Skip to main content

സഖാവ് ലെനിൻ ദിനം

ഇന്നു ലെനിൻ്റെ ചരമദിനം. കഴിഞ്ഞ നൂറ്റാണ്ടിൻ്റെ ചരിത്രം നിസ്സംശയം തനിക്കും മുൻപും പിൻപും എന്നു വിശേഷിപ്പിക്കാവുന്ന വിധം ലോകത്തെ കീഴ്മേൽ മറിച്ച വിപ്ലവകാരിയായിരുന്നു ലെനിൻ. തുല്യതയ്ക്കും നീതിക്കുമായി ഇന്നും തുടരുന്ന പോരാട്ടങ്ങൾക്ക് ലെനിൻ്റെ ജീവിതവും ചിന്തകളും മാർഗദീപങ്ങളായി നിലകൊള്ളുന്നു.
മാർക്സിസം കേവലം തത്വചിന്തയല്ലെന്ന കാൾ മാർക്സിൻ്റെ കാഴ്ചപ്പാടിനെ അക്ഷരാർഥത്തിൽ യാഥാർത്ഥ്യവൽക്കരിച്ചു എന്നതാണ് ലെനിൻ്റെ ഏറ്റവും വലിയ സംഭാവന. ലെനിൻ നേതൃത്വം നൽകിയ റഷ്യൻ വിപ്ലവത്തിലൂടെ മാർക്സിസം - ലെനിനിസം ലോകത്തിൻ്റെ വിപ്ലവ സിദ്ധാന്തമായി വളർന്നു. അതു മർദ്ദിതർക്കു വെളിച്ചവും ആയുധവും പകർന്നു. അതിൻ്റെ ശക്തിയിൽ സാമ്രാജ്യത്വത്തിൻ്റെ നുകത്തിൽ അമർന്നിരുന്ന കോളനികൾ സടകുടഞ്ഞെഴുന്നേറ്റു. തുല്യതയ്ക്കും നീതിക്കുമായുള്ള പോരാട്ടങ്ങൾ എല്ലായിടത്തും പടരുകയും ലെനിൻ ലോകമാകെയുള്ള തൊഴിലാളികളുടേയും കർഷകരുടേയും സഖാവായി മാറുകയും ചെയ്തു.
ലെനിൻ്റെ സൈദ്ധാന്തിക സംഭാവനകൾ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അടിത്തറ തീർക്കുന്നതിൽ സുപ്രധാന പങ്കു വഹിക്കുന്നു. മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനോടുമുള്ള പാർടിയുടെ നിലപാടുകൾക്ക് രൂപം നൽകുന്നതിലും സംഘടന കെട്ടിപ്പടുക്കുന്നതിലും നീതിക്കായുള്ള സമരങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിലും ലെനിൻ്റെ ആശയങ്ങൾ നിർണ്ണായകമാണ്. അവ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും അതുവഴി തുല്യതയ്ക്കായുള്ള പോരാട്ടങ്ങൾക്ക് കരുത്തു പകരാനും നമുക്ക് സാധിക്കണം. ലെനിൻ്റെ സ്മരണകൾക്കു മുന്നിൽ അഭിവാദ്യങ്ങൾ നേരുന്നു.
 

കൂടുതൽ ലേഖനങ്ങൾ

റഫറി ഒരു ടീമിന്റെ ഭാഗമായി മാറിയ തെരഞ്ഞെടുപ്പ്‌ പോരാട്ടമെന്ന നിലയിലാകും ബിഹാർ തെരഞ്ഞെടുപ്പ്‌ ഓർമിക്കപ്പെടുന്നത്‌

സ. എം എ ബേബി

നിഷ്‌പക്ഷത പുലർത്തേണ്ട റഫറി ഒരു ടീമിന്റെ ഭാഗമായി കളിക്കുന്നത്‌ പോലെയാണ്‌ ബിഹാർ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ്‌ കമീഷന്റെ ഇടപെടലുകൾ. ഏറെ വിവാദങ്ങൾക്ക്‌ ഇടയാക്കിയ എസ്‌ഐആർ പ്രക്രിയയ്‌ക്കുശേഷമാണ്‌ ബിഹാറിൽ തെരഞ്ഞെടുപ്പ്‌ തീയതികൾ പ്രഖ്യാപിച്ചിട്ടുള്ളത്‌.

തൊഴിലാളിവർഗ പ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമർപ്പിച്ച ത്യാഗധനനായ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദൻ

പ്രമുഖ ട്രേഡ്‌ യൂണിയൻ, കമ്യൂണിസ്റ്റ്‌ പാർടി നേതാവായിരുന്ന സഖാവ്‌ ആനത്തലവട്ടം ആനന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ ഇന്ന് രണ്ട് വർഷം പൂർത്തിയാകുകയാണ്‌.

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി. എൽഡിഎഫ്‌ കോഴിക്കോട് ജില്ലാ കമ്മിറ്റി മുതലക്കുളത്ത്‌ സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസ്സിന് എത്തിയപ്പോഴാണ് അദ്ദേഹത്തെ കണ്ടത്.

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു

സ. പിണറായി വിജയൻ

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.