Skip to main content

കേരളത്തിന്റെ മികവുകളും നിക്ഷേപ സാധ്യതകളുംതേടി സംഘടിപ്പിച്ച ഇൻവെസ്റ്റ്‌ കേരള ആഗോള നിക്ഷേപക ഉച്ചകോടിയിലൂടെ 1,97,144.82 കോടി രൂപയുടെ നിക്ഷേപ വാഗ്‌ദാനം

കേരളത്തിന്റെ മികവുകളും നിക്ഷേപ സാധ്യതകളുംതേടി സംഘടിപ്പിച്ച ഇൻവെസ്റ്റ്‌ കേരള ആഗോള നിക്ഷേപക ഉച്ചകോടിയിലൂടെ 1,97,144.82 കോടി രൂപയുടെ നിക്ഷേപ വാഗ്‌ദാനം ലഭിച്ചു. ഉച്ചകോടിയിൽ താൽപ്പര്യപത്രം ഒപ്പിട്ട ആദ്യപദ്ധതിയുടെ കല്ലിടൽ നിയമസഭാ സമ്മേളനം കഴിഞ്ഞാലുടൻ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും സാന്നിധ്യത്തിൽ നടക്കും. എല്ലാ ജില്ലയിലും ഒരു പദ്ധതിയെങ്കിലും തുടങ്ങും.

ഫെബ്രുവരി 21നും 22നും കൊച്ചിയിൽനടന്ന ഉച്ചകോടി സമാപിച്ചപ്പോൾത്തന്നെ 1.53 ലക്ഷം കോടിരൂപയുടെ നിക്ഷേപ വാഗ്‌ദാനം ലഭിച്ചിരുന്നു. ഇരുപതുദിവസം പിന്നിട്ടപ്പോൾ 44,000 കോടിരൂപയുടെ അധിക നിക്ഷേപ സാധ്യത അറിയിച്ച്‌ കൂടുതൽ കമ്പനികളെത്തി. ആകെ 5,59,144 തൊഴിലവസരം പ്രതീക്ഷിക്കുന്നു. ഐടി മേഖലയിൽ 60,000 തൊഴിലവസരംകൂടി ഉണ്ടാകും.

ലഭിച്ച താൽപ്പര്യപത്രങ്ങൾ 50 കോടി രൂപയ്‌ക്കുമുകളിലും താഴെയുമെന്ന്‌ രണ്ടായി തിരിച്ചിട്ടുണ്ട്‌. 50 കോടിക്കുതാഴെയുള്ള പദ്ധതികളുടെ മേൽനോട്ടം ജില്ലാ വ്യവസായകേന്ദ്രം മാനേജർമാരെ ഏൽപ്പിക്കും. അതിനു മുകളിലുള്ളവയുടെ നടത്തിപ്പിന്‌ പ്രത്യേക സംഘത്തെ നിയോഗിക്കും. പദ്ധതികളുടെയാകെ മേൽനോട്ടത്തിന്‌ 16 വിദഗ്‌ധർ അടങ്ങുന്ന സംഘത്തെ ചുമതലപ്പെടുത്തും. താൽപ്പര്യപത്രങ്ങളുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ മന്ത്രിമാരുടെയും വകുപ്പു സെക്രട്ടറിമാരുടെയും യോഗം വെള്ളിയാഴ്‌ച ചേരും. തൊഴിലാളി സംഘടനകളുടെ യോഗവും വിളിച്ചിട്ടുണ്ട്‌. ഫിക്കി, സിഐഐ തുടങ്ങിയ സംഘടനകളുടെ യോഗവും നടത്തി.
 

കൂടുതൽ ലേഖനങ്ങൾ

കഴിഞ്ഞ 10 വർഷങ്ങൾക്കുള്ളിൽ നാം കൈവരിച്ച പുരോഗതിയെ പിന്നോട്ടടിപ്പിക്കുന്ന കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ കേരളം സമരമുഖം തുറക്കുന്നു

തിരുവനന്തപുരത്തെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ ജനുവരി 12 ന് കേരളം സുപ്രധാനമായ ഒരു സമരമുഖം തുറക്കുകയാണ്.

ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തെ പിൻപറ്റി വർ​ഗീയ ദ്രുവീകരണം നടത്തുകയാണ് യുഡിഎഫും കോൺ​ഗ്രസും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മാറാട് കലാപത്തെ കുറിച്ച് പറയുന്നതിൽ എന്താണ് പ്രയാസം. ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തെ പിൻപറ്റി വർ​ഗീയ ദ്രുവീകരണം നടത്തുകയാണ് യുഡിഎഫും കോൺ​ഗ്രസും. 39.97ശതമാനം വോട്ട് എൽ‍ഡിഎഫിന് ലഭിച്ചിട്ടുണ്ട്. അടിത്തറ ഭദ്രമാണ്. ചരിത്രത്തിലില്ലാത്ത വിധം മതപരവും ജാതീയവുമായ വിഭജനം നടക്കുകയാണ്.

മതത്തെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിച്ച് രാജ്യത്തെ മതരാഷ്ട്ര സിദ്ധാന്തത്തിലേക്ക് നയിക്കുന്ന വർ​ഗീയ ശക്തികൾ ജനാധിപത്യത്തിന് വലിയ ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ലോകത്തും രാജ്യത്തും തീവ്ര വലതുപക്ഷ ശക്തികളും മതധ്രുവീകരണ ശക്തികളും രാഷ്ട്രീയ നേട്ടങ്ങൾക്കായി മതത്തെ ഉപയോഗിക്കുന്ന അപകടകരമായ ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം സംഘടിപ്പിക്കും

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ ജനുവരി 12 ന്‌ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ എന്നിവർ പങ്കെടുക്കുന്ന സത്യാഗ്രഹ സമരം സംഘടിപ്പിക്കും.