Skip to main content

മുഖ്യമന്ത്രിക്കെതിരായ കോൺഗ്രസ്‌ നേതാക്കളുടെ ആക്ഷേപം ഗൂഢാലോചന, തൃശൂരിൽ കോൺഗ്രസ്‌ മറിച്ച്‌ നൽകിയ വോട്ടിലാണ്‌ ബിജെപി ജയിച്ചത്‌

കേരളത്തിലെ കോൺഗ്രസ്‌ നേതാക്കൾ ഒന്നായി മുഖ്യമന്ത്രിക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നത്‌ ഗൂഢാലോചനയുടെ ഭാഗമാണ്. ചില മാധ്യമ മുതലാളിമാർ പണം സമ്പാദിക്കാൻ വ്യാജ വാർത്തകൾ ചമയ്‌ക്കുകയാണ്‌. ഇവരും ഇത്തരം ഗൂഢാലോചനയുടെ ഭാഗമാണ്. ഹിന്ദു വർഗീയതയ്‌ക്കും ആർഎസ്‌എസിനുമെതിരെ പതിറ്റാണ്ടുകളായി പ്രതിരോധം തീർക്കുന്ന പ്രസ്ഥാനമാണ്‌ സിപിഐ എം. ഇതിന്‌ നേതൃത്വം നൽകിയ ആളാണ്‌ മുഖ്യമന്ത്രി സ. പിണറായി വിജയൻ. വർഗീയതയ്ക്ക് എതിരായ പോരാട്ടത്തിൽ ഇരുന്നൂറിലധികം പ്രവർത്തകരുടെ ജീവൻ സിപിഐ എമ്മിന്‌ നഷ്ടപ്പെട്ടിട്ടുണ്ട്.

ആർഎസ്‌എസുമായി വോട്ട്‌ കച്ചവടം നടത്താത്ത ഒരാളും കോൺഗ്രസ്‌ നേതൃത്വത്തിലില്ല. 16 മാസം മുമ്പ്‌ നടന്ന എഡിജിപിയുടെ സന്ദർശനം ഇന്നലെ നടന്ന മട്ടിൽ അവതരിപ്പിക്കുന്ന പ്രതിപക്ഷ നേതാവ്‌ അന്യഗ്രഹ ജീവിയാണ്‌. കേരളവിരുദ്ധനായ ഗവർണർക്ക്‌ ഇനിയും തുടരാൻ ആശംസ അർപ്പിക്കുകയാണ്‌ കോൺഗ്രസ്‌ നേതാക്കൾ.

തൃശൂരിൽ കോൺഗ്രസ്‌ മറിച്ച്‌ നൽകിയ വോട്ടിലാണ്‌ ബിജെപി ജയിച്ചത്‌. പത്മജ വേണുഗോപാലിനെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ കോൺഗ്രസ്‌ ബിജെപിക്ക്‌ ദാനം ചെയ്‌തു. എ കെ ആന്റണിയുടെ മകൻ ബിജെപി സ്ഥാനാർഥിയായി. ദുർബലനായ സ്ഥാനാർഥിയെ നിർത്തിയാണ്‌ ഒ രാജഗോപാലിനെ നേമത്ത് കോൺഗ്രസ് ജയിപ്പിച്ചത്‌.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.