Skip to main content

സാംസ്‌കാരിക പ്രവർത്തനങ്ങളും ഇടപെടലുകളും ഓർമപ്പെടുത്തലുകളും എന്നത്തേക്കാളും അനിവാര്യമായ കാലത്തും ലോകത്തുമാണ്‌ നാം ജീവിക്കുന്നത്

സാംസ്‌കാരിക പ്രവർത്തനങ്ങളും ഇടപെടലുകളും ഓർമപ്പെടുത്തലുകളും എന്നത്തേക്കാളും അനിവാര്യമായ കാലത്തും ലോകത്തുമാണ്‌ നാം ജീവിക്കുന്നത്. ഗ്രന്ഥശാല പ്രസ്ഥാനം സമൂഹത്തിന്റെ നവോത്ഥാന പ്രസ്ഥാനമായി മാത്രമല്ല, രാഷ്‌ട്രീയമായ മഹത്തായ ലക്ഷ്യങ്ങൾ കൂടി ഉൾച്ചേർന്നതാണ്. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സാംസ്‌കാരിക ഇടപെടലുകൾ അനിവാര്യമായ കാലമാണിത്‌. സാമ്രാജ്യത്വത്തെ എതിർത്ത സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തോടൊപ്പമാണ്‌ ഗ്രന്ഥശാല പ്രസ്ഥാനം വളർന്നത്‌. ഗ്രന്ഥശാല പ്രവർത്തനവും ഒരു രാഷ്‌ട്രീയ പ്രവർത്തനമാണ്‌. എന്നാൽ രാഷ്‌ട്രീയം മോശമാണെന്ന്‌ വരുത്തുന്ന പലതും ഇന്നുണ്ടാവുന്നു. എന്നാൽ മോശമാണെന്ന്‌ കേൾപ്പിക്കാത്ത ഒരു മേഖലപോലുമില്ലെന്നതാണ്‌ വസ്‌തുത. സിനിമ മേഖലയിലും പലതും കേൾക്കാനിടയായി. സ്‌ത്രീ സ്വാതന്ത്ര്യം എന്ന ആശയം ഏറ്റവും ശക്തമായി അവതരിപ്പിക്കപ്പെട്ടത്‌ ബഷീറിന്റെ പ്രേമലേഖനത്തിലാണ്‌. വായന നമ്മെ കൊച്ചുലോകത്തുനിന്ന്‌ വലിയ ലോകത്തേക്ക്‌ നയിക്കുന്നു. ഇന്നത്തെ കാലത്ത്‌ ആഴവും പരപ്പും സാധ്യമാകാത്ത തരത്തിൽ യുവജനതയെ പാകപ്പെടുത്താൻ കോർപറേറ്റ്‌ മാധ്യമങ്ങൾ ശ്രമിക്കുന്നു. എന്നാൽ കാലം മാറുന്നതിന്‌ അനുസരിച്ച്‌ മാറ്റങ്ങളോടെ വായന നിലനിൽക്കുന്നു.
 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.