Skip to main content

സുപ്രീം കോടതിയിലെ ജീവനക്കാരുടെ നിയമനങ്ങളിൽ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ജാതി സംവരണം ഏർപ്പെടുത്തിയ നടപടിയെ സ്വാഗതം ചെയ്യുന്നു

സുപ്രീം കോടതിയിലെ ജീവനക്കാരുടെ നിയമനങ്ങളിൽ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ജാതി സംവരണം ഏർപ്പെടുത്തിയ നടപടിയെ സ്വാഗതം ചെയ്യുന്നു. പട്ടികജാതിക്കാർക്കും പട്ടികവർഗക്കാർക്കും മറ്റു പിന്നാക്ക ജാതിക്കാർക്കും സംവരണം ഏർപ്പെടുത്തിക്കൊണ്ട് സുപ്രീം കോടതിയുടെ സ്റ്റാഫ് റിക്രൂട്ട്‌മെന്റ് നിയമങ്ങളിൽ ഭേദഗതികൾ വരുത്തിയ സുപ്രീം കോടതി വിജ്ഞാപനം അങ്ങേയറ്റം സ്വാഗതാർഹമാണ്. കോടതിയുടെ ജുഡീഷ്യൽ ഇതര സ്റ്റാഫ് ജോലികളിൽ ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും മുൻ സൈനികർക്കും സ്വാതന്ത്ര്യസമരസേനാനികളുടെ ആശ്രിതർക്കും സംവരണാനുകൂല്യം വ്യാപിപ്പിച്ച നടപടിയെയും സ്വാഗതം ചെയ്യുന്നു.
കേന്ദ്ര സർക്കാർ നിയമനങ്ങളിൽ പട്ടികജാതി-പട്ടികവർഗ സംവരണവും പിന്നോക്കജാതി സംവരണവും നടപ്പിലാക്കി പതിറ്റാണ്ടുകൾ കഴിഞ്ഞാണ് ഈ തീരുമാനം.രാജ്യത്തെ രണ്ടാമത്തെ ദളിത് ചീഫ് ജസ്റ്റിസ് ആയ ജസ്റ്റിസ് ബി. ആർ. ഗവായിയുടെ മുൻകൈയിൽ ആണ് ചരിത്രപരമായ ഈ താരുമാനം നടപ്പാക്കപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്.
ജഡ്ജിമാരുടെ നിയമനത്തിൽ ഇപ്പോഴും സംവരണം ഇല്ല എന്നതും ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം സമ്പ്രദായത്തിനു കീഴിൽ ഇന്ത്യയിലെ കീഴ്ജാതിക്കാർ ജഡ്ജിമാരാവുന്നത് വല്ലപ്പോഴുമുള്ള അപൂർവ സംഭവമാണെന്നതും ഇപ്പോഴും ഒരു പ്രശ്നമായി നിലനില്ക്കുന്നു.
 

കൂടുതൽ ലേഖനങ്ങൾ

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും. ഒന്നാം പിണറായി വിജയൻ സർക്കാർ ഒട്ടേറെ ദുരന്തമുഖങ്ങളിലൂടെ കടന്നുപോയിട്ടും പ്രതികൂല പഞ്ചാത്തലത്തെ നേരിട്ട്‌ മുന്നേറി.

കേരളത്തിന്റെ നേട്ടങ്ങൾ എൽഡിഎഫ് തുടർഭരണത്തിന്റെ സംഭാവന

സ. പിണറായി വിജയൻ

അതിദാരിദ്ര്യമുക്ത കേരളം അടക്കം മികച്ച നേട്ടം കൈവരിക്കാനായത്‌ 2021ൽ ജനങ്ങൾ എൽഡിഎഫിന്‌ തുടർഭരണം സമ്മാനിച്ചതുകൊണ്ടാണ്. എൽഡിഎഫ്‌ ഭരിക്കുന്ന ഘട്ടത്തിലെല്ലാം വൻ വികസനം നാട്ടിലുണ്ടാകും, പക്ഷെ തൊട്ടുപിന്നാലെ യുഡിഎഫ്‌ വരുന്നതോടെ ഈ നേട്ടങ്ങൾ അധോഗതിയിലേക്ക്‌ പോകും.

ഇടതുപക്ഷം മത്സരിച്ചതുള്‍പ്പെടെ നിരവധി സീറ്റുകളിൽ കോൺ​ഗ്രസ് വിമത സ്ഥാനാർഥികളെ നിർത്തി ബിജെപിക്ക് അനുകൂലമായ വിധിയുണ്ടാക്കി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മതനിരപേക്ഷത സംരക്ഷിക്കാൻ വിശാലമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ കോൺ​ഗ്രസ് തയ്യാറായില്ല എന്നതും ബിഹാർ തെരഞ്ഞെടുപ്പിലുണ്ടായ മറ്റൊരു പ്രധാന പ്രശ്നമായി. പ്രധാനകക്ഷിയെന്ന നിലയിൽ കോൺ​ഗ്രസ് ​ഗൗരവപൂർവമായ സമീപനം സ്വീകരിച്ചിരുന്നുവെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു.

തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോ​ഗം ചെയ്തുകൊണ്ടാണ് വർ​ഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബിജെപി തെരഞ്ഞെടുപ്പിലുടനീളം നടത്തിയത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിഹാർ തെരഞ്ഞെടുപ്പ് പരാജയം മതനിരപേക്ഷശക്തികൾ ശരിയായ രീതിയിൽ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകണമെന്ന സൂചനയാണ് നൽകുന്നത്. തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോ​ഗം ചെയ്തുകൊണ്ടാണ് വർ​ഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബിജെപി തെരഞ്ഞെടുപ്പിലുടനീളം നടത്തിയത്.