Skip to main content

സഖാവ് കെ കെ ശൈലജ ടീച്ചർക്കുനേരെ തെരഞ്ഞെടുപ്പുകാലത്ത് അതിനിന്ദ്യമായ വ്യക്തിധിക്ഷേപമാണ് വടകരയിലുണ്ടായത്

സഖാവ് കെ കെ ശൈലജ ടീച്ചർക്കുനേരെ തെരഞ്ഞെടുപ്പുകാലത്ത് അതിനിന്ദ്യമായ വ്യക്തിധിക്ഷേപമാണ് വടകരയിലുണ്ടായത്. ഒരു സ്ത്രീ എന്ന നിലയിൽ ടീച്ചർക്കുനേരെയുണ്ടായ ലൈംഗികച്ചുവയുള്ള അധിക്ഷേപവും ഓൺലൈൻ ആക്രമണവുമൊക്കെ കേരളത്തിന്റെ രാഷ്ട്രീയ പ്രവർത്തനരീതിയെ വലിച്ചു താഴ്ത്തുന്നതായി.
വടകരയിലെ യുഡിഎഫിലെ ഒരു കക്ഷിയായ ആർഎംപിയുടെ സൈദ്ധാന്തികൻ എന്ന് അവകാശപ്പെടുന്ന കെ എസ് ഹരിഹരൻ ഇന്നു നടത്തിയ പ്രസ്താവന ഇത്തരം ജീർണരാഷ്ട്രീയത്തിൻറെ ഏറ്റവും പുതിയ താഴ്ന്ന നിലയായി. “ടീച്ചറുടെ പോർണോ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ?, ..................ടെ പോർണോ വീഡിയോ ഉണ്ടാക്കിയെന്ന്‌ പറഞ്ഞാൽ നമുക്ക്‌ കേട്ടാൽ മനസിലാകും" എന്നാണ്‌ ഹരിഹരൻ പ്രസംഗിച്ചത്‌. ആണധികാരരാഷ്ട്രീയം പൊതുജീവിതത്തിൽ നിന്നുതന്നെ സ്ത്രീകളെ അകറ്റിനിറുത്തുന്ന വഴിയാണിത്. രാഷ്ട്രീയപ്രവർത്തകർ മാത്രമല്ല, കലയോ സാഹിത്യമോ ഉദ്യോഗമോ ഏതു പൊതുരംഗത്തായാലുമുള്ള സ്ത്രീകളെ ഓടിക്കാൻ മുഖ്യമായും തീവ്രവലതുപക്ഷരാഷ്ട്രീയം ചെയ്യുന്നതാണ്. പ്രതിപക്ഷനേതാവ് വി ഡി സതീശനും വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലും വേദിയിലിരിക്കെയായിരുന്നു സംസ്കാരശൂന്യമായ ഈ പ്രസംഗം. പ്രതിപക്ഷനേതാവ് വി ഡി സതീശൻ, വടകരയിലെ യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ആർഎംപി നേതാവ് കെ കെ രമ എന്നിവർ കെ എസ് ഹരിഹരൻറെ ഈ സ്ത്രീത്വത്തെ അധിക്ഷേപിക്കുന്ന പ്രസംഗത്തെ തള്ളിക്കയണമെന്നു ഞാൻ ആവശ്യപ്പെടുന്നു.
വടകരയിൽ ശൈലജടീച്ചർ ആക്രമിക്കപ്പെട്ടപ്പോൾ അതിനെതിരെ പ്രതികരിച്ച ഇടതുപക്ഷജനാധിപത്യമുന്നണി പ്രവർത്തകർക്കെതിരെ പ്രസ്താവനയുമായി വന്ന ചില എഴുത്തുകാരും സാംസ്കാരികപ്രവർത്തകരും കെ എസ് ഹരിഹരന്റെ ഈ പ്രസംഗത്തോടെ തങ്ങളുടെ നിലപാട് തിരുത്തുമെന്നു പ്രതീക്ഷിക്കുന്നു. ഇത്തരം ആണധികാരരാഷ്ട്രീയത്തോടും പൊരുതിയിട്ടേ ഒരു ആധുനികകേരളം കെട്ടിപ്പടുക്കാനാവൂ.
 

കൂടുതൽ ലേഖനങ്ങൾ

പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടണം

സ. പിണറായി വിജയൻ

ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണത്തേയും പ്രത്യാക്രമണത്തേയും തുടർന്ന് ഗൾഫ് മേഖലയിലാകെ രൂപപ്പെട്ടിരിക്കുന്ന സംഘർഷാവസ്ഥയിൽ വലിയ ആശങ്കയാണ് ഉയർന്നിട്ടുള്ളത്. ഈ സാഹചര്യത്തിൽ പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടാൻ അഭ്യർത്ഥിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അസാധ്യത്തെ ഇച്ഛാശക്തികൊണ്ട് സാധ്യമാക്കിയ സന്തോഷകരമായ സന്ദർഭമാണിത്. ആദ്യഘട്ടം നൽകിയത് 178 വീടാണ്. 7 സെന്റിന്റെ പട്ടയവും നൽകുന്നു.

ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്

സ. പിണറായി വിജയൻ

എഹ്സാൻ ജാഫ്രിയുടെ ഓർമ്മദിനമാണ് ഇന്ന്.
ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്. അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ സംഘപരിവാർ നടത്തിയ തീവെപ്പിൽ മുൻ കോൺഗ്രസ്സ് എംപിയായ ജാഫ്രിയുൾപ്പെടെ 69 പേരായിരുന്നു വെന്തുമരിച്ചത്.

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം സ. പിണറായി വിജയൻ നയിക്കും

സ. എം എ ബേബി

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യന്ത്രി സ. പിണറായി വിജയൻ നയിക്കും. സ്ഥാനാർഥി നിർണയ ചർച്ചകൾ ഉടൻ ആരംഭിക്കും. എൽഡിഎഫ് സർക്കാരിന്റെ വികസന - ക്ഷേമ പ്രവർത്തനങ്ങൾ രാജ്യത്തിനാകെ മാതൃകയാണ്. പൊതുജനാരോഗ്യത്തിൽ എൽഡിഎഫിന്റെ ഈ നേട്ടങ്ങൾ കോൺഗ്രസിനും ബിജെപിക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ല.