Skip to main content

ലാൽ സലാം പ്രിയ സഖാവേ!

വിദ്യാർത്ഥി ജീവിത കാലം മുതൽ ഒരുമിച്ച് പ്രവർത്തിച്ച സുദീർഘാനുഭവങ്ങളാണ് സഖാവ് കോടിയേരി ബാലകൃഷ്ണനുമായുള്ളത്. സഖാവ് വി സ് അച്യുതാനന്ദൻ സർക്കാറിൽ അദ്ദേഹവുമായി ഒരുമിച്ചു പ്രവർത്തിച്ചു. പ്രതിപക്ഷ നിരയിലും അഞ്ചു വർഷം ഒത്തുപ്രവർത്തിച്ചു. ഇന്ദിരാഗാന്ധിയുടെ അമിതാധികാരഭീകരവാഴ്ച അടിയന്തിരാവസ്ഥയുടെ രൂപത്തിൽ രാക്ഷസീയരൂപം കൈക്കൊണ്ടപ്പോൾ മിസ പ്രകാരം കോടിയേരിയും
ഡി ഐ ആർ പ്രകാരം ഞാനും ജയിലിൽ കിടന്നു. കേരളത്തിൽ സിപിഐ എം സെക്രട്ടറിയായി സമർത്ഥമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് സഖാവ് നമ്മെ വിട്ടുപോയത്.

ലാൽ സലാം പ്രിയ സഖാവേ
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.