Skip to main content

മനോരമ എൽഡിഎഫ്‌ സർക്കാരിന്‌ 55 മാർക്ക്‌ കൊടുത്താൽ അത്‌ 90ന് സമമാണ്‌

എൽഡിഎഫ്‌ സർക്കാരിന്റെ നാലാം വാർഷികം ജനങ്ങൾ ആഘോഷമാക്കി മാറ്റി. പ്രോഗ്രസ് റിപ്പോർട്ട് സർക്കാരിന്റെ ജനകീയ സമീപനമാണ്‌. വാർഷികാഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ജനങ്ങളുമായി പ്രത്യേകമായി സംവദിച്ചു. സർക്കാർ മുന്നോട്ട്‌ വെച്ച പദ്ധതികൾ രാജ്യം അംഗീകരിക്കുന്ന പദ്ധതികളായി മാറി. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ശക്തമായ രീതിയില്‍ മുന്നോട്ട് പോകാന്‍ ഇടതുപക്ഷ സര്‍ക്കാരിന് സാധിച്ചു. മതനിരപേക്ഷതയെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രവര്‍ത്തനമായരുന്നു സംസ്ഥാന സര്‍ക്കാരിന്റേത്. സര്‍ക്കാരിന്റെ 5-ാം വര്‍ഷത്തിലേക്കുള്ള പ്രവേശനം ജനങ്ങള്‍ വലിയ ആഘോഷമാക്കിയിരിക്കുകയാണ്. അതിദാരിദ്ര്യം ഇല്ലാതാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുകയാണ്‌. കേന്ദ്രം കേരളത്തിനുള്ള വിവിധ വിഹിതം ഇപ്പോഴും വെട്ടിക്കുറയ്ക്കുകയാണ്. എന്നാൽ ഫെഡറൽ സംവിധാനത്തെ സംരക്ഷിക്കാൻ എൽഡിഎഫ്‌ സർക്കാർ ശക്തമായ ഇടപെടലുകളാണ്‌ നടത്തുന്നത്‌. കേന്ദ്ര ഏജൻസികളെ മറ്റു സംസഥാനങ്ങളിൽ പ്രതിപക്ഷത്തിനെതിരായി ഉപയോഗിക്കുമ്പോൾ അതിനെതിരെ പ്രതിഷേധിക്കുകയും എന്നാൽ കേരളത്തിൽ ഈ ഏജൻസികൾ ഇടപെടുമ്പോൾ അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്ന നിലപാടാണ്‌ യുഡിഎഫ്‌ രാഷ്‌ട്രീയ കാരണങ്ങൾ കൊണ്ട്‌ സ്വീകരിക്കുന്നത്‌.
 

കൂടുതൽ ലേഖനങ്ങൾ

സമാനതകളില്ലാത്ത ദുരന്തത്തിൽ നിന്ന് അത്യുജ്വലമായി തിരികെ വന്ന അതിജീവിതർക്കും അത് സാധ്യമാക്കാനായി അക്ഷീണം പ്രയത്നിച്ചവർക്കും അഭിവാദ്യങ്ങൾ നേരുന്നു

സ. പിണറായി വിജയൻ

കേരളം കണ്ട സമാനതകളില്ലാത്ത ദുരന്തത്തിനു ഒരു വർഷം തികയുകയാണ്. മുണ്ടക്കൈ - ചൂരൽമല ദുരന്തത്തിൻ്റെ ഓർമ്മകൾ എക്കാലവും നമ്മുടെ ഒരു നോവായി തുടരുക തന്നെ ചെയ്യും.

ചൂരൽമലയിലും മുണ്ടക്കൈയിലും അട്ടമലയിലും പുഞ്ചിരിമട്ടത്തും അതിജീവനത്തിന്റെ പുതുകിരണങ്ങൾ തെളിയുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഉരുൾപൊട്ടിയൊലിച്ച് ഒരു നാടിൻ്റെ ജീവനും ജീവിതവും പ്രതിസന്ധിയിലായ ദുരന്തത്തിന് ഒരു വർഷം പൂർത്തിയാവുന്നു. സമാനതകളില്ലാത്ത ദുരിതപ്പെയ്ത്തിനായിരുന്നു അന്ന് കേരളം സാക്ഷിയായത്. എന്നാൽ നാം മലയാളികൾ പകച്ചുനിന്നില്ല.

മുണ്ടക്കൈ-ചൂരല്‍മല ഉരുൾ പൊട്ടൽ സംഭവിച്ചിട്ട് ഒരു വർഷം തികയുകയാണ്, ദുരന്ത നാള്‍വഴികളിലൂടെയുള്ള അതിജീവിതത്തിനും ഒരു വർഷം തികഞ്ഞിരിക്കുന്നു

സ. ഒ ആർ കേളു

മുണ്ടക്കൈ-ചൂരല്‍മല ഉരുൾ പൊട്ടൽ സംഭവിച്ചിട്ട് ഒരു വർഷം തികയുകയാണ്. ദുരന്ത നാള്‍വഴികളിലൂടെയുള്ള അതിജീവിതത്തിനും ഒരു വർഷം തികഞ്ഞിരിക്കുന്നു. ജൂലൈ 29 ന് രാത്രി 11.45 ഓടെയാണ് പുഞ്ചിരിമട്ടം മേഖലയില്‍ ആദ്യ മണ്ണിടിച്ചിലുണ്ടായത്.

ഏതൊരു വിഷമസന്ധിയെയും ആത്മവിശ്വാസം കൈവിടാതെ ഒറ്റക്കെട്ടായി മറികടക്കുന്ന കേരള മാതൃകയുടെ മഹത്തായ പ്രതീകങ്ങളിലൊന്നാണ് ഇന്ന് മുണ്ടക്കൈ-ചൂരൽമല

സ. പിണറായി വിജയൻ

കേരളം കണ്ട സമാനതകളില്ലാത്ത ദുരന്തത്തിന്‌ ഒരു വർഷം തികയുകയാണ്. മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിന്റെ ഓർമകൾ എക്കാലവും നമ്മുടെ നോവായി തുടരും. ഏതൊരു വിഷമസന്ധിയെയും ആത്മവിശ്വാസം കൈവിടാതെ ഒറ്റക്കെട്ടായി മറികടക്കുന്ന കേരള മാതൃകയുടെ മഹത്തായ പ്രതീകങ്ങളിലൊന്നാണ് ഇന്ന് മുണ്ടക്കൈ-ചൂരൽമല.