Skip to main content

വിഴിഞ്ഞം തുറമുഖത്തിന്‌ കേന്ദ്രസർക്കാർ നൽകുമെന്ന്‌ പറഞ്ഞ വയബിലിറ്റി ഗാപ്പ്‌ ഫണ്ട്‌ തിരിച്ചടക്കണമെന്ന കേന്ദ്രസർക്കാരിന്റെ നിലപാട്‌ കേരളത്തോട്‌ കാണിക്കുന്ന അവഗണനയുടെ മറ്റൊരു മുഖം

വിഴിഞ്ഞം തുറമുഖത്തിന്‌ കേന്ദ്രസർക്കാർ നൽകുമെന്ന്‌ പറഞ്ഞ വയബിലിറ്റി ഗാപ്പ്‌ ഫണ്ട്‌ തിരിച്ചടക്കണമെന്ന കേന്ദ്രസർക്കാരിന്റെ നിലപാട്‌ കേരളത്തോട്‌ കാണിക്കുന്ന അവഗണനയുടെ മറ്റൊരു മുഖമാണ്. രാജ്യത്തെ മറ്റ്‌ പല തുറമുഖങ്ങൾക്കും കേന്ദ്രം നൽകിയ പരിഗണന വിഴിഞ്ഞത്തിന്‌ മാത്രം നൽകില്ലെന്ന നിലപാട്‌ അങ്ങേയറ്റം പ്രതിഷേധാർഹമാണ്‌. സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി കേരളത്തെ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാർ നിലപാടിന്റെ തുടർച്ച തന്നെയാണിത്.

പ്രളയദുരിതത്തിൻെറ കാലത്ത്‌ മറ്റ്‌ രാജ്യങ്ങൾ നൽകിയ സഹായധനത്തെ തടഞ്ഞ കേന്ദ്ര സർക്കാർ വയനാടിൻെറ കാര്യത്തിലും തികഞ്ഞ അവഗണനയാണ്‌ കാണിക്കുന്നത്‌. വയനാട്‌ ദുരന്തം വർത്തമാനകാലത്തെ രാജ്യത്തെ ഏറ്റവും വലിയ ഒന്നായിട്ടും മറ്റ്‌ സംസ്ഥാനങ്ങൾക്ക് നൽകിയ പരിഗണന കേരളത്തിന്‌ നൽകുകയുണ്ടായില്ല. കേരളത്തോട്‌ കാണിക്കുന്ന ഇത്തരം അവഗണനയ്ക്ക്‌ എതിരെ ശക്തമായ പ്രതിഷേധം ഉയരണം.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.