Skip to main content

രാജ്യത്ത്‌ മഹാത്മജിയും ഇന്ത്യയെന്ന ആശയവും വധിക്കപ്പെടുന്ന ദുരവസ്ഥയാണുള്ളത്

രാജ്യത്ത്‌ മഹാത്മജിയും ഇന്ത്യയെന്ന ആശയവും വധിക്കപ്പെടുന്ന ദുരവസ്ഥയാണുള്ളത്. വർഗീയ ഫാസിസ്‌റ്റ്‌ സ്വഭാവം ആർജിക്കുന്ന ശക്തികളാണ്‌ ഇതിന്‌ പിന്നിലുള്ളത്‌. ഫാസിസത്തിന്റെ ജന്മഗൃഹമായ മുസോളിനിയുടെ നാട്ടില്‍നിന്നുള്ള ഇറ്റാലിയൻ തോക്ക്‌ ഉപയോഗിച്ചാണ്‌ ഗോഡ്‌സെ ഗാന്ധിജിയെ വെടിവെച്ച്‌ കൊന്നത്‌. ഗാന്ധി ഘാതകരുടെ പിൻമുറക്കാരുടെ കൈകളിൽ ആ തോക്ക്‌ ഇപ്പോഴുമുണ്ട്‌. അതേ തോക്ക്‌ ഉപയോഗിച്ചാണ്‌ കൽബുർഭി, ദാഭോൽക്കർ, ഗൗരിലങ്കേഷ്‌ എന്നിവരെ വെടിവെച്ച്‌ കൊന്നത്‌. ആഗോള, ആഭ്യന്തര ഫാസിസ്‌റ്റ്‌ അക്രമപദ്ധതിയിലെ കൂട്ടുക്കെട്ട്‌ ഇപ്പോഴും തുടരുകയാണ്.
ഇന്ത്യൻ പ്രതിലോമ ശക്തികളുടെ ഭീകര മുഖമാണ്‌ ഗാന്ധി വധം. ഘാതകൻ ഗോഡ്‌സെ ഉപകരണം മാത്രമാണ്‌. മതാടിസ്ഥാടിസ്ഥാനത്തിൽ മനുഷ്യനെ ഭിന്നിപ്പിച്ച്‌, വർഗീയചിന്ത പടർത്തി ആരെയും കൊന്നുതള്ളാമെന്നതാണ്‌ ആശയം. മതേതര, പുരോഗമന ചിന്തയുള്ളവരെ വകവരുത്തണമെന്ന വർഗീയഫാസിസ്‌റ്റ്‌ അജണ്ടയാണ്‌ ഗാന്ധിവധത്തിലൂടെ നടപ്പാക്കിയത്‌. ഗോഡ്‌സെ സത്യത്തിന്റെയും ഘാതകരാണ്‌. അവർ ഇപ്പോഴും തിരുത്താൻ തയ്യാറല്ല. എല്ലാവരുടേയും സാമ്പത്തിക സാമൂഹിക സാംസ്‌കാരിക വളർച്ചക്ക്‌ അവസരം ഒരുക്കണമെന്നതാണ്‌ ദേശീയ സ്വാതന്ത്ര്യ സമരം ഉയർത്തിക്കൊണ്ടുവന്ന ആശയം. ഇത്‌ തകർക്കപ്പെടുകയാണ്‌. വർഗീതക്കെതിരായും നവഫാസിസ്‌റ്റ്‌ പ്രവണതക്കെതിരായും കൂടുതൽ കർമോത്സുരാകണം. ഈ പ്രദർശനം നൽകുന്ന സന്ദേശം അതാണ്‌. നാം പറയേണ്ടത്‌ പറയുക, ചെയ്യേണ്ടത്‌ ചെയ്യുക, തിരുത്തേണ്ടത്‌ തിരുത്തണം.

ഗാന്ധിഘാതകരാൽ ജനങ്ങൾ ഇന്നും വഴിതെറ്റിക്കപ്പെടുന്നു. പൊതുപ്രവർത്തകർ കൃത്യമായ കടമ നിറവേറ്റുന്നതിൽ വരുന്ന കുറവാണ്‌ ഇതിന്‌ കാരണാമവുന്നത്‌. അർഥവത്തായ രാഷ്‌ട്രീയ പ്രവർത്തനം വഴി ജനങ്ങളെ കൂടെ നിർത്താൻ കഴിയണം.
 

കൂടുതൽ ലേഖനങ്ങൾ

മാറ്റത്തിന്റെ വില്ലുവണ്ടി മുന്നോട്ടേക്ക് തന്നെ ഉരുളുമെന്നും രാജ്യത്തെയാകെ പിന്നാക്കം വലിക്കാൻ ശ്രമിക്കുന്ന പ്രതിലോമശക്തികളെ കേരളം ഒന്നിച്ച് കോട്ടകെട്ടി എതിർക്കുമെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം

സ. പി രാജീവ്

കേരളത്തിൽ നിലനിന്നിരുന്നുവെന്ന് പുതുതലമുറയ്ക്ക് വിശ്വസിക്കാൻ സാധിക്കുക പോലും ചെയ്യാത്ത ജാതീയ അനാചാരങ്ങൾക്കെതിരെ ഉജ്വലമായ സമരപോരാട്ടങ്ങൾ സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ് ആഗസ്ത് 28.

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മ അയ്യൻകാളി

സ. ഒ ആർ കേളു

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മ അയ്യൻകാളി. നൂറ്റാണ്ടുകളായി അടിമത്തവും അസമത്വവും അനുഭവിച്ച് കഴിഞ്ഞ ജനസമൂഹത്തെ വിദ്യാഭ്യാസത്തിലൂടെ ഉയർത്തി അവകാശബോധത്തിന്റെ സമരപാഠങ്ങൾ അദ്ദേഹം പഠിപ്പിച്ചു.

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു.