Skip to main content

സ. കെ വി രാമകൃഷ്ണന് ആദരാഞ്‌ജലികൾ

കർഷക പ്രസ്ഥാനത്തിന്റെ നേതാവും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന സ. കെ വി രാമകൃഷ്ണന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. കാർഷിക ജില്ലയായ പാലക്കാട്ട് നിന്ന് കർഷകപ്രസ്ഥാനത്തിലൂടെ വളർന്ന അദ്ദേഹം കേരളത്തിന്റെയാകെ കർഷക പ്രസ്ഥാനത്തെ നയിച്ചു.

ജില്ലയുടെ പടിഞ്ഞാറൻ മേഖലയായ കുമരനെല്ലൂർ ജനിച്ച അദ്ദേഹം ബാലസംഘത്തിലൂടെയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് വന്നത്. ദേശാഭിമാനി സ്റ്റഡി സർക്കിളിന്റെയും പ്രവർത്തകനായിരുന്നു. തുടർന്ന് കർഷകസംഘത്തിലും പാർടി സംഘടനാ രംഗത്തും പ്രവർത്തിച്ചു. തൃത്താല മേഖല കേന്ദ്രീകരിച്ച് പ്രവർത്തിച്ച അദ്ദേഹം സിപിഐ എം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറി എന്ന ചുമതല ഏറ്റെടുക്കാനാണ് പാലക്കാട്ടേക്ക് വന്നത്. പാർടിയുടെ അട്ടപ്പാടി, പാലക്കാട്, ചിറ്റൂർ എന്നീ ഏരിയാ കമ്മിറ്റികളുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. വളരെ ദുഷ്കരമായ ഒരു കാലഘട്ടത്തിലാണ് കെവിആർ അട്ടപ്പാടി ഏരിയാ സെക്രട്ടറിയായത്. ഓരോ കേഡറുടെയും കഴിവുകൾ തിരിച്ചറിഞ്ഞ് അവർക്ക് അനുയോജ്യമായ ചുമതലകൾ ഏൽപ്പിക്കുന്നതിൽ സവിശേഷമായ കഴിവ് പ്രകടിപ്പിച്ചിരുന്നു. എല്ലാവരോടും സൗമ്യമായ പെരുമാറ്റമായിരുന്നു. പാർടി പ്രവർത്തകരെ കൂട്ടി യോജിപ്പിച്ച് പാർടിയെ നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അസുഖബാധിതനായിരിക്കുമ്പോഴും പാർടി പ്രവർത്തനങ്ങളിൽ പരമാവധി സജീവമായിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. കേരളത്തിലെ കർഷക പ്രസ്ഥാനത്തിനും പാലക്കാട്ടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണ്.
 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.