിഎസ് പദ്ധതികളിൽ ശമ്പളവിതരണത്തിനുണ്ടായ സാങ്കേതിക തടസ്സങ്ങളെ ‘ശമ്പളമില്ല’ എന്ന രീതിയിൽ അവതരിപ്പിച്ച മാധ്യമങ്ങളും ഈ അനീതി മറച്ചുവച്ചു. സാധാരണ എല്ലാ മാസവും മൂന്നാം പ്രവൃത്തി ദിവസത്തിലാണ് വകുപ്പിലെ ജീവനക്കാർക്ക്‌ ശമ്പളം നൽകുന്നത്‌. സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ ബിൽ ബുക്ക് മാറുന്നതിന്റെ നടപടി ക്രമങ്ങളുണ്ട്‌. ആ ദിവസങ്ങളിലെ ട്രഷറി, ബാങ്കുകളുടെ അവധി കഴിഞ്ഞാണ് ശമ്പളബില്ലുകൾ പാസാക്കി വിതരണം ചെയ്തത്‌.

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.