Skip to main content

ദുരന്തത്തിന്റെ പേരിൽ തെറ്റായ പ്രചാരണം നടത്തി രാഷ്‌ട്രീയ നേട്ടമുണ്ടാക്കാനാണ്‌ പ്രതിപക്ഷ നേതാവും ചില മാധ്യമങ്ങളും ശ്രമിക്കുന്നത്

ദുരന്തത്തിന്റെ പേരിൽ തെറ്റായ പ്രചാരണം നടത്തി രാഷ്‌ട്രീയ നേട്ടമുണ്ടാക്കാനാണ്‌ പ്രതിപക്ഷ നേതാവും ചില മാധ്യമങ്ങളും ശ്രമിക്കുന്നത്. വസ്‌തുതകളെ വസ്‌തുതകളായി പറയാൻ മാധ്യമങ്ങൾ തയ്യാറാകണം. കോട്ടയം മെഡിക്കൽ കോളേജിലെ പഴയ ശുചിമുറി കെട്ടിടം തകർന്നിടത്ത്‌ രക്ഷാപ്രവർത്തനം നിർത്തി എന്നൊക്കെ കള്ളം പറയുമ്പോൾ മാധ്യമങ്ങൾ വസ്‌തുത പറയണം.

അപകടമുണ്ടായയുടൻ സ്ഥലത്ത്‌ എത്തിയ മന്ത്രിമാർ മാധ്യമങ്ങളുടെ ചോദ്യത്തിന്‌ അവർക്ക്‌ പ്രാഥമികമായി കിട്ടിയ വിവരങ്ങളാണ്‌ പങ്കുവച്ചത്‌. രണ്ടുപേർക്ക്‌ പരിക്കുപറ്റി എന്നായിരുന്നു വിവരം. അത്‌ താനാണ്‌ മന്ത്രിയെ അറിയിച്ചതെന്ന്‌ സൂപ്രണ്ടും മാധ്യമങ്ങളോട്‌ പറഞ്ഞിട്ടുണ്ട്‌. എങ്കിലും തിരച്ചിൽ നടത്താൻ മന്ത്രിമാർതന്നെയാണ്‌ നിർദേശിച്ചത്‌. മണ്ണുമാന്തിയന്ത്രം അപകടസ്ഥലത്ത്‌ എത്തിക്കാൻ ചില തടസ്സങ്ങളുണ്ടായിരുന്നു. കെട്ടിടത്തിന്റെ ഭാഗം പൊളിച്ചും ഇരുമ്പുകമ്പികൾ അറുത്തുമാറ്റിയും മണ്ണുമാന്തിയന്ത്രം എത്തിച്ച്‌ അവശിഷ്‌ടങ്ങൾ നീക്കിയപ്പോഴാണ്‌ ഒരു സ്‌ത്രീ കുടുങ്ങിയതായി കണ്ടെത്തിയത്‌. അവരുടെ കുടുംബത്തിന്‌ ധനസഹായമുൾപെടെയുള്ള കാര്യങ്ങൾ സർക്കാർ ചെയ്യും.

ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവുൾപ്പെടെ ദുരന്തത്തെ വക്രീകരിച്ച്‌ രാഷ്‌ട്രീയമായി ഉപയോഗിക്കുകയാണ്‌. ആസൂത്രിതമായ പ്രചാരണത്തിന്റെ ഒരു രീതിയാണത്‌. ഒരു സന്ദർഭത്തിലും ഇത്തരം ഒരു രീതി ആരും ഉപയോഗിക്കരുത്‌. പ്രതിപക്ഷം രാജി ആവശ്യപ്പെടുന്നതിലൊന്നും കാര്യമില്ല. നാലുവർഷമായി മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുകയാണ്‌. അതാര്‌ കേൾക്കുന്നു. അവിടെയുണ്ടായ സംഭവങ്ങളെ കൃത്യമായ വിവരം ജനങ്ങളിൽ എത്തിക്കേണ്ടതിനു പകരം മന്ത്രിയെത്തിയപ്പോൾ രക്ഷാപ്രവർത്തനം നിർത്തിവച്ചു എന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും തിരുവഞ്ചൂർ രാധാകൃഷ്‌ണനും കള്ളം പറയുമ്പോൾ കൂട്ടുനിന്ന മാധ്യമങ്ങളുടെ നിലപാട്‌ ശരിയല്ല.
 

കൂടുതൽ ലേഖനങ്ങൾ

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും. ഒന്നാം പിണറായി വിജയൻ സർക്കാർ ഒട്ടേറെ ദുരന്തമുഖങ്ങളിലൂടെ കടന്നുപോയിട്ടും പ്രതികൂല പഞ്ചാത്തലത്തെ നേരിട്ട്‌ മുന്നേറി.

കേരളത്തിന്റെ നേട്ടങ്ങൾ എൽഡിഎഫ് തുടർഭരണത്തിന്റെ സംഭാവന

സ. പിണറായി വിജയൻ

അതിദാരിദ്ര്യമുക്ത കേരളം അടക്കം മികച്ച നേട്ടം കൈവരിക്കാനായത്‌ 2021ൽ ജനങ്ങൾ എൽഡിഎഫിന്‌ തുടർഭരണം സമ്മാനിച്ചതുകൊണ്ടാണ്. എൽഡിഎഫ്‌ ഭരിക്കുന്ന ഘട്ടത്തിലെല്ലാം വൻ വികസനം നാട്ടിലുണ്ടാകും, പക്ഷെ തൊട്ടുപിന്നാലെ യുഡിഎഫ്‌ വരുന്നതോടെ ഈ നേട്ടങ്ങൾ അധോഗതിയിലേക്ക്‌ പോകും.

ഇടതുപക്ഷം മത്സരിച്ചതുള്‍പ്പെടെ നിരവധി സീറ്റുകളിൽ കോൺ​ഗ്രസ് വിമത സ്ഥാനാർഥികളെ നിർത്തി ബിജെപിക്ക് അനുകൂലമായ വിധിയുണ്ടാക്കി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മതനിരപേക്ഷത സംരക്ഷിക്കാൻ വിശാലമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ കോൺ​ഗ്രസ് തയ്യാറായില്ല എന്നതും ബിഹാർ തെരഞ്ഞെടുപ്പിലുണ്ടായ മറ്റൊരു പ്രധാന പ്രശ്നമായി. പ്രധാനകക്ഷിയെന്ന നിലയിൽ കോൺ​ഗ്രസ് ​ഗൗരവപൂർവമായ സമീപനം സ്വീകരിച്ചിരുന്നുവെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു.

തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോ​ഗം ചെയ്തുകൊണ്ടാണ് വർ​ഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബിജെപി തെരഞ്ഞെടുപ്പിലുടനീളം നടത്തിയത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിഹാർ തെരഞ്ഞെടുപ്പ് പരാജയം മതനിരപേക്ഷശക്തികൾ ശരിയായ രീതിയിൽ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകണമെന്ന സൂചനയാണ് നൽകുന്നത്. തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോ​ഗം ചെയ്തുകൊണ്ടാണ് വർ​ഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബിജെപി തെരഞ്ഞെടുപ്പിലുടനീളം നടത്തിയത്.