Skip to main content

മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതർക്ക് നിർമ്മിച്ച് നൽകുന്നതിനായി 100 വീടുകളുടെ തുകയും (20 കോടി രൂപ) ധാരണാപത്രവും ഡി വൈ എഫ് ഐയിൽ നിന്നും ഏറ്റുവാങ്ങി

പ്രതിസന്ധി ഘട്ടങ്ങളിൽ നാടിനെ കൈപിടിച്ചുയർത്താൻ ഡിവൈഎഫ്ഐ എന്നും മുന്നിൽ ഉണ്ടാകാറുണ്ട്. മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതർക്ക് കൈത്താങ്ങായിക്കൊണ്ട് സാമൂഹ്യപ്രതിബദ്ധതയുടെ മറ്റൊരു മാതൃക കൂടി അവർ ഉയർത്തുകയാണ്. ദുരന്തബാധിതർക്ക് നിർമ്മിച്ച് നൽകുന്നതിനായി 100 വീടുകളുടെ തുകയും (20 കോടി രൂപ) ധാരണാപത്രവും ഡി വൈ എഫ് ഐയിൽ നിന്നും ഏറ്റുവാങ്ങി. സംഭാവനകളിലൂടെ മാത്രമല്ല, മറിച്ച് തങ്ങളുടെ അദ്ധ്വാനത്തിലൂടെയാണ് ഈ തുക ഡിവൈഎഫ്ഐ പ്രവർത്തകർ സമാഹരിച്ചതെന്നത് അഭിമാനകരമായ കാര്യമാണ്. ആക്രി ശേഖരിച്ചും ഭക്ഷ്യ സ്റ്റാളുകൾ നടത്തിയും കൂലിപ്പണി ചെയ്തും പുസ്തകങ്ങൾ വിറ്റും തുക ശേഖരിക്കാൻ അദ്ധ്വാനിച്ച യുവാക്കൾക്കൊപ്പം സഹായങ്ങളുമായി ഈ നാടു കൂടി പങ്കു ചേർന്നു. മാതൃകാപരമായ പ്രവർത്തനത്തിനു ഡിവൈഎഫ്ഐയെ ഹാർദ്ദമായി അഭിനന്ദിക്കുന്നു. അഭിവാദ്യങ്ങൾ.

 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു.

ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമ്പോഴും ഈ ഐക്യത്തെ തകർക്കാൻ ചില ശക്തികൾ നടത്തുന്ന ശ്രമം അപലപനീയമാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമ്മു കശ്‌മീരിലെ അനന്തനാഗ് ജില്ലയിലുള്ള പഹൽഗാമിൽ ഏപ്രിൽ 22ന് ഉച്ചയ്ക്കുശേഷം 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണം അക്ഷരാർഥത്തിൽ രാജ്യത്തെ ഞെട്ടിച്ചു. രാജ്യവും ജനങ്ങളും ഒറ്റക്കെട്ടായി ഈ ഭീകരാക്രമണത്തെ അപലപിക്കുകയും കൊല്ലപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്, ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്. ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്. 8,686 കോടിയില്‍ 5,370.86 കോടി. ബാക്കി 2,497 കോടി അദാനി വിഴിഞ്ഞം പോര്‍ട് പ്രൈവറ്റ് ലിമിറ്റഡാണു മുടക്കുന്നത്.