Skip to main content

വടകരയില്‍ നടന്ന യുഡിഎഫ്‌ പൊതുയോഗത്തിലുണ്ടായ സ്‌ത്രീ വിരുദ്ധ പ്രഖ്യാപനം അവരുടെ രാഷ്‌ട്രീയ സംസ്‌കാരത്തിന്റെ യഥാര്‍ത്ഥ മുഖം

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്‌താവന
----------------------------------
വടകരയില്‍ നടന്ന യുഡിഎഫ്‌ പൊതുയോഗത്തിലുണ്ടായ സ്‌ത്രീ വിരുദ്ധ പ്രഖ്യാപനം അവരുടെ രാഷ്‌ട്രീയ സംസ്‌കാരത്തിന്റെ യഥാര്‍ത്ഥ മുഖമാണ്.

പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ യുഡിഎഫ്‌ തുടര്‍ച്ചയായി വടകരയില്‍ നടത്തിക്കൊണ്ടിരിക്കുന്ന തെറ്റായ പ്രചരണത്തിന്റെ മറ്റൊരു മുഖമാണ്‌ ഇതിലൂടെ പുറത്തുവന്നിട്ടുള്ളത്‌. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗമായ സ. കെ കെ ശൈലജ ടീച്ചര്‍ക്കും, മലയാള സിനിമയിലെ അഭിനയ പ്രതിഭയായ മഞ്‌ജുവാര്യര്‍ക്കുമെതിരായി നടത്തിയ പരാമര്‍ശം സാംസ്‌കാരിക കേരളത്തിന്‌ തന്നെ അപമാനമായി മാറിയിരിക്കുകയാണ്‌.

വടകര പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ ശൈലജ ടീച്ചറെ മതവിരുദ്ധയായി മുദ്ര കുത്തുന്നതിനുള്ള വ്യാജ പ്രചരണങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായി. സ്‌ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള അശ്ലീല പ്രചരണങ്ങളും വ്യാപകമായി ഈ മണ്ഡലത്തിലുണ്ടായി. ഇത്തരം പ്രചരണങ്ങള്‍ നടത്തിയവരെ പിന്തുണയ്‌ക്കുന്നതിനായി യുഡിഎഫ്‌ സംഘടിപ്പിച്ച പൊതുയോഗത്തിലാണ്‌ ഈ പ്രഖ്യാപനമുണ്ടായത്‌. യുഡിഎഫിന്റെ നേതാക്കളും, സ്വയം വിപ്ലവകാരികളായി പ്രഖ്യാപിക്കുന്നവരും ഇതിനെ കയ്യടിച്ച്‌ പ്രോത്സാഹിപ്പിച്ചു. ഇത്‌ യുഡിഎഫില്‍ രൂഢമൂലമായിത്തീര്‍ന്ന ജീര്‍ണ്ണ സംസ്‌കാരത്തിന്റെ മുഖം തുറന്നുകാട്ടുന്നതാണ്‌.

സാംസ്‌കാരിക കേരളത്തിന്റെ ശക്തമായ പ്രതിരോധം ഉയര്‍ന്നുവന്നപ്പോഴാണ്‌ ഇതിനെ തള്ളിപ്പറഞ്ഞുവെന്ന്‌ വരുത്തിത്തീര്‍ക്കുന്നതിനുള്ള പ്രസ്‌താവന നാടകങ്ങള്‍ അരങ്ങേറിയത്‌. വടകരയില്‍ യുഡിഎഫ്‌ നടത്തിക്കൊണ്ടിരിക്കുന്ന വര്‍ഗ്ഗീയ - സ്‌ത്രീ വിരുദ്ധ പ്രചരണങ്ങള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികളുടെ പ്രതിഷേധം ഉയര്‍ന്നുവരണം. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു, കേരളത്തിന്റെ ഭാവിക്കായി, ജനങ്ങളുടെ ക്ഷേമത്തിനായി, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പോരാട്ടം തുടരും

സ. പിണറായി വിജയൻ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്. ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരിച്ചടി വിലയിരുത്തും. സംഘടനാപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും വിവിധ പ്രചാരവേലകളും തിരിച്ചടിക്ക് ഇടയാക്കി.

തൊഴിലാളി വർഗ്ഗത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടങ്ങൾ ശക്തമാകുമ്പോൾ അതിന് അടിത്തറ പാകിയ മഹാ വിപ്ലവകാരിയുടെ ഓർമ്മകൾ നമ്മെ കൂടുതൽ കരുത്തരാക്കും

ലോകം ഇന്നേവരെ ദർശിച്ചിട്ടുള്ള ഏറ്റവും വലിയ മനുഷ്യമോചന പ്രത്യയശാസ്ത്രത്തിന്റെ പ്രോദ്ഘാടകനായ കാൾ മാർക്സ് ജനിച്ചിട്ട് മെയ് അഞ്ചിന് 208 വർഷം. മാർക്സിന്റെ ചിന്താധാരകൾ ലോകത്തോട്‌ വിശദീകരിച്ച ആദ്യനാളുകളിൽ അന്നത്തെ ബൂർഷ്വാ ഭരണകൂടങ്ങളും മതങ്ങളും അദ്ദേഹത്തെ കഠിനമായി ആക്ഷേപിച്ചു.

മുനയൻകുന്ന് രക്തസാക്ഷി ദിനം

1948 മെയ് ഒന്നിനാണ് വടക്കേ മലബാറിലെ കോൺഗ്രസ്‌ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ മുനയൻകുന്നിൽ ആറ്‌ ധീരയോദ്ധാക്കൾ രക്തസാക്ഷികളായത്. എംഎസ്‌പിക്കാരുടെ തോക്കുകൾ ഉതിർത്ത തീയുണ്ടയ്‌ക്കിരയായി ജീവൻ ത്യജിച്ച പോരാളികളുടെ ഉജ്വലമായ ഓർമകൾക്ക്‌ ഇന്ന് 78 വർഷം തികയുന്നു.