Skip to main content

വ്യാജ വാർത്ത നൽകിയ മാതൃഭൂമിക്കെതിരെ നിയമ നടപടി സ്വീകരിക്കും

വ്യാജ വാർത്ത നൽകിയ മാതൃഭൂമിക്കെതിരെ നിയമ നടപടി സ്വീകരിക്കും. ബുധനാഴ്ചത്തെ മാതൃഭൂമിയിൽ കോൺഗ്രസ് ബന്ധത്തെച്ചൊല്ലി സിപിഐ എം കേന്ദ്ര കമ്മിറ്റിയിൽ വീണ്ടും തർക്കം എന്ന നിലയിൽ പി കെ മണികണ്ഠൻ്റെ പേരിൽ നൽകിയ വാർത്തയ്ക്ക് വസ്തുതകളുമായി ഒരു ബന്ധവുമില്ല. സിപിഐ എം ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരി കോൺഗ്രസ് ഏജൻ്റാണെന്ന് കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഇ പി ജയരാജൻ തുറന്നടിച്ചുവെന്ന് റിപ്പോർട്ടർ തട്ടി വിട്ടിട്ടുണ്ട്. യോഗത്തിൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുക പോലും ചെയ്യാത്ത ഞാൻ സംസാരിച്ചുവെന്ന് ഈ റിപ്പോർട്ടർക്ക് എങ്ങനെ വിവരം കിട്ടി. ഇത്തരത്തിൽ ഭാവനാ വിലാസം നടത്തി വാർത്ത തയ്യാറാക്കിയത് സിപിഐ എമ്മിനെയും ജനറൽ സെക്രട്ടറിയെയും എന്നെയും അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ്. എന്നെ വ്യക്തിഹത്യ നടത്താനും സിപിഐ എമ്മിനെ താറടിച്ചു കാണിക്കാനും തുടർച്ചയായി ഇത്തരം വാർത്തകൾ മാതൃഭൂമി കൃത്രിമായി സുഷ്ടിച്ചു വരികയാണ്. അതിൻ്റെ തുടർച്ചയാണ് ഈ സൃഷ്ടിയും. സാമ്പത്തിക താൽപര്യത്തോടെയുള്ള പെയ്ഡ് ന്യൂസ് ആണെന്ന് കരുതേണ്ടിയിരിക്കുന്നു. ഈ സാഹചര്യത്തിൽ വാർത്ത പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ മുഖേന നോട്ടീസ് അയക്കും. എന്നിട്ടും തിരുത്തുന്നില്ലെങ്കിൽ തുടർ നിയമനടപടികളിലേക്ക് കടക്കും.
വ്യാജ വാർത്ത നൽകിയ മാതൃഭൂമിക്കെതിരെ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യക്ക് പരാതി നൽകും. ലേഖകനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മാതൃഭൂമി മാനേജ്മെൻ്റിന് കത്ത് നൽകും.
 

കൂടുതൽ ലേഖനങ്ങൾ

പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടണം

സ. പിണറായി വിജയൻ

ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണത്തേയും പ്രത്യാക്രമണത്തേയും തുടർന്ന് ഗൾഫ് മേഖലയിലാകെ രൂപപ്പെട്ടിരിക്കുന്ന സംഘർഷാവസ്ഥയിൽ വലിയ ആശങ്കയാണ് ഉയർന്നിട്ടുള്ളത്. ഈ സാഹചര്യത്തിൽ പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടാൻ അഭ്യർത്ഥിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അസാധ്യത്തെ ഇച്ഛാശക്തികൊണ്ട് സാധ്യമാക്കിയ സന്തോഷകരമായ സന്ദർഭമാണിത്. ആദ്യഘട്ടം നൽകിയത് 178 വീടാണ്. 7 സെന്റിന്റെ പട്ടയവും നൽകുന്നു.

ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്

സ. പിണറായി വിജയൻ

എഹ്സാൻ ജാഫ്രിയുടെ ഓർമ്മദിനമാണ് ഇന്ന്.
ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്. അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ സംഘപരിവാർ നടത്തിയ തീവെപ്പിൽ മുൻ കോൺഗ്രസ്സ് എംപിയായ ജാഫ്രിയുൾപ്പെടെ 69 പേരായിരുന്നു വെന്തുമരിച്ചത്.

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം സ. പിണറായി വിജയൻ നയിക്കും

സ. എം എ ബേബി

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യന്ത്രി സ. പിണറായി വിജയൻ നയിക്കും. സ്ഥാനാർഥി നിർണയ ചർച്ചകൾ ഉടൻ ആരംഭിക്കും. എൽഡിഎഫ് സർക്കാരിന്റെ വികസന - ക്ഷേമ പ്രവർത്തനങ്ങൾ രാജ്യത്തിനാകെ മാതൃകയാണ്. പൊതുജനാരോഗ്യത്തിൽ എൽഡിഎഫിന്റെ ഈ നേട്ടങ്ങൾ കോൺഗ്രസിനും ബിജെപിക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ല.