Skip to main content

ക്ഷേമപെൻഷൻ എല്ലാമാസവും നൽകും, ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ നൽകുന്നതിൽ ഫലപ്രദമായ നടപടി സ്വീകരിക്കും

ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ അനുവദിക്കുന്നതിലും ക്ഷേമപെൻഷൻ എല്ലാ മാസവും കൃത്യമായി കൊടുക്കുന്നതിലും സർക്കാർ ഫലപ്രദമായ നടപടിയെടുക്കും. കേരളത്തിന്റെ സാമ്പത്തിക വിഷമമാണ്‌ ഡിഎ അനുവദിക്കുന്നതിലുള്ള തടസ്സമെന്ന്‌ എല്ലാവർക്കുമറിയാം. ഒരുസംശയവുംവേണ്ട എല്ലാ ജീവനക്കാർക്കും അർഹതപ്പെട്ട ഡിഎ നൽകും. ഇത്‌ ജീവനക്കാരുടെ കാര്യത്തിൽ മാത്രമല്ല പെൻഷൻകാരുടെ കാര്യത്തിലും സ്വീകരിക്കും.അതോടൊപ്പം ക്ഷേമപെൻഷൻ എല്ലാമാസവും കൊടുക്കുക എന്നതാണ്‌ നിലപാട്‌. കുറച്ച്‌ കുടിശ്ശിക വന്നിട്ടുണ്ട്‌. ആ കുടിശ്ശിക മുഴുവൻ തുല്യ ഗഡുക്കളായി ഓരോ മാസവും കൊടുത്തുതീർക്കും.

ഭരണത്തിൽ ഏറ്റവും പ്രധാനം ഭരണനിർവഹണമാണ്‌. അതിൽ സുപ്രധാന പങ്ക്‌ വഹിക്കാൻ കഴിയുക ഉദ്യോഗസ്ഥർക്കാണ്‌. ആ ചുമതല കൃത്യമായി നിർവഹിക്കാനാവണം. സിവിൽ സർവീസ്‌ രംഗത്തുള്ള അപചയങ്ങളെ ‌ഗൗരവമായി കണ്ട്‌ ഇടപെടാൻ എൻജിഒ യൂണിയന്‌ കഴിയണം. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് നമ്മുടേത്‌. എന്നാൽ അഴിമതി പൂർണമായി അവസാനിപ്പിക്കാൻ കഴഞ്ഞിട്ടില്ല. ഇത്‌ അവസാനിപ്പിക്കാൻ ഓൺലെൻ സംവിധാനം ആരംഭിച്ചിട്ടും ചില ഉദ്യോഗസ്ഥർ വ്യക്തതക്കുറവുണ്ടെന്ന്‌ പറയുന്നതിലെ ഉദ്ദേശ്യം എല്ലാവർക്കുമറിയാം. ഈ പുഴുക്കുത്തുകൾ നമ്മുടെ മൊത്തം സിവിൽ സർവീസിനെ അപചയപ്പെടുത്തുകയാണ്‌. സ്വാഭാവികമായും ചില അപേക്ഷകളിൽ ഒരുപാട്‌ തിരുത്തലുകൾ വരുത്തേണ്ടിവരും. ചില കുറവുകളുണ്ടാവും. ആദ്യത്തേത്‌ തിരുത്തിവരാൻ പറയും, പിന്നീട്‌ രണ്ടാമത്തേത്‌ പറയും. പിന്നീട്‌ മൂന്നാമത്തേത്‌. ഇങ്ങനെ എത്രയോ തവണ നടക്കേണ്ടിവരുന്ന ഹതഭാഗ്യർ നമ്മുടെ സമൂഹത്തിലുണ്ട്‌. അവർ ആ കാണിക്കുന്ന ഉദ്യോഗസ്ഥരെയല്ല കുറ്റപ്പെടുത്തുക. അപ്പോൾ ഇതെന്തുഭരണമെന്നാണ്‌ പറയുക. ഭരണനിർവഹണത്തിൽ നമ്മൾ പൂർണമായി വിജയിക്കേണ്ടതുണ്ട്. അതിൽ ഒരുപൊളിച്ചെഴുത്ത്‌ ഉണ്ടാവണം.
 

കൂടുതൽ ലേഖനങ്ങൾ

ഏറ്റവും സാധാരണക്കാരായ സ്ത്രീകൾക്ക് നേരിട്ട് ലഭിച്ചിരുന്ന സാമൂഹ്യസുരക്ഷാ പദ്ധതികളെ തകർക്കുകയാണ്

സ. കെ സ് സലീഖ

3600 കോടി രൂപയുടെ സ്ത്രീസുരക്ഷാ പെൻഷൻ തകർത്ത് 800 കോടിയുടെ പ്രിയദർശിനി ഗിമ്മിക്ക്!

ബിജെപിക്കുമുന്നിൽ കുമ്പിട്ട് മതനിരപേക്ഷ കേരളത്തെ തകർക്കാനുള്ള യുഡിഎഫ് സർക്കാർ നയത്തിനെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ മതനിരപേക്ഷവാദികൾ ഒരുമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു

സ. എം വി ജയരാജൻ

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ താത്പ്പര്യമില്ലെന്ന് എൽഡിഎഫ് സർക്കാർ കേന്ദ്രത്തെ അറിയിച്ചിരുന്നു എന്നകാര്യം പുറത്തുവന്ന ശേഷവും പിഎം ശ്രീ വിഷയത്തിൽ തെറ്റിദ്ധാരണ പരത്താനാണ് യുഡിഎഫ് കേന്ദ്രം പരിശ്രമിക്കുന്നത്.

ജനങ്ങളുടെ വിധിയെഴുത്തിനെ അട്ടിമറിച്ചും, പ്രതിപക്ഷ പാർടികളെ പിളർത്തിയും, ഭരണഘടന നൽകുന്ന അവകാശങ്ങളെ കാറ്റിൽ പറത്തിയും മുന്നേറുന്ന ബിജെപിയുടെ രാഷ്ട്രീയ അജണ്ട രാജ്യത്തിന്റെ ജനാധിപത്യ അടിത്തറ തന്നെ ഇളക്കുകയാണ്

സ. എ വിജയരാഘവൻ

ജനങ്ങളുടെ വിധിയെഴുത്തിനെ അട്ടിമറിച്ചും, പ്രതിപക്ഷ പാർടികളെ പിളർത്തിയും, ഭരണഘടന നൽകുന്ന അവകാശങ്ങളെ കാറ്റിൽ പറത്തിയും മുന്നേറുന്ന ബിജെപിയുടെ രാഷ്ട്രീയ അജണ്ട രാജ്യത്തിന്റെ ജനാധിപത്യ അടിത്തറ തന്നെ ഇളക്കുകയാണ്.