Skip to main content

സമഗ്രശിക്ഷാ പദ്ധതി പ്രകാരം കേരളത്തിന് കഴിഞ്ഞവർഷം ഒരു രൂപ പോലും നൽകിയിട്ടില്ലെന്ന് സമ്മതിച്ച് കേന്ദ്രസർക്കാർ

സമഗ്രശിക്ഷാ പദ്ധതി പ്രകാരം കേരളത്തിന് കഴിഞ്ഞവർഷം ഒരു രൂപ പോലും നൽകിയിട്ടില്ല എന്ന് സമ്മതിച്ച് കേന്ദ്രസർക്കാർ. കഴിഞ്ഞ വർഷം 37,000 കോടി രൂപയായിരുന്നു പദ്ധതിക്ക് കേന്ദ്രം വകയിരുത്തിയത്. എന്നാൽ ഇതിൽ നിന്നും കേരളത്തിന് ഒരു രൂപ പോലും നൽകിയിട്ടില്ല. കേരളത്തെ പോലെ തന്നെ ഒരു രൂപ പോലും ലഭിക്കാതെ അവഗണന നേരിട്ടിരിക്കുകയാണ് തമിഴ്നാടും പശ്ചിമബംഗാളും. സമഗ്രശിക്ഷാ പദ്ധതി പ്രകാരം അനുവദിച്ച തുകയെ കുറിച്ച് രാജ്യസഭയിൽ സ. ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി നൽകിയ മറുപടി ഈ കാര്യങ്ങൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ അഞ്ചു വർഷക്കാലം 1.60 ലക്ഷം കോടി രൂപയായിരുന്നു സമഗ്രശിക്ഷ പദ്ധതിയുടെ അടങ്കൽ തുക. 2024-25ൽ 37,000 കോടി രൂപയായിരുന്നു സമഗ്ര ശിക്ഷാ പദ്ധതിക്ക് കേന്ദ്രം വകയിരുത്തിയത്. അതിൽ 27,833 കോടി രൂപ നാളിതുവരെ സംസ്ഥാനങ്ങൾക്ക് നൽകി. കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങൾക്ക് യഥാക്രമം 328.90 കോടി രൂപ, 2151.60 കോടി രൂപ, 1745.80 കോടി രൂപ അനുവദിച്ചിരുന്നവെങ്കിലും ഒരു രൂപ പോലും നൽക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല. ഏറ്റവും കൂടുതൽ തുക ലഭിച്ചിരിക്കുന്നത് ഉത്തർപ്രദേശിനാണ് 4487.46 കോടി രൂപ. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന വ്യക്തമാകുന്നതാണ് വിദ്യാഭ്യാസ മന്ത്രാലയം ഇന്ന് രാജ്യസഭയിൽ സമർപ്പിച്ച ഈ കണക്കുകൾ. 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.