Skip to main content

യുഡിഎഫ്‌ തകർത്തെറിഞ്ഞ കേരളത്തെ എൽഡിഎഫ്‌ കൈപിടിച്ചുയർത്തി

യുഡിഎഫ്‌ തകർത്തെറിഞ്ഞ കേരളത്തെ കൈപിടിച്ചുയർത്തിയത്‌ 2016-ൽ അധികാരത്തിൽ വന്ന എൽഡിഎഫ്‌ സർക്കാരാണ്. 2021ലെ ഭരണത്തുടർച്ച കേരളം കൈവരിച്ച നേട്ടങ്ങൾ മുന്നോട്ടുകൊണ്ടുപോകാനും വികസന പ്രവർത്തനങ്ങളുടെ തുടർച്ചയ്‌ക്കും ഉപകരിച്ചു. സാമൂഹ്യക്ഷേമ പെൻഷനുകൾ നിലനിർത്താനും വർധിപ്പിക്കാനുമായി. 2016ൽ എൽഡിഎഫ്‌ അധികാരമേൽക്കുമ്പോൾ കേരളത്തിന്റെ സ്ഥിതി വളരെ ദയനീയമായിരുന്നു. യുഡിഎഫ്‌ ഭരണത്തിൽ എല്ലാരംഗത്തും തകർച്ചയായിരുന്നു. നാടിങ്ങനെ ആയിപ്പോയല്ലോ എന്നോർത്ത്‌ ജനങ്ങൾ ശപിച്ച കാലം. കാലാനുസൃതമായ പുരോഗതി ഒരുരംഗത്തും ഉണ്ടായില്ല. എല്ലാരംഗത്തും പിറകോട്ടുപോയി. സാമൂഹ്യക്ഷേമ പെൻഷനുകൾ മുടങ്ങി. ഇതിനെല്ലാം ഒരുമാറ്റം പ്രതീക്ഷിച്ചാണ്‌ 2016-ൽ ജനങ്ങൾ എൽഡിഎഫിനെ അധികാരത്തിലേറ്റിയത്‌.

ആ ആഗ്രഹം എൽഡിഎഫ് സർക്കാർ സഫലമാക്കിയതോടെ ജനങ്ങൾക്ക്‌ പ്രതീക്ഷയുണ്ടായി. അസാധ്യമെന്നു കരുതി യുഡിഎഫ്‌ ഉപേക്ഷിച്ച പലതും എൽഡിഎഫ്‌ സർക്കാർ സാധ്യമാക്കി. 2021ൽ സർക്കാരിന്റെ കാലാവധി അവസാനിച്ചപ്പോൾ 600 വാഗ്ദാനങ്ങളിൽ 580 എണ്ണവും പൂർത്തിയാക്കിയിരുന്നു. അതിന്‌ ജനങ്ങൾ നൽകിയ അംഗീകാരമാണ്‌ 2021ലെ തുടർഭരണം. തുടർഭരണം ജനങ്ങൾക്ക് ഗുണമാണെന്നതിന്‌ തെളിവാണ്‌ അതിദരിദ്രരില്ലാത്ത നാടായി കേരളത്തെ മാറ്റിയെടുത്ത നടപടി. ഇത്‌ ലോകത്തിനുതന്നെ മാതൃകയാണ്‌. കേരളത്തെ മികച്ച നിക്ഷേപസ‍ൗഹൃദ സംസ്ഥാനമാക്കി മാറ്റാനായി. ക്ഷേമപെൻഷൻ വർധിപ്പിച്ചതും പശ്ചാത്തലമേഖലയുടെ പുരോഗതിയും ആരോഗ്യ– വിദ്യാഭ്യാസ മേഖലയിലെ വലിയ നേട്ടങ്ങളും ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെട്ടതും പൊതുവിതരണത്തെ കൂടുതൽ ശക്തിപ്പെടുത്തിയതും തുടർഭരണത്തിന്റെ നേട്ടമാണ്.
 

കൂടുതൽ ലേഖനങ്ങൾ

പാവങ്ങളുടെ അരിവിഹിതം തടയാൻ യുഡിഫ് എംപിമാർ കുതന്ത്രം പ്രയോഗിച്ചു

സ.കെ എൻ ബാലഗോപാൽ

സ്വന്തം സംസ്ഥാനത്തിനെതിരെ കുതന്ത്രം പ്രയോഗിക്കുക. നാട്ടിലുള്ള പാവങ്ങളുടെ അരിവിഹിതം തടയാൻ ശ്രമിക്കുക.
കേരളത്തിലെ രണ്ട് യു ഡി എഫ് എംപിമാർ ഇന്ത്യൻ പാർലമെന്റിൽ ചെയ്ത ഒരു കാര്യത്തെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. കഴിഞ്ഞദിവസം പാർലമെന്റിൽ അവർ ഉന്നയിച്ച ഒരു ചോദ്യം ചുവടെ ചേർക്കാം.

കേരളത്തിൽ ഇന്ന് കാണുന്ന ഓരോ വികസന പ്രവർത്തനങ്ങൾക്കും പിന്നിൽ എൽഡിഎഫ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരാണ്

സ. പിണറയി വിജയൻ

കേരളത്തിൽ നിങ്ങൾ ഇന്ന് കാണുന്ന ഓരോ വികസന പ്രവർത്തനങ്ങൾക്കും പിന്നിൽ എൽഡിഎഫ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരാണ്.

ഡോ. ബി ആർ അംബേദ്കർ ചരമദിനം

ഇന്ന് ഡോ. ബി ആർ അംബേദ്കറുടെ ചരമദിനമാണ്. ബ്രിട്ടീഷ് കൊളോണിയലിസത്തിൽ നിന്നുമാത്രമല്ല സഹസ്രാബ്ദങ്ങളായി ഇന്ത്യയെ വരിഞ്ഞു മുറുക്കിയിരുന്ന ജാതി അടിമത്തത്തിൽ നിന്നുകൂടി നമ്മുടെ രാജ്യത്തെ മോചിപ്പിക്കാൻ പ്രവർത്തിച്ച ചരിത്ര പുരുഷനായിരുന്നു അംബേദ്കർ.