Skip to main content

ജനക്ഷേമ പരിഷ്‌കാരങ്ങളുമായി തദ്ദേശ സ്വയംഭരണ വകുപ്പ്

തദ്ദേശ സ്വയം ഭരണ വകുപ്പുമായി ബന്ധപ്പെട്ട് കാലോചിതമായ വിവിധ പരിഷ്കരണ നടപടികൾ സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ച വിവരം സന്തോഷപൂർവം അറിയിക്കട്ടെ. ചില നടപടികൾ ഇതിനകം തന്നെ നിലവിൽ വന്നിട്ടുണ്ട്. ഇന്ന് ഇത്തരത്തിലുള്ള 29 നടപടികൾ കൂടി പ്രഖ്യാപിച്ചു. സമയബന്ധിതമായും അഴിമതിമുക്തമായും സേവനം ഉറപ്പാക്കുക, കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ കാലോചിതവും വിപ്ലവകരവുമായ പരിഷ്കരണങ്ങൾ, ലൈസൻസ് വ്യവസ്ഥകളിലെയും ഫീസിലെയും ഇളവ്, ശുചിത്വരംഗത്ത് കൂടുതൽ ജനോപകാരപ്രദമായ ഇടപെടൽ തുടങ്ങി വിവിധ വിഷയങ്ങളിലെ തീരുമാനങ്ങളാണ് ഇന്ന് പ്രഖ്യാപിച്ചത്. ഇത് നടപ്പിലാക്കാൻ ആവശ്യമായ ഉത്തരവുകൾക്കുള്ള നടപടിയും തുടങ്ങിക്കഴിഞ്ഞു. എല്ലാ പ്രഖ്യാപനങ്ങളും വൈകാതെ നടപ്പിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിന് പുറമേ വകുപ്പുമായി ബന്ധപ്പെട്ട വിവിധ നിലവാരത്തിലുള്ള ഉദ്യോഗസ്ഥരും സ്റ്റേക്ക് ഹോൾഡേഴ്സും നിർദേശിച്ച നൂറുകണക്കിന് പരിഷ്കരണ നടപടികളും സർക്കാരിന്റെ പരിഗണനയിലാണ്. ഉദാഹരണത്തിന് കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് മാത്രം 106 ചട്ടങ്ങളിലായി 351 ഭേദഗതി നിർദേശങ്ങളാണ് സർക്കാരിന്റെ മുന്നിലുള്ളത്. ഇത്രയും ബൃഹത്തായ പരിഷ്കരണ നടപടികളാണ് പുരോഗമിക്കുന്നത്.
ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.