Skip to main content

ഈസ് ഓഫ്‌ ഡൂയിങ്‌ ബിസിനസ്‌ പട്ടികയിൽ ഒന്നാമത്‌ എത്തിയതോടെ കൂടുതൽ നിക്ഷേപം കേരളത്തിലേക്ക്‌ എത്തും

ഈസ് ഓഫ്‌ ഡൂയിങ്‌ ബിസിനസ്‌ പട്ടികയിൽ ഒന്നാമത്‌ എത്തിയതോടെ കൂടുതൽ നിക്ഷേപം കേരളത്തിലേക്ക്‌ എത്തും. കേരളത്തിലെ സംരംഭകർ നൽകിയ അനുകൂല പ്രതികരണമാണ്‌ ഈ നേട്ടത്തിന്‌ പിന്നിൽ. സംരംഭങ്ങൾക്ക്‌ വളരുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിൽ സർക്കാർ നടത്തിയ ശ്രമഫലങ്ങൾക്കുള്ള അംഗീകാരം കൂടിയാണിത്‌. രണ്ട്‌ ബിസിനസ്‌ കേന്ദ്രീകൃത മേഖലകളിലും ഏഴ്‌ പൗര കേന്ദ്രീകൃത മേഖലകളിലുമാണ്‌ കേരളം ഒന്നാമതെത്തിയത്‌. ഈ ഒമ്പത്‌ മേഖലകളിലും സർക്കാർ കൊണ്ടുവന്ന മാറ്റങ്ങളെ 95 ശതമാനത്തിലേറെ സംരംഭകരും പിന്തുണച്ചു.

ഡിജിറ്റൽ സാങ്കേതികത പരമാവധി പ്രയോജനപ്പെടുത്തി സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിലും മുന്നേറാനായി. കൂടുതൽ നിക്ഷേപം ആകർഷിക്കാനുള്ള ശ്രമം തുടരും. ഫെബ്രുവരി 21, 22 തീയതികളിൽ നിക്ഷേപ സമ്മേളനം നടത്തും. അതിന്‌ മുന്നോടിയായുള്ള റൗണ്ട്‌ടേബിളുകളും കോൺക്ലേവുകളും റോഡ്‌ഷോകളും നടന്നുവരികയാണ്‌. മുപ്പതിനായിരം കോടി രൂപയുടെ ആഭ്യന്തര നിക്ഷേപം സംസ്ഥാനത്തിന്‌ കഴിഞ്ഞ മൂന്നുവർഷ കാലയളവിൽ ആകർഷിക്കാനായി. ഐബിഎം പോലുള്ള അന്തർദേശീയ സ്ഥാപനങ്ങളും കേരളത്തിലേക്ക്‌ എത്തി.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.