Skip to main content

ഭഗത്‌സിങിന്റെ രക്തസാക്ഷി ദിനവും ഹർകിഷൻ സിങ് സുർജിത്തിന്റെ 109-ാം ജന്മദിനവും ഡൽഹി സുർജിത്‌ ഭവനിൽ സിപിഐ എം കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു

ഭഗത്‌സിങിന്റെ രക്തസാക്ഷി ദിനവും ഹർകിഷൻ സിങ് സുർജിത്തിന്റെ 109-ാം ജന്മദിനവും ഡൽഹി സുർജിത്‌ ഭവനിൽ സിപിഐ എം കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഭഗത്‌സിങ്ങിന്റെ ചിത്രത്തിൽ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം സ. മണിക്‌ സർക്കാരും ഹർകിഷൻ സിങ്‌ സുർജിത്തിന്റെ ചിത്രത്തിൽ പൊളിറ്റ്‌ ബ്യൂറോ അംഗം സ. പ്രകാശ്‌ കാരാട്ടും മാല ചാർത്തി. പിബി അംഗങ്ങളായ സ. ബൃന്ദാ കാരാട്ട്‌, സ. സുഭാഷിണി അലി, സ. എം എ ബേബി, സ. അശോക്‌ ധാവ്‌ളെ, സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. തപൻ സെൻ, സ. എ വിജയരാഘവൻ, സ. നീലോത്പൽ ബസു, സ. സൂര്യകാന്ത്‌ മിശ്ര, സ. ജി രാമകൃഷ്ണൻ എന്നിവരും കേന്ദ്ര കമ്മിറ്റി അംഗങ്ങളും സ. എസ്‌ രാമചന്ദ്രൻ പിള്ള ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും പങ്കെടുത്തു.

കൂടുതൽ ലേഖനങ്ങൾ

കഴിഞ്ഞ 10 വർഷങ്ങൾക്കുള്ളിൽ നാം കൈവരിച്ച പുരോഗതിയെ പിന്നോട്ടടിപ്പിക്കുന്ന കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ കേരളം സമരമുഖം തുറക്കുന്നു

തിരുവനന്തപുരത്തെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ ജനുവരി 12 ന് കേരളം സുപ്രധാനമായ ഒരു സമരമുഖം തുറക്കുകയാണ്.

ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തെ പിൻപറ്റി വർ​ഗീയ ദ്രുവീകരണം നടത്തുകയാണ് യുഡിഎഫും കോൺ​ഗ്രസും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മാറാട് കലാപത്തെ കുറിച്ച് പറയുന്നതിൽ എന്താണ് പ്രയാസം. ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തെ പിൻപറ്റി വർ​ഗീയ ദ്രുവീകരണം നടത്തുകയാണ് യുഡിഎഫും കോൺ​ഗ്രസും. 39.97ശതമാനം വോട്ട് എൽ‍ഡിഎഫിന് ലഭിച്ചിട്ടുണ്ട്. അടിത്തറ ഭദ്രമാണ്. ചരിത്രത്തിലില്ലാത്ത വിധം മതപരവും ജാതീയവുമായ വിഭജനം നടക്കുകയാണ്.

മതത്തെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിച്ച് രാജ്യത്തെ മതരാഷ്ട്ര സിദ്ധാന്തത്തിലേക്ക് നയിക്കുന്ന വർ​ഗീയ ശക്തികൾ ജനാധിപത്യത്തിന് വലിയ ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ലോകത്തും രാജ്യത്തും തീവ്ര വലതുപക്ഷ ശക്തികളും മതധ്രുവീകരണ ശക്തികളും രാഷ്ട്രീയ നേട്ടങ്ങൾക്കായി മതത്തെ ഉപയോഗിക്കുന്ന അപകടകരമായ ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം സംഘടിപ്പിക്കും

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ ജനുവരി 12 ന്‌ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ എന്നിവർ പങ്കെടുക്കുന്ന സത്യാഗ്രഹ സമരം സംഘടിപ്പിക്കും.