Skip to main content

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നു; ചൂഷണങ്ങള്‍ അവസാനിപ്പിക്കാനും സിനിമ മേഖലയെ ശുദ്ധീകരിക്കാനും റിപ്പോര്‍ട്ട് സഹായകരമാകും

സിനിമാ വ്യവസായ മേഖലയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ചൂഷണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച ഹേമ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നു. ഈ രംഗത്ത് നടക്കുന്ന ചൂഷണങ്ങളെ കുറിച്ച് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. അത്തരം ചൂഷണങ്ങള്‍ അവസാനിപ്പിക്കാനും സിനിമ മേഖലയെ ശുദ്ധീകരിക്കാനും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സഹായകരമാകും. ദുഷിച്ച പ്രവണതകള്‍ ഇല്ലാതാക്കാനും നല്ല വ്യവസായ - തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാനും സാധിക്കണം. അതിനായി സ്വയം വിമര്‍ശനത്തിലൂടെയും ആത്മപരിശോധനയിലൂടെയും കൂട്ടായ പരിശോധനകളിലൂടെയും ചര്‍ച്ചകളിലൂടെയും തെറ്റ് തിരുത്തുകയും തിരുത്തിക്കുകയും ചെയ്യണം.
തെറ്റുകള്‍ മേലില്‍ ആവര്‍ത്തിക്കാതിരിക്കാനും തെറ്റ് ചെയ്യുന്നവര്‍ക്ക് ഭയമുണ്ടാകാനും സ്വയമേവ അതില്‍ നിന്നും പിന്തിരിയാനുമുള്ള അന്തരീക്ഷം ഉണ്ടാക്കണം. അതിനെല്ലാമുള്ള ചുണ്ടുപലകയാകുന്നതാണ് ഈ റിപ്പോര്‍ട്ട്.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.