Skip to main content

ക്ഷേമപെൻഷൻ എല്ലാമാസവും നൽകും, ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ നൽകുന്നതിൽ ഫലപ്രദമായ നടപടി സ്വീകരിക്കും

ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ അനുവദിക്കുന്നതിലും ക്ഷേമപെൻഷൻ എല്ലാ മാസവും കൃത്യമായി കൊടുക്കുന്നതിലും സർക്കാർ ഫലപ്രദമായ നടപടിയെടുക്കും. കേരളത്തിന്റെ സാമ്പത്തിക വിഷമമാണ്‌ ഡിഎ അനുവദിക്കുന്നതിലുള്ള തടസ്സമെന്ന്‌ എല്ലാവർക്കുമറിയാം. ഒരുസംശയവുംവേണ്ട എല്ലാ ജീവനക്കാർക്കും അർഹതപ്പെട്ട ഡിഎ നൽകും. ഇത്‌ ജീവനക്കാരുടെ കാര്യത്തിൽ മാത്രമല്ല പെൻഷൻകാരുടെ കാര്യത്തിലും സ്വീകരിക്കും.അതോടൊപ്പം ക്ഷേമപെൻഷൻ എല്ലാമാസവും കൊടുക്കുക എന്നതാണ്‌ നിലപാട്‌. കുറച്ച്‌ കുടിശ്ശിക വന്നിട്ടുണ്ട്‌. ആ കുടിശ്ശിക മുഴുവൻ തുല്യ ഗഡുക്കളായി ഓരോ മാസവും കൊടുത്തുതീർക്കും.

ഭരണത്തിൽ ഏറ്റവും പ്രധാനം ഭരണനിർവഹണമാണ്‌. അതിൽ സുപ്രധാന പങ്ക്‌ വഹിക്കാൻ കഴിയുക ഉദ്യോഗസ്ഥർക്കാണ്‌. ആ ചുമതല കൃത്യമായി നിർവഹിക്കാനാവണം. സിവിൽ സർവീസ്‌ രംഗത്തുള്ള അപചയങ്ങളെ ‌ഗൗരവമായി കണ്ട്‌ ഇടപെടാൻ എൻജിഒ യൂണിയന്‌ കഴിയണം. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് നമ്മുടേത്‌. എന്നാൽ അഴിമതി പൂർണമായി അവസാനിപ്പിക്കാൻ കഴഞ്ഞിട്ടില്ല. ഇത്‌ അവസാനിപ്പിക്കാൻ ഓൺലെൻ സംവിധാനം ആരംഭിച്ചിട്ടും ചില ഉദ്യോഗസ്ഥർ വ്യക്തതക്കുറവുണ്ടെന്ന്‌ പറയുന്നതിലെ ഉദ്ദേശ്യം എല്ലാവർക്കുമറിയാം. ഈ പുഴുക്കുത്തുകൾ നമ്മുടെ മൊത്തം സിവിൽ സർവീസിനെ അപചയപ്പെടുത്തുകയാണ്‌. സ്വാഭാവികമായും ചില അപേക്ഷകളിൽ ഒരുപാട്‌ തിരുത്തലുകൾ വരുത്തേണ്ടിവരും. ചില കുറവുകളുണ്ടാവും. ആദ്യത്തേത്‌ തിരുത്തിവരാൻ പറയും, പിന്നീട്‌ രണ്ടാമത്തേത്‌ പറയും. പിന്നീട്‌ മൂന്നാമത്തേത്‌. ഇങ്ങനെ എത്രയോ തവണ നടക്കേണ്ടിവരുന്ന ഹതഭാഗ്യർ നമ്മുടെ സമൂഹത്തിലുണ്ട്‌. അവർ ആ കാണിക്കുന്ന ഉദ്യോഗസ്ഥരെയല്ല കുറ്റപ്പെടുത്തുക. അപ്പോൾ ഇതെന്തുഭരണമെന്നാണ്‌ പറയുക. ഭരണനിർവഹണത്തിൽ നമ്മൾ പൂർണമായി വിജയിക്കേണ്ടതുണ്ട്. അതിൽ ഒരുപൊളിച്ചെഴുത്ത്‌ ഉണ്ടാവണം.
 

കൂടുതൽ ലേഖനങ്ങൾ

പാചകവാതകത്തിന്റെ മതിയായ ലഭ്യത ഉറപ്പാക്കാനും വിലവർധനയുടെ ആഘാതം കുറയ്ക്കാനും കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തേണ്ടത് അനിവാര്യം

സ. പിണറായി വിജയൻ

പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പാചകവാതക ലഭ്യതയെക്കുറിച്ച് ഗൗരവകരമായ ആശങ്കകൾ ഉയരുന്നുണ്ട്. അടുത്തിടെ പാചകവാതകത്തിന്റെ വില വർധിപ്പിച്ചതോടെ സാധാരണ കുടുംബങ്ങൾക്ക് സാമ്പത്തികഭാരം കൂടിയിരിക്കുകയാണ്.

ദേശീയ പാത ഉദ്ഘാടന ചടങ്ങിൽ കേരളത്തിന് അർഹമായ പ്രാതിനിധ്യം നൽകാത്തത് സംസ്ഥാനത്തോടുള്ള അവഹേളനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ദേശീയ പാത ഉദ്ഘാടന ചടങ്ങിൽ കേരളത്തിന് അർഹമായ പ്രാതിനിധ്യം നൽകാത്തത് സംസ്ഥാനത്തോടുള്ള അവഹേളനമാണ്. വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കേരളത്തെ സംബന്ധിച്ച് അഭിമാനകരമായ നേട്ടത്തിന്റെ വിളംബരമാണ് ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങ്. കക്ഷിരാഷ്ട്രീയത്തിനതീതമായാണ് പരിപാടിയെ കാണേണ്ടിയിരുന്നത്.

സഖാവ് ഇ എൻ മോഹൻദാസിന്റെ വേർപാട്‌ അത്യന്തം വേദനാജനകം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന സഖാവ് ഇ എൻ മോഹൻദാസിന്റെ വേർപാട്‌ അത്യന്തം വേദനാജനകമാണ്‌. കഴിഞ്ഞ മാസം നടന്ന എൽഡിഎഫ്‌ വികസന മുന്നേറ്റ ജാഥയിലടക്കം ഇഎൻ സജീവമായി ഒപ്പമുണ്ടായിരുന്നു.

ലോകം ആദരിച്ചുപ്പോന്ന ചരിത്ര പണ്ഡിതനായിരുന്ന പ്രൊഫ. പണിക്കർ ഒരു സാംസ്കാരിക പോരാളിയുമായിരുന്നു

സ. എം എ ബേബി

പ്രൊഫ. കെ എൻ പണിക്കർ വിശ്രുതനായ ചരിത്രകാരനാണ്. ഇർഫാൻ ഹബീബ്, റൊമിലാ ഥാപ്പർ, ബിപിൻ ചന്ദ്ര, എസ് ഗോപാൽ, ഹർബൻസ് മുഖ്യ തുടങ്ങി ലോകമറിയുന്ന ചരിതകാരന്മാരുടെ നിരയിലാണ് പണിക്കർ മാഷ് ഉൾപ്പെടുന്നത്.