Skip to main content

ഈസ് ഓഫ്‌ ഡൂയിങ്‌ ബിസിനസ്‌ പട്ടികയിൽ ഒന്നാമത്‌ എത്തിയതോടെ കൂടുതൽ നിക്ഷേപം കേരളത്തിലേക്ക്‌ എത്തും

ഈസ് ഓഫ്‌ ഡൂയിങ്‌ ബിസിനസ്‌ പട്ടികയിൽ ഒന്നാമത്‌ എത്തിയതോടെ കൂടുതൽ നിക്ഷേപം കേരളത്തിലേക്ക്‌ എത്തും. കേരളത്തിലെ സംരംഭകർ നൽകിയ അനുകൂല പ്രതികരണമാണ്‌ ഈ നേട്ടത്തിന്‌ പിന്നിൽ. സംരംഭങ്ങൾക്ക്‌ വളരുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിൽ സർക്കാർ നടത്തിയ ശ്രമഫലങ്ങൾക്കുള്ള അംഗീകാരം കൂടിയാണിത്‌. രണ്ട്‌ ബിസിനസ്‌ കേന്ദ്രീകൃത മേഖലകളിലും ഏഴ്‌ പൗര കേന്ദ്രീകൃത മേഖലകളിലുമാണ്‌ കേരളം ഒന്നാമതെത്തിയത്‌. ഈ ഒമ്പത്‌ മേഖലകളിലും സർക്കാർ കൊണ്ടുവന്ന മാറ്റങ്ങളെ 95 ശതമാനത്തിലേറെ സംരംഭകരും പിന്തുണച്ചു.

ഡിജിറ്റൽ സാങ്കേതികത പരമാവധി പ്രയോജനപ്പെടുത്തി സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിലും മുന്നേറാനായി. കൂടുതൽ നിക്ഷേപം ആകർഷിക്കാനുള്ള ശ്രമം തുടരും. ഫെബ്രുവരി 21, 22 തീയതികളിൽ നിക്ഷേപ സമ്മേളനം നടത്തും. അതിന്‌ മുന്നോടിയായുള്ള റൗണ്ട്‌ടേബിളുകളും കോൺക്ലേവുകളും റോഡ്‌ഷോകളും നടന്നുവരികയാണ്‌. മുപ്പതിനായിരം കോടി രൂപയുടെ ആഭ്യന്തര നിക്ഷേപം സംസ്ഥാനത്തിന്‌ കഴിഞ്ഞ മൂന്നുവർഷ കാലയളവിൽ ആകർഷിക്കാനായി. ഐബിഎം പോലുള്ള അന്തർദേശീയ സ്ഥാപനങ്ങളും കേരളത്തിലേക്ക്‌ എത്തി.
 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.