Skip to main content

മതനിരപേക്ഷതയ്ക്കു വേണ്ടിയുള്ള പോരാട്ടത്തിൽ ഒരിടത്തും കോൺഗ്രസിനെ കാണാൻ കഴിയുന്നില്ല

മതനിരപേക്ഷതയ്ക്കായുള്ള പോരാട്ടത്തിൽ കോൺഗ്രസിന് ഉറച്ച നിലപാടില്ല. മതം പൗരത്വത്തെ നിർണയിക്കുന്ന ഘടകമായി മാറിയിട്ടും കോൺഗ്രസ് മൗനത്തിലാണ്. കോൺഗ്രസ് പ്രകടനപത്രികയിൽ പൗരത്വ ഭേദഗതി നിയമം പരാമർശിക്കാത്തത് ബിജെപിയുമായി സന്ധിചെയ്യുന്നതിൻ്റെ ഭാഗമാണ്. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ജയ്ശ്രീറാം മുദ്രാവാക്യം ഉയർത്തിയപ്പോൾ ജയ് ഹനുമാൻ വിളിച്ചാണ് കോൺഗ്രസ് നേതാവ് കമൽനാഥ് നേരിട്ടത്. ബിജെപി ഭരണം നേടുകയും ചെയ്തു.

ഉത്തരേന്ത്യയിൽ രാഹുൽ മത്സരിക്കാതിരിക്കുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണം. മിക്ക വിഷയങ്ങളിലും ബിജെപിയുമായി സന്ധിചെയ്യുന്ന കോൺഗ്രസ് ഇക്കാര്യത്തിലും മൃദുസമീപനമാണ് സ്വീകരിക്കുന്നത്. ബിജെപിക്കെതിരായ പോരാട്ടത്തിന്റെ നായകനെന്നവകാശപ്പെടുന്ന രാഹുൽ ഗാന്ധി അവർക്ക് സ്വാധീനമില്ലാത്ത വയനാട്ടിൽ മത്സരിക്കുന്നത് എന്തിനാണെന്ന ചോദ്യത്തിന് ഇതുവരെ മറുപടി കിട്ടിയിട്ടില്ല.

കേരളത്തിൻ്റെ ബദൽ തകർക്കാൻ മോദിസർക്കാർ ശ്രമിക്കുമ്പോൾ യുഡിഎഫ് എംപി മാർ അതിനും കൂട്ടുനിന്നു. മതനിരപേക്ഷതയിൽ അടിയുറച്ചു നിൽക്കുന്നവരാണ് കേരളത്തിലെ ജനങ്ങൾ. എൽഡിഎഫ് സർക്കാരാണ് ഇവരെ നയിക്കുന്നത്. രാജ്യത്ത് ഇടതുപക്ഷത്തിന് സ്വാധീനം കുറവാണെങ്കിലും ബിജെപിയെയും ആർഎസ്എസിനെയും ചെറുക്കുന്നതിൽ വലിയ പങ്കാണ് ഇടതുപക്ഷം വഹിക്കുന്നത്. ഇടതുപക്ഷത്തിന്റെ ഈ ഉറച്ച നിലപാടിന് കേരളത്തിലെ ജനങ്ങളുടെ പിന്തുണയുണ്ട്.
 

കൂടുതൽ ലേഖനങ്ങൾ

സംഘപരിവാറിനെതിരെ നെഞ്ചുവിരിച്ചു പ്രതിരോധിക്കുന്ന ഡിവൈഎഫ്ഐയെയും അതിന്റെ നേതാക്കളെയുമാണ് മീഡിയാവണ്ണും ജമായത്തെ ഇസ്ലാമിയും ചേർന്ന് വർഗീയച്ചാപ്പയടിക്കാൻ ശ്രമിക്കുന്നത്

സ. ടി എം തോമസ് ഐസക്

സഖാവ് എം സ്വരാജിനെതിരെ മീഡിയാ വൺ നടത്തിയ ആസൂത്രിതമായ വ്യാജപ്രചരണം വസ്തുതാപരമായി തുറന്നു കാണിക്കുന്ന ന്യൂസ് ബുള്ളറ്റ് കേരളയുടെ വീഡിയോ, കോപ്പി റൈറ്റ് ലംഘനമാണെന്ന് ആരോപിച്ച് മീഡിയാ വൺ സ്ട്രൈക്ക് ചെയ്തിരിക്കുന്നു.

ഭൂരിപക്ഷ വർഗീയതയെ ചൂണ്ടിക്കാട്ടി ന്യൂനപക്ഷ വർഗീയത വളർത്തുന്നത് പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാൻ കാരണമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഹിന്ദുരാഷ്ട്ര വാദികളായ ആർഎസ്‌എസ് ശതാബ്ദി ആഘോഷിക്കാനിരിക്കെ പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാനുള്ള ബഹുമുഖ ശ്രമങ്ങളാണ് നടന്നുവരുന്നത്.

കേന്ദ്ര സർക്കാരിൻ്റെ കേരള വിരുദ്ധ നയം തിരുത്താൻ ജനങ്ങളുടെയാകെ പ്രതിഷേധം അനിവാര്യമാണ്

സ. പിണറായി വിജയൻ

കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ നിഷേധാത്മക നിലപാട് തുടരുകയാണ്. ഓണക്കാലത്ത് കേരളത്തിനു പ്രത്യേകമായി അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം പോലും തള്ളിക്കളഞ്ഞിരിക്കുന്നു.

പി കെ സി എന്ന മൂന്നക്ഷരത്തിൽ അറിഞ്ഞ കമ്യൂണിസ്റ്റിന്റെ ജീവിതത്തെ പരിചയപ്പെടുമ്പോൾ ഉജ്വലമായ പോരാട്ടസമര ചരിത്രത്തെയാണ് സ്പർശിക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പുന്നപ്ര–വയലാർ സമരത്തിന്റെ നായകൻ സ. പി കെ ചന്ദ്രാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അതുല്യസംഭാവന നൽകിയ നേതാക്കളിൽ ഒരാളാണ്. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 11 വർഷമാകുന്നു.