Skip to main content

സാധാരണക്കാരന് കൃഷിക്കോ, സ്വയം തൊഴിൽ കണ്ടെത്തുന്നതിനോ, ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതികൾക്കോ വായ്പ നൽകാത്ത പൊതുമേഖല ബാങ്കുകൾ കോർപ്പറേറ്റ് ഭീമന്മാർക്ക് കൊള്ളയടിക്കാൻ നിന്നുകൊടുക്കുന്നു

മൊത്തം 62,000 കോടി രൂപ കിട്ടാക്കടമുള്ള പത്ത് കമ്പനികളെ വെറും 16,000 കോടി രൂപയ്ക്ക് അദാനി ഗ്രൂപ്പ് ഏറ്റെടുത്ത വാർത്ത പുറത്തു വന്നിരിക്കുന്നു രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ വലിയ ഇളവുകൾ വാഗ്ദാനം നൽകിയാണ് ഇത് യാഥാർഥ്യമാക്കിക്കൊടുത്തത്.
7,795 കോടി കുടിശ്ശികയുള്ള HDIL-നെ അദാനി വാങ്ങുന്നത് 285 കോടി മാത്രം നൽകിയാണ് കിഴിവ് 96%. 1,700 കോടി ബാധ്യതയുള്ള റേഡിയസ് എസ്റ്റേറ്റ്സ് വെറും 76 കോടി രൂപയ്ക്ക്, ഏതാണ്ട് 96% കിഴിവിൽ അദാനി ഏറ്റെടുത്തു. അദാനി ഗ്രൂപ്പും രാജ്യം ഭരിക്കുന്ന രാഷ്ട്രീയവലതുപക്ഷവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകൾ വഴി കോർപ്പറേറ്റ് ഭീമന്മാർ നേടിയെടുക്കുന്ന ഗണ്യമായ സാമ്പത്തിക നേട്ടങ്ങൾ ഇടതുപക്ഷം എല്ലാക്കാലവും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. രാജ്യത്തെ ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഒരു ശ്രമവും നടത്താൻ ബി ജെ പി സർക്കാരിന് കഴിയുന്നില്ല. അസമത്വവും തൊഴിലില്ലായ്മയും ദാരിദ്ര്യവും അനുനിമിഷം വർധിക്കുകയാണ്. കൃഷിക്കാരുടെയും തൊഴിലാളികളുടെയും ജീവിതം ദുരിതപൂർണമാണ്.
പൊതുമേഖലാ ബാങ്കുകളുടെ പണം എന്നാൽ രാജ്യത്തെ ജനങ്ങളുടെ പണമാണ്. സാധാരണക്കാരന് കൃഷിക്കോ, സ്വയം തൊഴിൽ കണ്ടെത്തുന്നതിനോ, ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതികൾക്കോ വായ്പ നൽകാൻ മടിക്കുന്ന ബാങ്കുകളാണ് ഇത്തരത്തിൽ കോർപ്പറേറ്റ് ഭീമന്മാർക്ക് കൊള്ളയടിക്കാൻ സ്വയം നിന്നുകൊടുക്കുന്നത്. വിജയ് മല്യയെപ്പോലെയുള്ളവർ ആയിരക്കണക്കിന് കോടി വെട്ടിച്ച് മുങ്ങിയപ്പോഴും പോയത് രാജ്യത്തെ ജനങ്ങളുടെ പണമാണ്. രാജ്യത്തിന്റെ സമ്പത്ത് മുതലാളിമാർക്ക് ചോർത്തിക്കൊടുക്കുന്ന ശിങ്കിടി മുതലാളിത്തത്തിന്റെ ലക്ഷണമൊത്ത കാഴ്ചയാണിത്.
 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.