Skip to main content

2014-ൽ മറുകുമ്പി ഗ്രാമത്തിൽ ദളിതർക്കെതിരെ നടന്ന അതിക്രമങ്ങളിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 98 പ്രതികൾക്ക് ജീവപര്യന്തം തടവ്

2014-ൽ മറുകുമ്പി ഗ്രാമത്തിൽ ദളിതർക്കെതിരെ നടന്ന അതിക്രമങ്ങളിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 98 പ്രതികൾക്ക് ജീവപര്യന്തം തടവ്. കർണാടകയിലെ കൊപ്പൽ ജില്ലയിലെ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. വർഷങ്ങളോളം കോടതികളിലും ജനങ്ങൾക്കിടയിലും സിപിഐ എമ്മും കർണാടക പ്രാന്ത റൈത സംഘം ഉൾപ്പെടെയുള്ള സംഘടനകളും നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് വിധി.

പത്ത് വർഷം മുൻപ് മറുകുമ്പിയിൽ മുന്നോക്ക ജാതിക്കാരുടെ ഒരു സംഘം ദളിതരെ ആക്രമിക്കുകയും കല്ലെറിയുകയും സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ വടിയും ആയുധങ്ങളുമായി മൃഗീയമായി ഉപദ്രവിക്കുകയും രണ്ട് വീടുകൾക്ക് തീയിടുകയും ചെയ്തിരുന്നു. ഗ്രാമത്തിലെ തൊട്ടുകൂടായ്മയ്‌ക്കെതിരെ സിപിഐ എമ്മും ബഹുജന സംഘടനകളും തുടർച്ചയായി നടത്തിയ സമരങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഏകപക്ഷീയമായ ഈ ആക്രമണം.

മുന്നോക്ക ജാതിക്കാർ പ്രദേശത്തെ ബാർബർ ഷോപ്പിലും ചായക്കടയിലും ദളിതർക്ക് വിലക്ക് പ്രഖ്യാപിച്ചു. തുടർന്ന് സിനിമ തിയേറ്ററിൽ ദളിതർക്ക് നേരെ ആക്രമണം ഉണ്ടാവുകയും മുന്നോക്ക വിഭാഗക്കാർ ഗ്രാമത്തിൽ വലിയ അക്രമം അഴിച്ചുവിടുകയും ചെയ്തു.

ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സിപിഐ എം വീണ്ടും നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് മുന്നിട്ടിറങ്ങി. ഈ ആൾക്കൂട്ട ആക്രമണത്തിന് നേതൃത്വം കൊടുത്ത ക്രിമിനലുകൾക്ക് എതിരെ കോടതിയിൽ മൊഴികൊടുക്കാൻ തയ്യാറായ സിപിഐ എം പ്രവർത്തകൻ സ. വീരേഷ് കൊല്ലപ്പെട്ടു. സഖാവ് വീരേഷിൻ്റെയും അദ്ദേഹത്തെപ്പോലുള്ള നിരവധി സഖാക്കളുടെയും ത്യാഗത്തിന്റെയും പോരാട്ടങ്ങളുടെയും വിജയമാണ് ആക്രമികൾക്ക് എതിരായ കോടതി വിധി. 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.