Skip to main content

2014-ൽ മറുകുമ്പി ഗ്രാമത്തിൽ ദളിതർക്കെതിരെ നടന്ന അതിക്രമങ്ങളിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 98 പ്രതികൾക്ക് ജീവപര്യന്തം തടവ്

2014-ൽ മറുകുമ്പി ഗ്രാമത്തിൽ ദളിതർക്കെതിരെ നടന്ന അതിക്രമങ്ങളിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 98 പ്രതികൾക്ക് ജീവപര്യന്തം തടവ്. കർണാടകയിലെ കൊപ്പൽ ജില്ലയിലെ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. വർഷങ്ങളോളം കോടതികളിലും ജനങ്ങൾക്കിടയിലും സിപിഐ എമ്മും കർണാടക പ്രാന്ത റൈത സംഘം ഉൾപ്പെടെയുള്ള സംഘടനകളും നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് വിധി.

പത്ത് വർഷം മുൻപ് മറുകുമ്പിയിൽ മുന്നോക്ക ജാതിക്കാരുടെ ഒരു സംഘം ദളിതരെ ആക്രമിക്കുകയും കല്ലെറിയുകയും സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ വടിയും ആയുധങ്ങളുമായി മൃഗീയമായി ഉപദ്രവിക്കുകയും രണ്ട് വീടുകൾക്ക് തീയിടുകയും ചെയ്തിരുന്നു. ഗ്രാമത്തിലെ തൊട്ടുകൂടായ്മയ്‌ക്കെതിരെ സിപിഐ എമ്മും ബഹുജന സംഘടനകളും തുടർച്ചയായി നടത്തിയ സമരങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഏകപക്ഷീയമായ ഈ ആക്രമണം.

മുന്നോക്ക ജാതിക്കാർ പ്രദേശത്തെ ബാർബർ ഷോപ്പിലും ചായക്കടയിലും ദളിതർക്ക് വിലക്ക് പ്രഖ്യാപിച്ചു. തുടർന്ന് സിനിമ തിയേറ്ററിൽ ദളിതർക്ക് നേരെ ആക്രമണം ഉണ്ടാവുകയും മുന്നോക്ക വിഭാഗക്കാർ ഗ്രാമത്തിൽ വലിയ അക്രമം അഴിച്ചുവിടുകയും ചെയ്തു.

ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സിപിഐ എം വീണ്ടും നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് മുന്നിട്ടിറങ്ങി. ഈ ആൾക്കൂട്ട ആക്രമണത്തിന് നേതൃത്വം കൊടുത്ത ക്രിമിനലുകൾക്ക് എതിരെ കോടതിയിൽ മൊഴികൊടുക്കാൻ തയ്യാറായ സിപിഐ എം പ്രവർത്തകൻ സ. വീരേഷ് കൊല്ലപ്പെട്ടു. സഖാവ് വീരേഷിൻ്റെയും അദ്ദേഹത്തെപ്പോലുള്ള നിരവധി സഖാക്കളുടെയും ത്യാഗത്തിന്റെയും പോരാട്ടങ്ങളുടെയും വിജയമാണ് ആക്രമികൾക്ക് എതിരായ കോടതി വിധി. 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.