Skip to main content

അതിദാരിദ്ര്യം പരിഹരിക്കുകയെന്ന വലിയ നേട്ടത്തിലേക്ക്‌ സംസ്ഥാന സര്‍ക്കാര്‍ കടക്കുന്നതിന്റെ ഭാഗമായി നവംബര്‍ 1-ാം തീയ്യതി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടി വിജയിപ്പിക്കണം

അതിദാരിദ്ര്യം പരിഹരിക്കുകയെന്ന വലിയ നേട്ടത്തിലേക്ക്‌ സംസ്ഥാന സര്‍ക്കാര്‍ കടക്കുന്നതിന്റെ ഭാഗമായി നവംബര്‍ 1-ാം തീയ്യതി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടി വിജയിപ്പിക്കണം. വികസന രംഗത്ത്‌ കേരളം തുടര്‍ച്ചയായി നേട്ടങ്ങള്‍ നേടിക്കൊണ്ടിരിക്കുകയാണ്‌. അതില്‍ ഏറ്റവും സുപ്രധാനമായ ഒരു ചുവടുവെപ്പാണ്‌ അതിദാരിദ്ര്യം പരിഹരിക്കുന്നതിലൂടെ സംസ്ഥാന സര്‍ക്കാര്‍ നേടുന്നത്‌. സോഷ്യലിസ്റ്റ്‌ രാജ്യങ്ങളുള്‍പ്പെടെ ഏറെ പതിറ്റാണ്ടുകളുടെ ശ്രമഫലമായി നേടിയ നേട്ടങ്ങളാണ്‌ കേരളം കൈവരിക്കുന്നത്‌.

1957-ല്‍ ആദ്യത്തെ സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വരുമ്പോള്‍ ജന്മിത്വ വ്യവസ്ഥ ഇവിടെ സജീവമായി നിലനിന്നിരുന്നു. എന്നാല്‍, ഭൂപരിഷ്‌ക്കരണമുള്‍പ്പെടെ തുടര്‍ച്ചയായി നടത്തിയ ഇടപെടലുകളിലൂടെയാണ്‌ കേരളം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്‌. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ ക്ഷേമം തുടങ്ങിയ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങളുടെ തുടര്‍ച്ചയായാണ്‌ അതിദാരിദ്ര്യം പരിഹരിക്കുകയെന്ന അവസ്ഥയിലേക്ക്‌ കേരളം എത്തിയിരിക്കുന്നത്‌. കേരളീയര്‍ക്കാകമാനം അഭിമാനമായി മാറിയ ഈ നേട്ടത്തിന്റെ ഭാഗമായി നടക്കുന്ന ആഘോഷ പരിപാടികളില്‍ നാടിനെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനങ്ങളും പങ്കെടുക്കണം.
 

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.