Skip to main content

വടകരയില്‍ നടന്ന യുഡിഎഫ്‌ പൊതുയോഗത്തിലുണ്ടായ സ്‌ത്രീ വിരുദ്ധ പ്രഖ്യാപനം അവരുടെ രാഷ്‌ട്രീയ സംസ്‌കാരത്തിന്റെ യഥാര്‍ത്ഥ മുഖം

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്‌താവന
----------------------------------
വടകരയില്‍ നടന്ന യുഡിഎഫ്‌ പൊതുയോഗത്തിലുണ്ടായ സ്‌ത്രീ വിരുദ്ധ പ്രഖ്യാപനം അവരുടെ രാഷ്‌ട്രീയ സംസ്‌കാരത്തിന്റെ യഥാര്‍ത്ഥ മുഖമാണ്.

പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ യുഡിഎഫ്‌ തുടര്‍ച്ചയായി വടകരയില്‍ നടത്തിക്കൊണ്ടിരിക്കുന്ന തെറ്റായ പ്രചരണത്തിന്റെ മറ്റൊരു മുഖമാണ്‌ ഇതിലൂടെ പുറത്തുവന്നിട്ടുള്ളത്‌. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗമായ സ. കെ കെ ശൈലജ ടീച്ചര്‍ക്കും, മലയാള സിനിമയിലെ അഭിനയ പ്രതിഭയായ മഞ്‌ജുവാര്യര്‍ക്കുമെതിരായി നടത്തിയ പരാമര്‍ശം സാംസ്‌കാരിക കേരളത്തിന്‌ തന്നെ അപമാനമായി മാറിയിരിക്കുകയാണ്‌.

വടകര പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ ശൈലജ ടീച്ചറെ മതവിരുദ്ധയായി മുദ്ര കുത്തുന്നതിനുള്ള വ്യാജ പ്രചരണങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായി. സ്‌ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള അശ്ലീല പ്രചരണങ്ങളും വ്യാപകമായി ഈ മണ്ഡലത്തിലുണ്ടായി. ഇത്തരം പ്രചരണങ്ങള്‍ നടത്തിയവരെ പിന്തുണയ്‌ക്കുന്നതിനായി യുഡിഎഫ്‌ സംഘടിപ്പിച്ച പൊതുയോഗത്തിലാണ്‌ ഈ പ്രഖ്യാപനമുണ്ടായത്‌. യുഡിഎഫിന്റെ നേതാക്കളും, സ്വയം വിപ്ലവകാരികളായി പ്രഖ്യാപിക്കുന്നവരും ഇതിനെ കയ്യടിച്ച്‌ പ്രോത്സാഹിപ്പിച്ചു. ഇത്‌ യുഡിഎഫില്‍ രൂഢമൂലമായിത്തീര്‍ന്ന ജീര്‍ണ്ണ സംസ്‌കാരത്തിന്റെ മുഖം തുറന്നുകാട്ടുന്നതാണ്‌.

സാംസ്‌കാരിക കേരളത്തിന്റെ ശക്തമായ പ്രതിരോധം ഉയര്‍ന്നുവന്നപ്പോഴാണ്‌ ഇതിനെ തള്ളിപ്പറഞ്ഞുവെന്ന്‌ വരുത്തിത്തീര്‍ക്കുന്നതിനുള്ള പ്രസ്‌താവന നാടകങ്ങള്‍ അരങ്ങേറിയത്‌. വടകരയില്‍ യുഡിഎഫ്‌ നടത്തിക്കൊണ്ടിരിക്കുന്ന വര്‍ഗ്ഗീയ - സ്‌ത്രീ വിരുദ്ധ പ്രചരണങ്ങള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികളുടെ പ്രതിഷേധം ഉയര്‍ന്നുവരണം. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ദേശീയ ദിനപത്രമായ ടെലഗ്രാഫിന്റെ മുൻ എഡിറ്ററും മലയാളിയുമായ ആർ രാജഗോപാലിന് പാസ്പോർട്ട് പുതുക്കി നൽകാൻ വിസമ്മതിച്ച അധികൃതരുടെ നടപടി ഞെട്ടൽ ഉളവാക്കുന്നത്

സ. പിണറായി വിജയൻ

ദേശീയ ദിനപത്രമായ ടെലഗ്രാഫിന്റെ മുൻ എഡിറ്ററും മലയാളിയുമായ ആർ രാജഗോപാലിന് പാസ്പോർട്ട് പുതുക്കി നൽകാൻ വിസമ്മതിച്ച അധികൃതരുടെ നടപടി ഞെട്ടൽ ഉളവാക്കുന്നതാണ്. വോട്ടർ പട്ടികയിൽ പേരില്ല എന്ന കാരണം പറഞ്ഞാണ് പാസ്പോർട്ട് പുതുക്കാനുളള അപേക്ഷ നിരസിച്ചത്.

ഗവർണർ ആർഎസ്എസിന് വേണ്ടി വിടുപണി ചെയ്യുകയാണ് എന്ന സത്യം ഇനിയെങ്കിലും യുഡിഎഫ് സമ്മതിക്കുമോ?

സ. എം വി ജയരാജൻ

കാർഷിക സർവകലാശാല വിസിയായി സർക്കാർ നൽകിയ പാനൽ തിരസ്‌കരിച്ചുകൊണ്ട് ഏകപക്ഷീയമായി സംഘിപുത്രിയെ ആണ് ഗവർണർ നിയമിച്ചത്. ഈ നിയമനത്തെക്കുറിച്ച് മാതൃഭൂമിയുടെ തലക്കെട്ട്, ''സർക്കാർ പാനൽ ഗവർണർ വെട്ടി; അടി തുടങ്ങി'' എന്നായിരുന്നു. മനോരമയാവട്ടെ, ''സർക്കാർ പാനൽ തള്ളി; വിസിയെ നേരിട്ട് നിയമിച്ചു ഗവർണർ''.

മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള തെറ്റായ തീരുമാനം തിരുത്താൻ സർക്കാർ തയ്യാറാവണം

സ. പിണറായി വിജയൻ

സ്വകാര്യ മദ്യലോബിയെ സഹായിക്കാനുള്ള ബജറ്റിലെ നികുതിയിളവ് സംബന്ധിച്ച നിയമസഭയിലെ ചർച്ചയിൽ ബജറ്റ് നിർദ്ദേശം യുഡിഎഫിൽ ചർച്ച ചെയ്തതിനു ശേഷം മാത്രമേ നടപ്പാക്കൂ എന്നാണല്ലോ മുഖ്യമന്ത്രി പ്രസ്താവിച്ചത്.

ശ്രീരാമന്റെ വോട്ടും ക്ഷേത്രവും കൊള്ളയടിച്ച് വിശ്വാസികളെ വഞ്ചിക്കുന്ന തട്ടിപ്പ് സംഘമായ ബിജെപിയെ ഒറ്റപ്പെടുത്തുക

സ. എം വി ജയരാജൻ

1998 ഡിസംബർ ആറിന് അയോധ്യയിൽ 450 വർഷക്കാലത്തെ പഴക്കമുള്ള ബാബറി മസ്ജിദ് തകർത്തുകൊണ്ടാണ് ജനങ്ങളെ ഭിന്നിപ്പിക്കുന്ന വർഗ്ഗീയ രാഷ്ട്രീയത്തിലൂടെ ബിജെപി വളരുകയും 2014-ൽ അധികാരത്തിൽ എത്തുകയും ചെയ്തത്. മതവും വിശ്വാസവും ദുരുപയോഗം ചെയ്താണ് ബിജെപിയുടെ അധികാര കയറ്റം.