Skip to main content

തൊഴിലുറപ്പിൽ കേന്ദ്രം കേരളത്തിന് നൽകാനുള്ള കുടിശ്ശിക 1055 കോടി രൂപ

2025 മാർച്ച് 21 വരെയുള്ള കണക്കനുസരിച്ച് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്രം കേരളത്തിന് കുടിശ്ശികയായി തരാനുള്ളത് 1,055.81 കോടി രൂപ. സ. വി ശിവദാസൻ എംപിക്ക് രാജ്യസഭയിൽ ഗ്രാമവികസനമന്ത്രാലയം നൽകിയ മറുപടി പ്രകാരം, ഇതിൽ ₹895.93 കോടി തൊഴിലാളികളുടെ വേതനം ആണ്. 159.88 കോടി, മെറ്റീരിയൽ, അഡ്മിനിസ്ട്രേറ്റീവ് ചെലവുകളും. കുടിശ്ശികയുടെ കാര്യം ചോദിച്ചാൽ, കണക്കു കൊടുത്തില്ല എന്ന് പറഞ്ഞു തടിതപ്പുകയാണ് കേന്ദ്രം ചെയ്യാറുള്ളത്. എന്നാൽ എല്ലാ സംസ്ഥാനങ്ങൾക്കും ആയുള്ള തൊഴിലുറപ്പ് പദ്ധതിയിലെ കുടിശിക 26,097.23 കോടി രൂപയാണ്. ഇതിൽ 15,277 കോടി പാവപ്പെട്ട ഇന്ത്യൻ ഗ്രാമീണന്റെ കൂലിയാണ്. ₹10,820.23 കോടി രൂപ മെറ്റീരിയൽ അഡ്മിനിസ്ട്രേറ്റീവ് ചെലവുകളുമാണ്.

കൂടുതൽ ലേഖനങ്ങൾ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.

അടിയന്താരാവസ്ഥാ പ്രഖ്യാപനത്തിന്റെ 50ാം വാർഷികം ആചരിക്കുന്ന ഈ വേളയിൽ രാജ്യം എങ്ങനെ അടിയന്തരാവസ്ഥയിലേക്കെത്തി എന്നതിന്റെ ചരിത്രപശ്ചാത്തലം നാം ഓർക്കേണ്ടതുണ്ട്

സ. എം എ ബേബി

അടിയന്താരാവസ്ഥാ പ്രഖ്യാപനത്തിന്റെ 50ാം വാർഷികം ആചരിക്കുന്ന ഈ വേളയിൽ രാജ്യം എങ്ങനെ അടിയന്തരാവസ്ഥയിലേക്കെത്തി എന്നതിന്റെ ചരിത്രപശ്ചാത്തലം നാം ഓർക്കേണ്ടതുണ്ട്.

അധികാരം നഷ്ടപ്പെട്ട കോൺഗ്രസ്

സിപിഐ എം പത്തനംതിട്ട ജില്ലാ മുൻ സെക്രട്ടേറിയറ്റ് അംഗവും, തിരുവല്ല ഏരിയാ മുൻ സെക്രട്ടറിയുമായിരുന്ന പ്രൊഫ. എ ലോപ്പസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ എം പത്തനംതിട്ട ജില്ലാ മുൻ സെക്രട്ടേറിയറ്റ് അംഗവും, തിരുവല്ല ഏരിയാ മുൻ സെക്രട്ടറിയുമായിരുന്ന പ്രൊഫ. എ ലോപ്പസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. പത്തനംതിട്ട ജില്ലയിൽ കമ്യൂണിസ്റ്റ് പാർടിയുടെ വളർച്ചയ്ക്ക് വലിയ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹം.

ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള യുഎസ് ആക്രമണത്തെ ശക്തമായി അപലപിക്കുന്നു

സ. എം എ ബേബി

ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള അമേരിക്കൻ ആക്രമണത്തെ സിപിഐ എം ശക്തമായി അപലപിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണിത്. ഇറാൻ ആണവായുധങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നില്ലെന്ന യുഎസ് ഇന്റലിജൻസ് റിപ്പോർട്ട് അവഗണിച്ചാണ് ട്രംപ് ഈ ആക്രമണത്തിന് ഉത്തരവിട്ടത്.