Skip to main content

ഭൂരിപക്ഷമതത്തിന്റെ ആളുകളായി ചമഞ്ഞ് രാജ്യമാകെ വർഗീയ വിദ്വേഷം പടർത്തുന്ന ബിജെപി ശൈലി മൂന്നാം മോദി സർക്കാരും തുടരുകയാണ്

ഉത്തരേന്ത്യയിൽ പശുക്കടത്ത് ആരോപിച്ച് മനുഷ്യരെ കൊല്ലുന്ന പരിപാടി ഊർജിതമായി സംഘപരിവാർ നടത്തുകയാണ്. ഹരിയാനയിൽ നിന്ന് ഇത്തരം റിപ്പോർട്ടുകൾ തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നത് ഏവരെയും ആശങ്കയിലാക്കുന്നുണ്ട്.

കഴിഞ്ഞ ആഗസ്റ്റ്‌ 27ന് ബീഫ് കഴിച്ചു എന്നാരോപിച്ച് ഒരു ഇതരസംസ്ഥാന തൊഴിലാളിയെ അക്രമികൾ കൊലപ്പെടുത്തി. ആഗസ്റ്റ്‌ 24ന് പശുവിനെ കടത്തി എന്ന് തെറ്റിദ്ധരിച്ച് ഒരു പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയെ വെടിവച്ച് കൊന്നു.

ഈ സാഹചര്യത്തിൽ "പശുസംരക്ഷണക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല" എന്ന് ഹരിയാന മുഖ്യമന്ത്രി നയബ് സിംഗ് സൈനി പറഞ്ഞതാണ് ഏറെ അതിശയകരം. ഇത് പശുക്കടത്തിന്റെ പേരിൽ ആൾക്കാരെ കൊല്ലാനുള്ള ആഹ്വാനം നൽകലല്ലാതെ മറ്റൊന്നുമല്ല.

ഹരിയാനയിൽ മാത്രമല്ല, ബീഫ് കൈവശം വച്ചു എന്നാരോപിച്ച് ദിവസങ്ങൾക്കു മുൻപ് വയോധികനായ ഒരു മനുഷ്യനെ ട്രെയിനിൽ വച്ച് ആക്രമിച്ചത് മഹാരാഷ്ട്രയിലാണ്. പശുക്കടത്ത് ആരോപിച്ച് മാസങ്ങൾക്കുമുൻപ് മൂന്ന് യു പി സ്വദേശികളെ ഗോരക്ഷാഗൂണ്ടകൾ കൊലപ്പെടുത്തിയത് ഛത്തീസ്‌ഗഡിലാണ്.

സത്യത്തിൽ പശുവല്ല പ്രശ്നമെന്നും പശുവിനെ മുൻനിർത്തി നടത്തുന്ന തീവ്രവർഗീയപ്രചരണവും അപരവിദ്വേഷ പ്രകടനവുമാണ് ഇതെന്ന് വ്യക്തമാണ്. വരാനിരിക്കുന്ന മഹാരാഷ്ട്ര, ഹരിയാന, ജമ്മു കാശ്മീർ, ഝാർഖണ്ഡ്‌ സംസ്ഥാന തെരഞ്ഞെടുപ്പുകളെ ലക്ഷ്യം വച്ചുള്ള സംഘപരിവാർ അജണ്ടയാണ് ഇതിന് പിന്നിൽ.

ജനങ്ങളുടെ ഭക്തിയെ ചൂഷണംചെയ്തും തീവ്ര വർഗീയ ചേരിതിരിവുകൾ സൃഷ്ടിച്ചും കള്ളങ്ങളിൽ അഭിരമിച്ചുമാണ് ബിജെപിയുടെ വളർച്ച. ഭൂരിപക്ഷമതത്തിന്റെ ആളുകളായി ചമഞ്ഞ് രാജ്യമാകെ വർഗീയ വിദ്വേഷം പടർത്തുന്ന ബി ജെ പി രാഷ്ട്രീയപ്രവർത്തനരീതി മൂന്നാം മോദി സർക്കാരും തുടരുകയാണ്.

മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ യോജിച്ച ഇടപെടലിലൂടെ ഉയർന്നുവരുന്ന ജനകീയ മുന്നേറ്റത്തിനു മാത്രമേ ഇവയെ ചെറുക്കാനാവൂ.
 

കൂടുതൽ ലേഖനങ്ങൾ

ലോക ബാങ്ക് വിദഗ്ദ്ധ സമിതി അംഗങ്ങൾ മുഖ്യമന്ത്രി സ. പിണറായി വിജയനുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി

ലോക ബാങ്ക് വിദഗ്ദ്ധ സമിതി അംഗങ്ങൾ മുഖ്യമന്ത്രി സ. പിണറായി വിജയനുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന പരിഷ്കാരങ്ങളിൽ ആകൃഷ്ടരായാണ് ലോക ബാങ്ക് പ്രതിനിധികൾ എത്തിയത്.

ഉജ്ജ്വല പ്രക്ഷോഭകാരിയും കാർക്കശ്യക്കാരനായ സംഘാടകനുമായ സഖാവ് ചടയൻ കേരളത്തിലെ തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി സ്വജീവിതം സമർപ്പിച്ച കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു

സ. പിണറായി വിജയൻ

സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന സഖാവ് ചടയൻ ഗോവിന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 26 വർഷം തികയുകയാണ്. ഉജ്ജ്വല പ്രക്ഷോഭകാരിയും കാർക്കശ്യക്കാരനായ സംഘാടകനുമായ സഖാവ് ചടയൻ കേരളത്തിലെ തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി സ്വജീവിതം സമർപ്പിച്ച കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു.

സ. ചടയൻ ഗോവിന്ദൻ ദിനത്തിൽ കണ്ണൂർ പയ്യാമ്പലത്തെ സ. ചടയൻ സ്മൃതി മണ്ഡപത്തിൽ സ. എ വിജയരാഘവൻ അഭിവാദ്യം അർപ്പിച്ചു

സെപ്റ്റംബർ 9 സ. ചടയൻ ഗോവിന്ദൻ ദിനത്തിൽ കണ്ണൂർ പയ്യാമ്പലത്തെ സ. ചടയൻ സ്മൃതി മണ്ഡപത്തിൽ സിപിഐ എം പോളിറ്റ് ബ്യുറോ അംഗം സ. എ വിജയരാഘവൻ അഭിവാദ്യം അർപ്പിച്ചു.

മുതിർന്ന സിപിഐ എം നേതാവും മുൻ എംഎൽഎയും പ്രമുഖ സഹകാരിയുമായ സഖാവ് പി രാഘവന്റെ സ്മരണാർത്ഥം സഖാക്കളും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് രൂപീകരിച്ച പി രാഘവൻ സ്മാരക ട്രസ്റ്റിന്റെ ഉദ്ഘാടനം സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു

മുതിർന്ന സിപിഐ എം നേതാവും മുൻ എംഎൽഎയും പ്രമുഖ സഹകാരിയുമായ സഖാവ് പി രാഘവന്റെ സ്മരണാർത്ഥം സഖാക്കളും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് രൂപീകരിച്ച പി രാഘവൻ സ്മാരക ട്രസ്റ്റിന്റെ ഉദ്ഘാടനം പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. ചിന്താ പബ്ലിഷേഴ്സ് പുറത്തിറക്കിയ സ.