Skip to main content

യുഡിഎഫ് പ്രകടനപത്രികയിലെ വാർഡ് അടിസ്ഥാനത്തിലുള്ള വികസന ഫണ്ട് അനുചിതമായ പരിഷ്ക്കാരം

“എല്ലാ വാർഡുകൾക്കും ഉപാധിരഹിത വികസന ഫണ്ട്” എന്നതാണ് യുഡിഎഫ് മാനിഫെസ്റ്റോയിലെ നൂതന മുദ്രാവാക്യം.
അരുത്! കേരളത്തിലെ അധികാര വികേന്ദ്രീകരണത്തെക്കുറിച്ചുള്ള ഏറ്റവും വലിയ വിമർശനങ്ങളിൽ ഒന്ന് ഫണ്ടിന്റെ വാർഡ് അടിസ്ഥാനത്തിലുള്ള പങ്ക് വയ്പ്പാണ്. ജനകീയാസൂത്രണത്തിനു തുടക്കം മുതൽ ജനപ്രതിനിധികളെയും ജനങ്ങളെയും ഇതിനെതിരെ ബോധവൽക്കരിക്കുന്നതിനു ഒട്ടേറെ പ്രയത്നം ചിലവഴിച്ചിട്ടുണ്ട്. വാർഡ് അടിസ്ഥാനത്തിലല്ല പഞ്ചായത്തിനെ ഒരു യൂണിറ്റായി കണ്ടുകൊണ്ടുള്ള സമഗ്രമായ ആസൂത്രണമാണ് വേണ്ടത്.
വ്യക്തിഗത ഗുണഭോക്താക്കളെ കണ്ടെത്തേണ്ടത് വാർഡ് അടിസ്ഥാനത്തിലുള്ള വീതംവെപ്പിലൂടെയല്ല. മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ അർഹരായവരെ കണ്ടെത്തുകയാണ് വേണ്ടത്. ചില വാർഡുകളിൽ കൂടുതലും മറ്റു ചിലയിടങ്ങളിൽ കുറവുമാവാം. ഈയൊരു രീതിയാണ് ഭവന നിർമ്മാണം, കാർഷികാനുകൂല്യങ്ങൾ, സംരംഭകത്വ വികസനം, തുടങ്ങിയവയ്‌ക്കെല്ലാം അവലംബിക്കുന്നത്.
റോഡ് പോലുള്ള പൊതു സൗകര്യങ്ങളുടെ കാര്യത്തിലും ഇത് ബാധകമാണ്. റോഡിനുള്ള പണം വാർഡ് അടിസ്ഥാനത്തിൽ വീതം വയ്ക്കാതെ മുൻഗണന ക്രമത്തിൽ പുനരുദ്ധരിക്കേണ്ടതോ, പുതിയതായി നിർമ്മിക്കേണ്ടതോ ആയ റോഡുകളുടെ ലിസ്റ്റ് തയ്യാറാക്കി നടപ്പാക്കുകയാണ് വേണ്ടത്. അഞ്ചു വർഷമാവുമ്പോഴേക്കും എല്ലാ വാർഡുകളിലും മുൻഗണനാക്രമത്തിൽ റോഡ് പ്രവർത്തികൾ നടക്കും. റോഡ് നിർമ്മാണത്തിലാണ് ഇപ്പോൾ ഏറ്റവും കൂടുതൽ വാർഡ് അടിസ്ഥാനത്തിലുള്ള വീതം വയ്പ്പ് നടക്കുന്നത്. യുഡിഎഫ് ഇനി ഈ ഒരു വികല ആസൂത്രണ രീതിയെ വ്യവസ്ഥാപിതമാക്കുവാൻ പോവുകയാണ്.
അപൂർവ്വം ചില തദ്ദേശഭരണ സ്ഥാപനങ്ങളിൽ തിരഞ്ഞെടുപ്പ് കാലത്തെന്നപ്പോലെ കക്ഷി രാഷ്ട്രീയത്തിനടിസ്ഥാനത്തിലുള്ള ചേരിതിരിവും ഏറ്റുമുട്ടലും സ്ഥിരമാവാറുണ്ട്. എന്നാൽ മഹാഭൂരിപക്ഷം തദ്ദേശഭരണ സ്ഥാപനങ്ങളിലും ഒരു സമവായത്തിനടിസ്ഥാനത്തിലാണ് വികസന പ്രവർത്തനങ്ങൾ നടന്നുവരുന്നത്. അതാണ് വേണ്ടതും. കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിലെ ആനുപാതിക വ്യവസ്ഥകളും ഇതിനു സഹായകരമാണ്.
ഈ ഒരു പശ്ചാത്തലത്തിലാണ് യുഡിഎഫിന്റെ പ്രകടനപത്രികയിലെ വാർഡ് അടിസ്ഥാനത്തിലുള്ള വികസന ഫണ്ട് തികച്ചും അനുചിതമായ ഒരു പരിഷ്ക്കാരമായി മാറുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.

ലോകചരിത്രത്തിൽ ആദ്യമായി വീട്ടമ്മമാരുടെ അധ്വാനത്തെ ഒരു സർക്കാർ അം​ഗീകരിക്കുന്നു എന്നതിന്റെ പ്രഖ്യാപനമാണ് 'സ്ത്രീ സുരക്ഷാ പദ്ധതി'

സ. എം ബി രാജേഷ്

ലോകചരിത്രത്തിൽ ആദ്യമായി വീട്ടമ്മമാരുടെ അധ്വാനത്തെ ഒരു സർക്കാർ അം​ഗീകരിക്കുന്നു എന്നതിന്റെ പ്രഖ്യാപനമാണ് 'സ്ത്രീ സുരക്ഷാ പദ്ധതി'. ഇന്നുവരെയും വീട്ടമ്മമാരുടെ അധ്വാനം ഒരു കണക്കിലും വരാത്ത കാണാപ്പണിയായിരുന്നു. എന്നാൽ അതിനൊരു ഒരു മൂല്യമുണ്ടെന്നാണ് എൽഡിഎഫ് സർക്കാർ കാണുന്നത്.

രാം നാരായൺ ഭയ്യാലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും

സ. പിണറായി വിജയൻ

പാലക്കാട് വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തെത്തുടർന്ന് കൊല്ലപ്പെട്ട രാം നാരായൺ ഭയ്യാലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും. പ്രതികൾക്കതിരെ കർശന നടപടി എടുക്കും. പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിൻ്റെ അന്വേഷണം പുരോഗമിക്കുന്നുണ്ട്.

ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്രത്തിനും വേണ്ടി പൊരുതിയ സഖാക്കൾ തിടില്‍ കണ്ണനും കീനേരി കുഞ്ഞമ്പുവും കരിവെള്ളൂരിന്റെ മണ്ണിൽ വെടിയേറ്റ് മരിച്ചിട്ട് 79 വർഷങ്ങൾ

ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്രത്തിനും വേണ്ടി പൊരുതിയ സഖാക്കൾ തിടില്‍ കണ്ണനും കീനേരി കുഞ്ഞമ്പുവും കരിവെള്ളൂരിന്റെ മണ്ണിൽ വെടിയേറ്റ് മരിച്ചിട്ട് 79 വർഷങ്ങൾ. പാട്ടം പിരിച്ച നെല്ല് ചിറക്കൽ തമ്പുരാൻ കടത്തികൊണ്ടു പോകുന്നത്, ഭക്ഷ്യക്ഷാമത്തിൽ പൊറുതിമുട്ടിയ ജനങ്ങൾ കരിവെള്ളൂരിൽ സ.