Skip to main content

ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് നിലവിലുള്ള ഫെഡറൽ സംവിധാനത്തെ തുരങ്കംവയ്ക്കുന്നത്

രാഷ്ട്രം എന്നാൽ എല്ലാം ഒരുപോലെ വേണമെന്ന ശാഠ്യമാണ് ബിജെപിയുടെ ദേശീയത. രാജ്യത്തിന്റെ വൈവിധ്യത്തെ അംഗീകരിക്കുവാൻ അവർ തയ്യാറല്ല. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് എന്നുള്ളത്. ഇത് നിലവിലുള്ള ഫെഡറൽ സംവിധാനത്തെ തുരങ്കംവയ്ക്കുന്നതാണ്. സംസ്ഥാനങ്ങളിൽ കേന്ദ്രത്തിന് നേരിട്ട് ഭരണം ഏർപ്പെടുത്തുന്നതിനുള്ള കൂടുതൽ സൗകര്യങ്ങൾ സൃഷ്ടിക്കുന്നതാണ്. ഏകാധിപത്യപരമാണ്.
1967 വരെ ഒരേസമയത്തായിരുന്നു കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പുകൾ നടന്നിരുന്നതെന്നത് ശരിതന്നെ. പക്ഷേ, ബിജെപി ഇപ്പോൾ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന നിയമഭേഗതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നില്ലല്ലോ അത്. പ്രസക്തമായ ചോദ്യം പിന്നീടുള്ള കാലത്ത് എന്തുകൊണ്ട് സംസ്ഥാന തെരഞ്ഞെടുപ്പുകൾ ദേശീയ തെരഞ്ഞെടുപ്പിൽ നിന്ന് വേറിട്ടൂവെന്നുള്ളതാണ്. ആ സാഹചര്യങ്ങൾ ഇന്ന് മാറിയിട്ടില്ല.
അഞ്ച് വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട നിയമസഭകളിൽ പലതിന്റെയും കാലാവധി കുറയ്ക്കേണ്ടിവരും. ദേശീയ തെരഞ്ഞെടുപ്പിനു മുമ്പ് സംസ്ഥാന ഭരണം അസ്ഥിരമായാൽ കേന്ദ്ര സർക്കാരിന്റെ വിവേചനാധികാരങ്ങൾ വർദ്ധിക്കും. ഇടക്കാല തെരഞ്ഞെടുപ്പ് നടത്തിയാൽ അഞ്ച് വർഷം ഭരണാവകാശം ഉണ്ടാവുകയുമില്ല. സംസ്ഥാനങ്ങളുടെ അധികാരത്തിനു കീഴിലുള്ള തദ്ദേശഭരണ തെരഞ്ഞെടുപ്പുകളും കേന്ദ്ര നിയന്ത്രണത്തിലേക്കു നീങ്ങും. 64, 65 ഭരണഘടനാ ഭേദഗതിയുടെ കാര്യത്തിൽ നമ്മൾ അതിനെ എതിർത്തു തോൽപ്പിച്ച ഒരു കാര്യമാണ്.
തെരഞ്ഞെടുപ്പ് ചെലവ് പുതിയ സമ്പ്രദായം കുറയ്ക്കുമെന്നു പറയുന്നതിലും കാര്യമില്ല. രാജ്യത്തെ ദേശീയ തെരഞ്ഞെടുപ്പിന്റെ ചെലവ് 2014-ൽ 30,000 കോടി രൂപ ആയിരുന്നത് 2019-ൽ 60,000 കോടി രൂപയായി. 2024-ലെ തെരഞ്ഞെടുപ്പ് ചെലവ് 1,35,000 കോടി രൂപയാണ്. അഞ്ചഞ്ച് വർഷം കൂടുമ്പോൾ ദേശീയ തെരഞ്ഞെടുപ്പിന്റെ ചെലവ് ഇരട്ടിയായിക്കൊണ്ടിരിക്കുന്നത് നിയമസഭാ തെരഞ്ഞെടുപ്പും പ്രാദേശിക തെരഞ്ഞെടുപ്പും വെവ്വേറെ നടത്തിയതുകൊണ്ടല്ലല്ലോ. തെരഞ്ഞെടുപ്പ് ചെലവ് കുറയ്ക്കാനുള്ള മാർഗ്ഗം കള്ളപ്പണവും മറ്റും തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നതിനെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുക എന്നതാണ്. ഇക്കാര്യത്തിൽ ഏറ്റവും വലിയ കുറ്റവാളി ബിജെപിയാണ്.
അടുത്ത പാർലമെന്റ് സമ്മേളനത്തിൽ നിയമം അവതരിപ്പിക്കുമെന്നാണ് പറയുന്നത്. ഭരണഘടനാ ഭേദഗതിയും വേണ്ടിവരുമത്രേ. അതിനുള്ള ഭൂരിപക്ഷം ബിജെപിക്ക് എവിടെയുണ്ട്? അതുകൊണ്ട് 56 ഇഞ്ചിന്റെ ചങ്കൂറ്റ പ്രദർശനത്തിന് ഒരവസരം കണ്ടെത്താനുള്ള ശ്രമമാണിത്.
മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാന തെരഞ്ഞെടുപ്പുകൾക്കു മുമ്പ് എല്ലാം തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് വോട്ടർമാരെ വിശ്വസിപ്പിക്കാനുള്ള ബിജെപിയുടെ ഒരു തട്ടിപ്പ് മാത്രമാണിത്.
 

കൂടുതൽ ലേഖനങ്ങൾ

പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടണം

സ. പിണറായി വിജയൻ

ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണത്തേയും പ്രത്യാക്രമണത്തേയും തുടർന്ന് ഗൾഫ് മേഖലയിലാകെ രൂപപ്പെട്ടിരിക്കുന്ന സംഘർഷാവസ്ഥയിൽ വലിയ ആശങ്കയാണ് ഉയർന്നിട്ടുള്ളത്. ഈ സാഹചര്യത്തിൽ പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടാൻ അഭ്യർത്ഥിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അസാധ്യത്തെ ഇച്ഛാശക്തികൊണ്ട് സാധ്യമാക്കിയ സന്തോഷകരമായ സന്ദർഭമാണിത്. ആദ്യഘട്ടം നൽകിയത് 178 വീടാണ്. 7 സെന്റിന്റെ പട്ടയവും നൽകുന്നു.

ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്

സ. പിണറായി വിജയൻ

എഹ്സാൻ ജാഫ്രിയുടെ ഓർമ്മദിനമാണ് ഇന്ന്.
ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്. അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ സംഘപരിവാർ നടത്തിയ തീവെപ്പിൽ മുൻ കോൺഗ്രസ്സ് എംപിയായ ജാഫ്രിയുൾപ്പെടെ 69 പേരായിരുന്നു വെന്തുമരിച്ചത്.

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം സ. പിണറായി വിജയൻ നയിക്കും

സ. എം എ ബേബി

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യന്ത്രി സ. പിണറായി വിജയൻ നയിക്കും. സ്ഥാനാർഥി നിർണയ ചർച്ചകൾ ഉടൻ ആരംഭിക്കും. എൽഡിഎഫ് സർക്കാരിന്റെ വികസന - ക്ഷേമ പ്രവർത്തനങ്ങൾ രാജ്യത്തിനാകെ മാതൃകയാണ്. പൊതുജനാരോഗ്യത്തിൽ എൽഡിഎഫിന്റെ ഈ നേട്ടങ്ങൾ കോൺഗ്രസിനും ബിജെപിക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ല.