Skip to main content

പാവങ്ങളുടെ പടത്തലവൻ സഖാവ് എകെജി സമര പാതകളിൽ എക്കാലവും ജ്വലിക്കുന്ന വിപ്ലവ ചൈതന്യമാണ്

പാവങ്ങളുടെ പടത്തലവൻ സഖാവ് എകെജി സമര പാതകളിൽ എക്കാലവും ജ്വലിക്കുന്ന വിപ്ലവ ചൈതന്യമാണ്. എകെജിയുടെ വേർപാടിന്റെ 48-ാം വാർഷികദിനമാണ് ഇന്ന്. സാമ്രാജ്യത്വത്തിനെതിരായ പോരാട്ടങ്ങളാണ് സഖാവിനെ സമരപാതയിലെത്തിച്ചത്. കോളനിവാഴ്ച്ച അവസാനിക്കുന്നതോടൊപ്പം അയിത്തവും ജാതിഭ്രഷ്ടവും ചൂഷണവും അവസാനിപ്പിക്കുന്ന മനുഷ്യ മോചനത്തിനുള്ള പോരാട്ടമായി എകെജി ദേശീയ പ്രസ്ഥാനത്തെ കണ്ടു. പിന്നീട് അദ്ദേഹം മാർക്സിയൻ ആശയങ്ങളോടെ പ്രയോക്താവായി. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിച്ചത് അനേകം നേതാക്കളുടെയും ജനവിഭാഗങ്ങളുടെയും നേതൃത്വത്തിൽ നടന്ന വ്യത്യസ്ത സ്വഭാവത്തിലെ പ്രത്യയശാസ്ത്ര–സമരധാരകളുടെ പ്രഭാവത്താലാണ്. അതിൽ ധീരമായ ഒരു പങ്കുവഹിച്ച ഇടതുപക്ഷ–കമ്യൂണിസ്റ്റ് ധാരയ്ക്ക് നേതൃത്വം നൽകിയ നേതാക്കളിൽ പ്രമുഖനാണ് എകെജി. ബ്രിട്ടീഷ് സാമ്രാജ്യത്വവാഴ്ചയിലെ അനീതിക്കും അടിമത്തത്തിനുമെതിരെ നാടിനെയും നാട്ടുകാരെയും തട്ടിയുണർത്തി മുന്നോട്ടുനയിക്കുകയായിരുന്നു അദ്ദേഹം.

സമരങ്ങളിൽ നിന്നും സമരങ്ങളിലേക്ക് നീങ്ങുന്ന ത്യാഗ ജീവിതത്തിന്റെ ജനകീയ മുഖമാണ് സഖാവ്. ഗുരുവായൂരിൽ ജാതിക്കെതിരെയും പട്ടിണിക്കാരായ, തൊഴിലില്ലായ്മ നേരിടുന്ന യുവാക്കൾക്കും ബഹുജനങ്ങൾക്കും വേണ്ടിയും കുടിയിറക്കപ്പെട്ട കർഷകർക്ക് വേണ്ടിയുമൊക്കെ എകെജി നിതാന്ത ശബ്ദമായി. വേദന അനുഭവിക്കുന്നവരെല്ലാം താൻ തന്നെയായി മാറുന്ന കമ്മ്യൂണിസ്റ്റിന്റെ പ്രായോഗിക രൂപമായിരുന്നു എകെജി. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഈ സമരനായകൻ കണ്ണൂരിലെ സെൻട്രൽ ജയിലിൽ ഇരുട്ടുമുറിയിൽ ഏകനായിരുന്നു. ദേശീയപതാകയേന്തി ജയിൽവളപ്പിൽ അദ്ദേഹം നടന്നു. എല്ലാ തടവുകാരെയും വിളിച്ചുകൂട്ടി ജയിൽ കെട്ടിടത്തിന്റെ മുകളിൽ കൊടികെട്ടി. സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെപ്പറ്റി പ്രഭാഷണവും നടത്തി. പിന്നീട് ഒന്നാം ലോക്‌സഭയിൽ പ്രതിപക്ഷ നേതാവായ എകെജി 1977 വരെ സഭയിലെ പ്രതിപക്ഷശബ്ദമായി.

പ്രധാനമന്ത്രി ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ കരിനിയമം ലംഘിച്ച് പ്രകടനം നടത്തിയതിന് എറണാകുളത്ത്‌ എകെജിയെ അറസ്റ്റുചെയ്തു. ആഴ്ചകൾക്കുശേഷം വിട്ടയച്ചപ്പോൾ നേരെ പാർലമെന്റിൽ എത്തി ഏകാധിപത്യഭരണത്തിന് താക്കീതുനൽകി. ഇന്ദിര ഗാന്ധി പെൺഹിറ്റ്‌ലർ ആകരുതെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യസമരത്തിനുമുമ്പും ശേഷവുമായി 20 തവണയാണ് എകെജിയെ തടവറയിൽ അടച്ചത്. അടിയന്തരാവസ്ഥയുടെ ദിനങ്ങളിൽ സഖാവിനെ തുറന്നു വിട്ടപ്പോൾ അസഖ്യം വരുന്ന അടിയന്തരാവസ്ഥ തടവുകാർക്ക് വേണ്ടി ആ ശബ്ദം പിന്നെയും ഉയർന്നു. സമരങ്ങളിൽ വ്യാപൃതനായി സഖാവ് ഒരിക്കൽ കാലിടറി വീഴുമെന്നും എന്നാലും ദരിദ്രരുടെയും ഭാരം ചുമക്കുന്നവരുടെയും ഇടത്തരക്കാരുടെയും വസന്തം വിരിയുക തന്നെ ചെയ്യുമെന്നും സഖാവ് ആത്മകഥയിൽ കുറിച്ചിടുന്നു. ആ വസന്തത്തിനായുള്ള വിമോചന പോരാട്ടങ്ങൾക്ക് സഖാവ് എകെജിയുടെ ഓർമ്മകൾ നിത്യ പ്രചോദനം നൽകും.
 

കൂടുതൽ ലേഖനങ്ങൾ

പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടണം

സ. പിണറായി വിജയൻ

ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണത്തേയും പ്രത്യാക്രമണത്തേയും തുടർന്ന് ഗൾഫ് മേഖലയിലാകെ രൂപപ്പെട്ടിരിക്കുന്ന സംഘർഷാവസ്ഥയിൽ വലിയ ആശങ്കയാണ് ഉയർന്നിട്ടുള്ളത്. ഈ സാഹചര്യത്തിൽ പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടാൻ അഭ്യർത്ഥിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അസാധ്യത്തെ ഇച്ഛാശക്തികൊണ്ട് സാധ്യമാക്കിയ സന്തോഷകരമായ സന്ദർഭമാണിത്. ആദ്യഘട്ടം നൽകിയത് 178 വീടാണ്. 7 സെന്റിന്റെ പട്ടയവും നൽകുന്നു.

ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്

സ. പിണറായി വിജയൻ

എഹ്സാൻ ജാഫ്രിയുടെ ഓർമ്മദിനമാണ് ഇന്ന്.
ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്. അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ സംഘപരിവാർ നടത്തിയ തീവെപ്പിൽ മുൻ കോൺഗ്രസ്സ് എംപിയായ ജാഫ്രിയുൾപ്പെടെ 69 പേരായിരുന്നു വെന്തുമരിച്ചത്.

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം സ. പിണറായി വിജയൻ നയിക്കും

സ. എം എ ബേബി

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യന്ത്രി സ. പിണറായി വിജയൻ നയിക്കും. സ്ഥാനാർഥി നിർണയ ചർച്ചകൾ ഉടൻ ആരംഭിക്കും. എൽഡിഎഫ് സർക്കാരിന്റെ വികസന - ക്ഷേമ പ്രവർത്തനങ്ങൾ രാജ്യത്തിനാകെ മാതൃകയാണ്. പൊതുജനാരോഗ്യത്തിൽ എൽഡിഎഫിന്റെ ഈ നേട്ടങ്ങൾ കോൺഗ്രസിനും ബിജെപിക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ല.