Skip to main content

ഇസ്രയേൽ ഗാസയിൽ നടത്തിവരുന്ന വംശഹത്യയെ ശക്തമായി അപലപിക്കുന്നു

ഇസ്രയേൽ ഗാസയിൽ നടത്തിവരുന്ന വംശഹത്യയെ ശക്തമായി അപലപിക്കുന്നതായി ഇടതുപക്ഷപാർടികൾ പ്രസ്താവനയിൽ പറഞ്ഞു. ഇരുപത് മാസമായി ​ഗാസയിൽ ഇസ്രയേൽ നടത്തിവരുന്ന സൈനിക നടപടിയിൽ 55,000ത്തിലധികം പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതിൽ ഭൂരിഭാ​ഗവും സ്ത്രീകളും കുട്ടികളുമാണ്. അവശ്യ അടിസ്ഥാന സൗകര്യങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ, അഭയാർഥി കേന്ദ്രങ്ങൾ എന്നിവയെ മനഃപൂർവം ലക്ഷ്യം വച്ചാണ് ഇസ്രയേലിന്റെ ആക്രമണം. ഇത് ഗാസയിലെ ജനങ്ങളെ കടുത്ത മാനുഷിക ദുരന്തത്തിലേക്കാണ് തള്ളിവിട്ടത്. ഇത് വംശഹത്യയാണ്. ഗാസയിലേക്ക് സഹായം എത്തിക്കുന്നത് പോലും ഇസ്രയേൽ നിഷേധിക്കുന്നു.

ഗാസയിലെ ജനങ്ങൾക്ക്‌ സഹായം എത്തിക്കാനുള്ള സന്നദ്ധസംഘടനകളുടെ കൂട്ടാപക്ഷയ്മയായ ഫ്രീഡം ഫ്ലോട്ടില്ലയുടെ ചെറുകപ്പലായ മാഡ്ലീനിനു നേരെ അന്താരാഷ്ട്ര ജലാതിർത്തിയിൽ വെച്ച് ഇസ്രായേൽ നടത്തിയ ആക്രമണത്തെയും ശക്തമായി അപലപിക്കുന്നു. തടവിലാക്കപ്പെട്ട എല്ലാ വളണ്ടിയർമാരെയും മോചിപ്പിക്കാൻ ഇന്ത്യൻ സർക്കാർ ആവശ്യപ്പെടണമെന്നും ഗാസയ്ക്ക് തടസമില്ലാത്ത മാനുഷിക സഹായം ഉറപ്പാക്കണമെന്നും മനുഷ്യത്വരഹിതമായ ഉപരോധം ഉടൻ അവസാനിപ്പിക്കണമെന്നും ഇടത് പാർടികൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഐക്യരാഷ്ട്രസഭയിൽ നിന്നും അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നിന്നും ഉൾപ്പെടെ ആഗോളതലത്തിൽ പ്രതിഷേധം വർധിച്ചുവരുന്നുണ്ടെങ്കിലും നെതന്യാഹു സർക്കാർ അമേരിക്കയുടെയും ചില സഖ്യകക്ഷികളുടെയും പിന്തുണയോടെ ക്രൂരമായ ഉപരോധം തുടരുകയാണ്. റഫയിൽ അടുത്തിടെ നടന്ന ആക്രമണംവും ലക്ഷക്കണക്കിന് പലസ്തീനികളെ കുടിയിറക്കിയതും അന്താരാഷ്ട്ര നിയമങ്ങളോടും മനുഷ്യാവകാശങ്ങളോടുമുള്ള ഇസ്രായേൽ സർക്കാരിന്റെ കടുത്ത അവഗണനയെയാണ് വ്യക്തമാക്കുന്നത്. പലസ്തീനിലേക്ക് സഹായവുമായെത്തിയ സന്നദ്ധ പ്രവർത്തകരെ തടവിലാക്കിയതും ആ​ഗോള വ്യാപകമായി പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

പലസ്തീനെ പിന്തുണച്ചിരുന്ന ഇന്ത്യ അതിൽ ഉറച്ചുനിൽക്കുന്നതിനുപകരം, ഇസ്രയേലിനെ പ്രീണിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇത് അങ്ങേയറ്റം അസ്വസ്ഥത ഉളവാക്കുന്നതാണ്. കൊളോണിയൽ വിരുദ്ധ ഐക്യദാർഢ്യത്തിലും ദേശീയ വിമോചന പ്രസ്ഥാനങ്ങൾക്കുള്ള പിന്തുണയിലും വേരൂന്നിയ ഇന്ത്യയുടെ ദീർഘകാല വിദേശനയത്തിലുണ്ടായ ലജ്ജാകരമായ മാറ്റമാണിത്.

ജൂൺ 17 ന് രാജ്യമെമ്പാടും പലസ്തീൻ ഐക്യദാർഢ്യം നടത്തുമെന്നും 17 ന് രാവിലെ 11ന് ഡൽഹിയിലെ ജന്തർ മന്തറിൽ പലസ്തീൻ ഐക്യദാർഢ്യ പ്രകടനം നടത്തുമെന്നും ഇടതുപക്ഷപാർടികൾ പ്രസ്താവനയിൽ പറഞ്ഞു. ഇസ്രയേൽ സർക്കാർ നടത്തിയ വംശഹത്യയെയും യുദ്ധക്കുറ്റങ്ങളെയും എതിർക്കുക, പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുക, പലസ്തീന് പിന്തുണ നൽകുന്ന നിലപാട് കേന്ദ്ര സർക്കാർ സ്വീകരിക്കണം, ഇസ്രയേലുമായുള്ള എല്ലാ സൈനിക, സുരക്ഷാ സഹകരണവും ഉടൻ അവസാനിപ്പിക്കുക എന്നിവയാണ് ആവശ്യങ്ങൾ. വംശഹത്യ, വർണ്ണവിവേചനം, അധിനിവേശം എന്നിവയ്‌ക്കെതിരെ ഇന്ത്യൻ ജനതയുടെ ശബ്ദം ഉയരണമെന്നും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി, സിപിഐ ജനറൽ സെക്രട്ടറി സ. ഡി രാജ, സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ആർഎസ്പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ, ഫോർവോർഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി ദേവരാജൻ, ആർഎസ്പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ എന്നിവർ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 

കൂടുതൽ ലേഖനങ്ങൾ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരം

സ. പിണറായി വിജയൻ

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരമാണ്. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പു വരുത്താൻ ഇച്ഛാശക്തി കാണിക്കേണ്ട സർക്കാർ കൈമലർത്തുന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്.

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു. ദേശാഭിമാനി ചീഫ്‌ എഡിറ്റർ സ. പുത്തലത്ത്‌ ദിനേശൻ അധ്യക്ഷനായി. റസിഡന്റ്‌ എഡിറ്റർ സ.