Skip to main content

പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്കേറ്റ കനത്ത തിരിച്ചടി

സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
_____________________________

18-ാം ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഫലം ബിജെപിക്കേറ്റ കനത്ത തിരിച്ചടിയാണ്. ഭരണഘടനയെയും റിപ്പബ്ലിക്കിൻ്റെ മതേതര ജനാധിപത്യ സ്വഭാവത്തെയും സംരക്ഷിക്കുമെന്ന് ഉറപ്പിച്ച ഇന്ത്യയിലെ ജനങ്ങൾ ബിജെപിയുടെ ഭൂരിപക്ഷം കുറച്ചു. 400 സീറ്റുകൾ നേടുമെന്ന് പ്രചരണം നടത്തിയ ബിജെപിക്ക് 240 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തവണത്തേക്കാൾ 63 സീറ്റുകൾ കുറഞ്ഞു. 20 ശതമാനത്തിലധികം കുറവാണിത്.

ഇന്ത്യാ കൂട്ടായ്മ തെരഞ്ഞെടുപ്പിൽ 234 സീറ്റുകൾ നേടി. പോൾ ചെയ്തതിൻ്റെ 43.31 ശതമാനം വോട്ടുകൾ എൻഡിഎയും 41.69 ശതമാനം വോട്ടുകൾ ഇന്ത്യ കൂട്ടായ്മയും നേടി. 2 ശതമാനത്തിൽ താഴെയാണ് വോട്ടുവിഹിതത്തിലുള്ള വ്യത്യാസം.

പ്രതിപക്ഷ പാർട്ടികൾക്കെതിരെയുള്ള വ്യാപകമായ ആക്രമണങ്ങൾ, കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം എന്നീ സാഹചര്യങ്ങൾക്കിടയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രണ്ട് മുഖ്യമന്ത്രിമാരെ ജയിലിലടയ്ക്കുകയും കോൺഗ്രസിന്റെയും സിപിഐ എമ്മിന്റെയുമടക്കം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു. എൻസിപിയും ശിവസേനയും പോലുള്ള പ്രതിപക്ഷ പാർട്ടികളെ പണശക്തിയും കേന്ദ്ര ഏജൻസികളുടെ ഭീഷണിയും ഉപയോഗപ്പെടുത്തി പിളർപ്പിലെത്തിച്ച ബിജെപി പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാൻ എല്ലാത്തരം രാഷ്ട്രീയ തന്ത്രങ്ങളും അവലംബിച്ചു. അങ്ങനെ ജെഡിയുവെ തിരിച്ച് എൻഡിഎയിൽ എത്തിക്കുന്നതിൽ വിജയിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പ് കമീഷൻ ശക്തമായി ഇടപെട്ടിരുന്നുവെങ്കിൽ ബിജെപിയുടെയും എൻഡിഎയുടെയും നില കൂടുതൽ പ്രതികൂലമാകുമായിരുന്നു. ബിജെപിയുടെ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിൽ തിരഞ്ഞെടുപ്പ് കമീഷൻ്റെ പങ്ക് വ്യക്തമാണ്. മാതൃകാ പെരുമാറ്റച്ചട്ടത്തിന് എതിരായിരുന്നിട്ടും മോദിയുടെയും പല ബിജെപി നേതാക്കളുടെയും പ്രകോപനപരമായ വർഗ്ഗീയ പരാമർശങ്ങൾക്കെതിരെ നടപടിയെടുക്കാഞ്ഞതും പോൾ ചെയ്ത വോട്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താനുള്ള വിമുഖതയും കമീഷന്റെ വിശ്വാസ്യതയിൽ സംശയമുയർത്തുന്നതാണ്.

ബിജെപി തങ്ങളുടെ ആശയങ്ങൾ മാത്രം പ്രചരിപ്പിക്കാൻ മാധ്യമങ്ങളെ വലിയ തോതിൽ ഉപയോ​ഗിച്ചത് എക്‌സിറ്റ് പോളുകളിലും പ്രതിഫലിച്ചു. കൂട്ടുനിൽക്കുന്ന കോർപ്പറേറ്റ് മാധ്യമങ്ങൾക്കൊപ്പം സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങളും സ്വന്തം അജൻഡയ്ക്ക് അനുസരിച്ചുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നതിനും ബിജെപി അവരുടെ പണശക്തി ഉപയോഗിച്ചു. പലയിടത്തും വോട്ടർമാർക്ക് നേരിട്ട് പണം നൽകാൻ ആയിരക്കണക്കിന് കോടികൾ ചെലവിട്ടു.

ഭരണഘടന, ജനാധിപത്യം, പൗരസ്വാതന്ത്ര്യം എന്നിവയ്‌ക്കെതിരായ ഭീഷണികളും തൊഴിലില്ലായ്മ, വിലക്കയറ്റം, കാർഷിക ദുരിതം തുടങ്ങിയ പ്രശ്‌നങ്ങളും ഉയർത്തിക്കാട്ടുന്നതിനാണ് ഇന്ത്യാ കൂട്ടായ്മ ഊന്നൽ നൽകിയത്. കർഷര സമരം അടക്കമുള്ള ജനകീയ പ്രതിരോധങ്ങൾ വലിയ തോതിൽ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചു. മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, പശ്ചിമ യുപി എന്നിവടങ്ങളിലുള്ള കാർഷിക പ്രദേശങ്ങളിൽ ബിജെപിക്ക് 38 സിറ്റിംഗ് സീറ്റുകളാണ് നഷ്ടപ്പെട്ടത്. 159 ഗ്രാമീണ നിയോജക മണ്ഡലങ്ങളിൽ ജനങ്ങൾ മാറ്റത്തിന് വേണ്ടി വോട്ട് ചെയ്തുവെന്നാണ് കണക്ക്.

കേവലഭൂരിപക്ഷം നഷ്ടപ്പെട്ടെങ്കിലും മോദിയുടെ ആധിപത്യം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുമായി ബിജെപി ശക്തമായി മുന്നോട്ടുപോകും. ഹിന്ദുത്വ സ്വേച്ഛാധിപത്യ പ്രവണതകളെയും ഹിന്ദുത്വ-കോർപ്പറേറ്റ് കൂട്ടുകെട്ടിനെയും ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളെ ശക്തമായി എതിർക്കുന്നതിലും മതേതര ജനാധിപത്യം, ജനങ്ങളുടെ ഉപജീവനം, സാമ്പത്തിക പരമാധികാരം, സാമൂഹ്യ നീതി, ഫെഡറലിസം എന്നിവ സംരക്ഷിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യ കൂട്ടായ്മ മുന്നോട്ടുപോകേണ്ടതുണ്ട്. ഫാസിസ്റ്റ് രീതികൾക്കെതിരെയുള്ള പോരാട്ടം വരും നാളുകളിൽ പാർലമെൻ്റിനകത്തും പുറത്തും കൂടുതൽ ശക്തമാക്കേണ്ടതുമുണ്ട്.

എട്ട് എംപിമാരുമായി ഇടതു പാർട്ടികൾ ലോക്സഭയിൽ തങ്ങളുടെ സാന്നിധ്യം നേരിയ തോതിൽ മെച്ചപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, സിപിഐ എമ്മിന്റെ പ്രകടനം, പ്രത്യേകിച്ച് കേരളത്തിൽ, നിരാശജനകമാണ്. സംസ്ഥാന ഘടകങ്ങൾ നടത്തുന്ന അവലോകനത്തിന്റെ അടിസ്ഥാനത്തിൽ ആഴത്തിലുള്ള ആത്മപരിശോധന നടത്തും.

നീറ്റ് പരീക്ഷ

നീറ്റ് പരീക്ഷയുടെ നടത്തിപ്പിൽ പലതരത്തിലുള്ള ക്രമക്കേടുകളും പരാതികളും ഉയർന്നിട്ടുണ്ട്. പരീക്ഷകളുടെ നടത്തിപ്പിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഗൗരവതരമായ വീഴ്ചകൾ വരുതിയുട്ടുണ്ട്.

വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന കേന്ദ്രീകൃതവൽക്കരണം വിദ്യാഭ്യാസത്തെ കൺകറൻ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമാണ്. സംസ്ഥാന സർക്കാരുകളുടെ അധികാരങ്ങൾക്കു മേലെയുള്ള കടന്നുകയറ്റം അംഗീകരിക്കാനാവില്ല.

കഴിഞ്ഞ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൃത്യമായ അന്വേഷണം നടക്കണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഭാവി പ്രവർത്തനം ശക്തപ്പെടുത്താൻ സംസ്ഥാനത്തെ മുഴുവൻ വീടുകളും സന്ദർശിച്ച്‌ പാർടി ജനങ്ങളെ കേൾക്കും

ഭാവി പ്രവർത്തനം ശക്തപ്പെടുത്താൻ സംസ്ഥാനത്തെ മുഴുവൻ വീടുകളും സന്ദർശിച്ച്‌ പാർടി ജനങ്ങളെ കേൾക്കും. ജനുവരി 15 മുതൽ 22 വരെയാകും ഗൃഹസന്ദര്‍ശനം. പാർടി വ്യത്യാസമില്ലാതെ എല്ലാ വീടുകളിലും കയറി തദ്ദേശതെരഞ്ഞെടുപ്പിൽ തങ്ങൾക്കുണ്ടായ പരാജയത്തിൽ ഉൾപ്പെടെ തുറന്ന സംവാദം നടത്തും.

കൈപ്പത്തി ചിഹ്നത്തിൽ വോട്ട് വാങ്ങി വിജയിച്ചവർ അധികാരം പങ്കിടാൻ താമരയെ പുൽകുന്നത് രാഷ്ട്രീയ ധാർമ്മികതയുടെ നഗ്നമായ ലംഘനമാണ്

സ. സജി ചെറിയാൻ

തൃശ്ശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ അരങ്ങേറിയ നാണംകെട്ട രാഷ്ട്രീയ നാടകം കേരളത്തിലെ ജനാധിപത്യ വിശ്വാസികൾക്ക് വലിയൊരു മുന്നറിയിപ്പാണ് നൽകുന്നത്. ജനവിധി അട്ടിമറിക്കാനും ഇടതുപക്ഷത്തെ ഭരണത്തിൽ നിന്ന് മാറ്റിനിർത്താനും കോൺഗ്രസ് എത്രത്തോളം തരംതാഴുമെന്ന് മറ്റത്തൂരിലെ നിലപാടുകൾ വ്യക്തമാക്കുന്നു.

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കോൺഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രം

സ. വി ശിവൻകുട്ടി

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കോൺഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രമാണ്. എൽ.ഡി.എഫിനെ പരാജയപ്പെടുത്താൻ വർഗ്ഗീയ ശക്തികളുമായി കോൺഗ്രസ് നടത്തിയ വോട്ട് കച്ചവടം കണക്കുകൾ സഹിതം ഇപ്പോൾ തെളിയിക്കപ്പെട്ടിരിക്കുകയാണ്.