Skip to main content

പ്രകൃതിദുരന്തങ്ങളെ കൃത്യമായി പ്രവചിക്കുന്ന നിലയിൽ രാജ്യം വളരണം

പ്രകൃതി ദുരന്തങ്ങളെ കൃത്യമായി പ്രവചിക്കാനാവശ്യമായ ഇടപെടലിലേക്ക്‌ രാജ്യം വളരണം. ശാസ്ത്രസാങ്കേതിക രംഗങ്ങളിൽ നേട്ടങ്ങളുണ്ടെന്ന്‌ പറയുമ്പോഴും പ്രകൃതി ദുരന്തങ്ങളെ മുൻകൂട്ടി പ്രവചിക്കാനും സ്വത്തിനും ജീവനും സംരക്ഷണമുറപ്പാക്കുന്ന വിധത്തിൽ പ്രതിരോധം തീർക്കാനും രാജ്യത്തിനാകുന്നില്ലെന്നത്‌ ചിന്തിപ്പിക്കുന്നതാണ്‌. പൊതുവായ മുന്നറിയിപ്പുകളല്ല, കൃത്യമായ മുന്നറിയിപ്പുകളാണ്‌ ദുരന്തങ്ങളെ പ്രതിരോധിക്കാൻ ഉപകരിക്കുക. ലോകത്താകെയുള്ള അനുഭവങ്ങൾ ഇതാണ്‌ വ്യക്തമാക്കുന്നത്‌. ഇന്ത്യയും ആ നിലയിലേക്ക്‌ ഉയരാനാവശ്യമായ ഇടപെടൽ നടത്തണം.
എല്ലാ പ്രദേശങ്ങൾക്കും വിഭാഗങ്ങൾക്കും ഭരണനിർവഹണത്തിലും വിഭവങ്ങൾക്കുമേലും തുല്യഅവകാശം ഉറപ്പാക്കാതെ പ്രാദേശിക അസന്തുലിതാവസ്ഥകൾക്ക്‌ പരിഹാരം കാണാനാവില്ല. അത്‌ ഉറപ്പാക്കിയേ ഇന്ത്യൻ ജനാധിപത്യത്തെ പൂർണതോതിൽ ഉറപ്പാക്കാനാകൂ. പ്രാദേശിക അസന്തുലിതാവസ്ഥയ്‌ക്ക്‌ ആക്കം കൂട്ടുന്ന നടപടികൾ ഭരണാധികാരികളുടെ ഭാഗത്ത്‌ നിന്നുണ്ടാകരുത്‌. ഇക്കാര്യത്തിൽ ജനങ്ങളുടെ ജാഗരൂഗമായ ഇടപെടലിന് പ്രസക്തിയുണ്ട്.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.