Skip to main content

ഇന്ത്യയിലെ ഏറ്റവും വലിയ കള്ളപ്പണക്കാർ മോദിയുടെ പാർടിയായ ബിജെപിയാണ്

നോട്ട് നിരോധിച്ചത് കള്ളപ്പണം ഇല്ലാതാക്കാനാണെന്ന് മോദി. എന്നാൽ ഇപ്പോൾ ഒരു കാര്യം വ്യക്തമായി. ഇന്ത്യയിലെ ഏറ്റവും വലിയ കള്ളപ്പണക്കാർ മോദിയുടെ പാർടിയായ ബിജെപിയാണ്. എതിരാളികളായ മറ്റു ബൂർഷ്വാ പാർടിക്കാരുടെ കൈയിലുള്ള പണം തൂത്തുമാറ്റാനും കള്ളപ്പണം തങ്ങളുടേതു മാത്രമാക്കുമായിരുന്നു നോട്ട് നിരോധനം. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിനുവേണ്ടി ബിജെപി വിതരണം ചെയ്ത 41.4 കോടി രൂപയുടെ കള്ളപ്പണം ഏത് ദിവസം? എവിടെ നിന്നെല്ലാം കൊണ്ടുവന്നു? ഏത് ദിവസം? ആ തുക ആർക്കെല്ലാം നൽകി? എന്നതിന്റെ കൃത്യമായ കണക്ക് കേരളാ പൊലീസ് കേന്ദ്ര സർക്കാരിനെ 2023-ൽ അറിയിച്ചു. എന്നാൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇഡി, ആദായനികുതി വകുപ്പ്, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവരാരും ഒരു നടപടിയും എടുക്കാൻ തയ്യാറായില്ല.
എന്നാൽ ബിജെപി ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തലോടെ കൃത്യമായ വിവരങ്ങൾ സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ്. കെ. സുരേന്ദ്രനെതിരെ കൃത്യമായ മൊഴിയുണ്ട്. കേസ് പുരന്വേഷിക്കും, ബിജെപി നേതാക്കൾ വെള്ളം കുടിക്കും. എന്നാൽ പ്രതിപക്ഷനേതാവിന് ബിജെപിയെക്കുറിച്ച് ഒന്നും ആക്ഷേപിക്കാനില്ല. കുഴൽപ്പണക്കാരെ രക്ഷിക്കുന്ന കേന്ദ്രത്തെക്കുറിച്ച് ഒന്നും പറയാനില്ല. അദ്ദേഹത്തിനാകെ പറയാനുള്ള സിപിഎം-ബിജെപി ഡീൽ ഉണ്ടെന്നു മാത്രമാണ്.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.