Skip to main content

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌. ജമാഅത്തെയുടെ വെൽഫെയർ പാർടിയെ യുഡിഎഫിൽ അസോസിയേറ്റ്‌ അംഗമാക്കാമെന്ന ധാരണയിലാണീ സഖ്യം. സമൂഹത്തിൽ വർഗീയധ്രുവീകരണത്തിലേക്ക്‌ നയിക്കുന്നതാണ്‌ ജമാഅത്തെ സഖ്യം. ഇത്‌ ഭൂരിപക്ഷ വർഗീയശക്തികളെ സഹായിക്കുന്ന അപകടകരമായ നിലയുണ്ടാക്കും. മതേതര– ജനാധിപത്യ ചിന്താഗതിക്കാർക്കൊപ്പം യഥാർഥ മത വിശ്വാസികളും ഈ വർഗീയ-തീവ്രവാദസഖ്യത്തിനെതിരെ രംഗത്തുവരുന്നു എന്നതാണ്‌ നിലമ്പൂരിലെ പ്രതീക്ഷ.

ജമാഅത്തെ ഇസ്ലാമി മതരാഷ്‌ട്രീയ വാദം ഉപേക്ഷിച്ചെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ പറയുന്നത്‌ വിവരക്കേടാണ്‌. ഈ അവസരവാദ-വിചിത്ര നിലപാട്‌ കോൺഗ്രസ്‌ ദേശീയ നേതൃത്വം അംഗീകരിക്കുമോ എന്ന്‌ സതീശൻ വ്യക്തമാക്കണം. എഐസിസി ഇതിനെതിരാണ്‌. അതിനാലാണ്‌ കെ സി വേണുഗോപാൽ സഖ്യത്തെപ്പറ്റി മിണ്ടാതിരിക്കുന്നത്‌. പ്രിയങ്ക ഗാന്ധി നിലപാട്‌ പറയണമെന്ന്‌ ഞങ്ങൾ ആവർത്തിച്ചാവശ്യപ്പെട്ടു. എന്നാൽ അവർ പ്രതികരിച്ചില്ല.

മുസ്ലിം രാജ്യവും മുസ്ലിംലോകവുമെന്ന അപകടകരമായ മുദ്രാവാക്യമാണ്‌ ജമാഅത്തെ ഇസ്ലാമിയുടേത്‌. മുസ്ലിംലീഗിന്റെ പഴയകാല നേതൃത്വം ജമാഅത്തെ ബന്ധം ശക്തമായി എതിർത്തിരുന്നു. ഇക്കാര്യം ഇന്നത്തെ ലീഗ്‌ നേതാക്കൾ മറക്കരുത്‌. ജമാഅത്തെ-യുഡിഎഫ്‌ സഖ്യവും ഹിന്ദുത്വ അജൻഡയുമായിസംഘപരിവാറും ചേർന്ന്‌ പ്രചരണം വർഗീയവൽക്കരിച്ചു. മലീമസമായ ഈ വർഗീയശക്തികൾക്കെതിരെ മതനിരപേക്ഷ ഉള്ളടക്കവുമായാണ്‌ എൽഡിഎഫ്‌ വോട്ടുതേടുന്നത്‌. ജമാഅത്തെയുമായി ഇടതപക്ഷത്തിന്‌ ഇന്നലെ ബന്ധമുണ്ടായിരുന്നില്ല. ഇന്നും നാളെയും ഉണ്ടാകില്ല.
 

കൂടുതൽ ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.