Skip to main content

ഉന്നത വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി ഡോ. ആര്‍ ബിന്ദുവിനെ കൈയ്യേറ്റം ചെയ്യാനുള്ള കെ.എസ്‌.യുക്കാരുടെ ശ്രമത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ ശക്തമായി പ്രതിഷേധിക്കുന്നു

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്‌താവന
___________________________________

ഉന്നത വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി ഡോ. ആര്‍ ബിന്ദുവിനെ കൈയ്യേറ്റം ചെയ്യാനുള്ള കെ.എസ്‌.യുക്കാരുടെ ശ്രമത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ ശക്തമായി പ്രതിഷേധിക്കുന്നു.

ഉന്നത വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി സെക്രട്ടറേയ്‌റ്റ്‌ അനക്‌സിലെ തന്റെ ഓഫീസിന്‌ സമീപം പത്രക്കാരോട്‌ സംസാരിക്കുമ്പോഴാണ്‌ കൈയ്യേറ്റ ശ്രമം ഉണ്ടായത്‌. ചില കെ.എസ്‌.യു പ്രവര്‍ത്തകരാണ്‌ പത്രക്കാര്‍ക്കിടയിലൂടെ നുഴഞ്ഞുകയറി അത്‌ അലങ്കോലപ്പെടുത്തുന്നതിന്‌ ശ്രമിച്ചത്‌. കേരള വര്‍മ്മ കോളേജ്‌ ഇലക്ഷനുമായി ബന്ധപ്പെട്ട്‌ തെറ്റായ രീതിയില്‍ മന്ത്രിക്കെതിര നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണങ്ങളെക്കുറിച്ചായിരുന്നു മന്ത്രി സംസാരിച്ചിരുന്നത്‌. പത്രക്കാരുടെ അഭ്യര്‍ത്ഥന കൂടി മാനിച്ചാണ്‌ ഇത്തരമൊരു സംസാരം മന്ത്രി നടത്തിയത്‌. ഈ ഘട്ടത്തിലാണ്‌ കെ.എസ്‌.യു പ്രവര്‍ത്തകര്‍ പത്രക്കാരോടുള്ള മന്ത്രിയുടെ സംസാരം അലങ്കോലപ്പെടുത്തുന്നതിനും, മന്ത്രിക്കടുത്തേക്ക്‌ ഓടിയടുക്കാനും ശ്രമിച്ചത്‌. നേരത്തെ പല ഘട്ടങ്ങളിലും ഇത്തരം ഇടപെടലുകളും കെ.എസ്‌.യു പ്രവര്‍ത്തകരുടെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടുണ്ട്‌. ഒരു വനിത മന്ത്രിക്ക്‌ നേരെയാണ്‌ തുടര്‍ച്ചയായി ഇത്തരം അതിക്രമങ്ങള്‍ നടക്കുന്നത്‌ എന്നത്‌ പ്രശ്‌നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശം ആര്‍ക്കുമുണ്ട്‌. എന്നാല്‍ പത്രക്കാരോടുള്ള സംസാരം പോലും തടസ്സപ്പെടുത്താനും, അവിടെ അക്രമം സംഘടിപ്പിക്കാനുമാണ്‌ കെ.എസ്‌.യു ശ്രമിച്ചത്‌. കഴിഞ്ഞ കുറച്ച്‌ ദിവസമായി തലസ്ഥാനത്തുള്‍പ്പെടെ അക്രമ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ കെ.എസ്‌.യു ശ്രമിക്കുകയാണ്‌. എല്ലാവിധ ജനാധിപത്യ മര്യാദകളേയും കാറ്റില്‍ പറത്തിക്കൊണ്ട്‌ കെ.എസ്‌.യു നടത്തിക്കൊണ്ടിരിക്കുന്ന ഈ അക്രമ പ്രവര്‍ത്തനത്തെ അപലപിക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും തയ്യാറാകണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.