Skip to main content

സഖാവ് കെ കെ ശൈലജ ടീച്ചർക്കുനേരെ തെരഞ്ഞെടുപ്പുകാലത്ത് അതിനിന്ദ്യമായ വ്യക്തിധിക്ഷേപമാണ് വടകരയിലുണ്ടായത്

സഖാവ് കെ കെ ശൈലജ ടീച്ചർക്കുനേരെ തെരഞ്ഞെടുപ്പുകാലത്ത് അതിനിന്ദ്യമായ വ്യക്തിധിക്ഷേപമാണ് വടകരയിലുണ്ടായത്. ഒരു സ്ത്രീ എന്ന നിലയിൽ ടീച്ചർക്കുനേരെയുണ്ടായ ലൈംഗികച്ചുവയുള്ള അധിക്ഷേപവും ഓൺലൈൻ ആക്രമണവുമൊക്കെ കേരളത്തിന്റെ രാഷ്ട്രീയ പ്രവർത്തനരീതിയെ വലിച്ചു താഴ്ത്തുന്നതായി.
വടകരയിലെ യുഡിഎഫിലെ ഒരു കക്ഷിയായ ആർഎംപിയുടെ സൈദ്ധാന്തികൻ എന്ന് അവകാശപ്പെടുന്ന കെ എസ് ഹരിഹരൻ ഇന്നു നടത്തിയ പ്രസ്താവന ഇത്തരം ജീർണരാഷ്ട്രീയത്തിൻറെ ഏറ്റവും പുതിയ താഴ്ന്ന നിലയായി. “ടീച്ചറുടെ പോർണോ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ?, ..................ടെ പോർണോ വീഡിയോ ഉണ്ടാക്കിയെന്ന്‌ പറഞ്ഞാൽ നമുക്ക്‌ കേട്ടാൽ മനസിലാകും" എന്നാണ്‌ ഹരിഹരൻ പ്രസംഗിച്ചത്‌. ആണധികാരരാഷ്ട്രീയം പൊതുജീവിതത്തിൽ നിന്നുതന്നെ സ്ത്രീകളെ അകറ്റിനിറുത്തുന്ന വഴിയാണിത്. രാഷ്ട്രീയപ്രവർത്തകർ മാത്രമല്ല, കലയോ സാഹിത്യമോ ഉദ്യോഗമോ ഏതു പൊതുരംഗത്തായാലുമുള്ള സ്ത്രീകളെ ഓടിക്കാൻ മുഖ്യമായും തീവ്രവലതുപക്ഷരാഷ്ട്രീയം ചെയ്യുന്നതാണ്. പ്രതിപക്ഷനേതാവ് വി ഡി സതീശനും വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലും വേദിയിലിരിക്കെയായിരുന്നു സംസ്കാരശൂന്യമായ ഈ പ്രസംഗം. പ്രതിപക്ഷനേതാവ് വി ഡി സതീശൻ, വടകരയിലെ യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ആർഎംപി നേതാവ് കെ കെ രമ എന്നിവർ കെ എസ് ഹരിഹരൻറെ ഈ സ്ത്രീത്വത്തെ അധിക്ഷേപിക്കുന്ന പ്രസംഗത്തെ തള്ളിക്കയണമെന്നു ഞാൻ ആവശ്യപ്പെടുന്നു.
വടകരയിൽ ശൈലജടീച്ചർ ആക്രമിക്കപ്പെട്ടപ്പോൾ അതിനെതിരെ പ്രതികരിച്ച ഇടതുപക്ഷജനാധിപത്യമുന്നണി പ്രവർത്തകർക്കെതിരെ പ്രസ്താവനയുമായി വന്ന ചില എഴുത്തുകാരും സാംസ്കാരികപ്രവർത്തകരും കെ എസ് ഹരിഹരന്റെ ഈ പ്രസംഗത്തോടെ തങ്ങളുടെ നിലപാട് തിരുത്തുമെന്നു പ്രതീക്ഷിക്കുന്നു. ഇത്തരം ആണധികാരരാഷ്ട്രീയത്തോടും പൊരുതിയിട്ടേ ഒരു ആധുനികകേരളം കെട്ടിപ്പടുക്കാനാവൂ.
 

കൂടുതൽ ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.