Skip to main content

കൊച്ചി–ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായുള്ള നടപടികൾ കേരളം പൂർത്തിയാക്കിയത്‌ റെക്കോഡ്‌ വേഗത്തിൽ

കൊച്ചി–ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായുള്ള നടപടികൾ കേരളം പൂർത്തിയാക്കിയത്‌ റെക്കോഡ്‌ വേഗത്തിൽ. പത്തു മാസംകൊണ്ടാണ്‌ ആവശ്യമുള്ളതിന്റെ 80 ശതമാനത്തിലധികം ഭൂമി ഏറ്റെടുത്തത്‌. ഇതിന്റെ പൂർണ ചെലവും സംസ്ഥാന സർക്കാരാണ്‌ എടുത്തത്‌. കിഫ്‌ബി വഴി 1389.35 കോടി രൂപ സംസ്ഥാനം ഇതുവരെ ചെലവിട്ടു. നടപടി ക്രമം പൂർത്തിയാക്കിയിട്ടും ഒന്നര വർഷത്തിലധികം കേന്ദ്രാനുമതിക്കായി കാത്തിരിക്കേണ്ടി വന്നു. രാജ്യത്താകെ ആറ്‌ ഇടനാഴികളിലായി 12 വ്യവസായ ക്ലസ്റ്ററുകൾക്കാണ്‌ അനുമതി നൽകിയത്‌. ഏറ്റവും വേഗത്തിൽ ഭൂമിയേറ്റെടുത്തത്‌ കേരളത്തിലാണ്‌. ഇതിന്‌ കേന്ദ്രം കേരളത്തെ അഭിനന്ദിക്കുകയും ചെയ്തു.

നാഷണൽ ഇന്റസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ്‌ ആൻഡ്‌ ഇംപ്ലിമെന്റേഷൻ ട്രസ്റ്റ് ബോർഡ് 2022 ഡിസംബർ 14നാണ്‌ പദ്ധതിക്ക് അംഗീകാരം നൽകിയത്‌. രണ്ടാം മോദി സർക്കാരിന്റെ കാലത്തുതന്നെ അനുമതിക്കായി കേരളം കേന്ദ്രത്തെ സമീപിച്ചിരുന്നു. പുതിയ സർക്കാർ വന്നശേഷം പ്രധാനമന്ത്രിയെയും കേന്ദ്ര വ്യവസായ മന്ത്രിയെയും വീണ്ടുംകണ്ട്‌ ആവശ്യം ഉന്നയിച്ചു.

കേന്ദ്ര-, സംസ്ഥാന സർക്കാരുകൾക്ക് 50 ശതമാനം വീതം പങ്കാളിത്തമുള്ള കേരള വ്യവസായ ഇടനാഴി വികസന കോർപ്പറേഷനാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. 3815 കോടി രൂപയാണ്‌ ചെലവ്‌. ഇതിൽ 1,789 കോടി രൂപവീതം സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ചെലവിടും. പിഎം ഗതിശക്തിയുടെ ഭാഗമായി കണക്ടിവിറ്റിക്കായി 235 കോടി ചെലവാക്കും. സംസ്ഥാനം ചെലവിടേണ്ട തുക ഏതാണ്ട്‌ പൂർണമായി ചെലവഴിച്ചു.

വ്യവസായ ഇടനാഴിയുടെ ഭാഗമായ കൊച്ചി ഗ്ലോബൽ സിറ്റിക്ക്‌ കേന്ദ്രാനുമതി കാത്തിരിക്കുകയാണ്‌. ഗിഫ്‌റ്റ്‌ സിറ്റി എന്ന പേരിൽ 358 ഏക്കറാണ്‌ ഏറ്റെടുക്കാൻ തീരുമാനിച്ചത്‌. ഇതിനായി 850 കോടിയുടെ പദ്ധതിക്ക്‌ കിഫ്‌ബി അനുമതി നൽകി. ഭൂമിയേറ്റെടുക്കൽ ആരംഭിച്ചപ്പോൾ പദ്ധതിയുടെ പേര്‌ മാറ്റാൻ കേന്ദ്രം നിർദേശിച്ചു. തുടർന്ന്‌ ഗ്ലോബൽ സിറ്റി എന്ന്‌ പേരുമാറ്റിയെങ്കിലും പദ്ധതി തൽക്കാലം നിർത്തിവയ്‌ക്കാൻ കേന്ദ്രം ആവശ്യപ്പെടുകയായിരുന്നു.

കൂടുതൽ ലേഖനങ്ങൾ

കഴിഞ്ഞ 10 വർഷങ്ങൾക്കുള്ളിൽ നാം കൈവരിച്ച പുരോഗതിയെ പിന്നോട്ടടിപ്പിക്കുന്ന കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ കേരളം സമരമുഖം തുറക്കുന്നു

തിരുവനന്തപുരത്തെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ ജനുവരി 12 ന് കേരളം സുപ്രധാനമായ ഒരു സമരമുഖം തുറക്കുകയാണ്.

ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തെ പിൻപറ്റി വർ​ഗീയ ദ്രുവീകരണം നടത്തുകയാണ് യുഡിഎഫും കോൺ​ഗ്രസും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മാറാട് കലാപത്തെ കുറിച്ച് പറയുന്നതിൽ എന്താണ് പ്രയാസം. ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തെ പിൻപറ്റി വർ​ഗീയ ദ്രുവീകരണം നടത്തുകയാണ് യുഡിഎഫും കോൺ​ഗ്രസും. 39.97ശതമാനം വോട്ട് എൽ‍ഡിഎഫിന് ലഭിച്ചിട്ടുണ്ട്. അടിത്തറ ഭദ്രമാണ്. ചരിത്രത്തിലില്ലാത്ത വിധം മതപരവും ജാതീയവുമായ വിഭജനം നടക്കുകയാണ്.

മതത്തെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിച്ച് രാജ്യത്തെ മതരാഷ്ട്ര സിദ്ധാന്തത്തിലേക്ക് നയിക്കുന്ന വർ​ഗീയ ശക്തികൾ ജനാധിപത്യത്തിന് വലിയ ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ലോകത്തും രാജ്യത്തും തീവ്ര വലതുപക്ഷ ശക്തികളും മതധ്രുവീകരണ ശക്തികളും രാഷ്ട്രീയ നേട്ടങ്ങൾക്കായി മതത്തെ ഉപയോഗിക്കുന്ന അപകടകരമായ ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം സംഘടിപ്പിക്കും

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ ജനുവരി 12 ന്‌ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ എന്നിവർ പങ്കെടുക്കുന്ന സത്യാഗ്രഹ സമരം സംഘടിപ്പിക്കും.