Skip to main content

എൽഡിഎഫ് ദുർബലമായെന്ന് പ്രചരിപ്പിച്ചവരുടെ വാദം അസ്ഥാനത്താണെന്ന് തെളിയിക്കുന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ എൽഡിഎഫ് ദുർബലമായി എന്ന് പ്രചരിപ്പിച്ചവരുടെ വാദം അസ്ഥാനത്താണെന്ന് തെളിയിക്കുന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ. ആകെയുള്ള 49 സീറ്റുകളിൽ 23 സീറ്റുകളിൽ എൽഡിഎഫ്‌ വിജയിച്ചു. യുഡിഎഫിന് 19, ബിജെപിയ്ക്ക് മൂന്ന്, നാല്‌ സ്വതന്ത്രർ എന്നിങ്ങനെയാണ്‌ മറ്റ്‌ വിജയങ്ങൾ.

തിരുവനന്തപുരം ജില്ലയിൽ ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷൻ ഉൾപ്പെടെ ഉപതെരഞ്ഞെടുപ്പ് നടന്ന എട്ട് സീറ്റുകളിലും എൽഡിഎഫാണ് വിജയിച്ചത്. ബിജെപിയുടെ നാല് സീറ്റും യുഡിഎഫിന്റെ സീറ്റുകളും എൽഡിഎഫ് പിടിച്ചെടുത്തു. തൃശൂരിൽ എൽഡിഎഫ് വിജയിച്ച രണ്ട് സീറ്റുകൾ നിലനിർത്തി. കണ്ണൂരിൽ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് സീറ്റുകളിലും എൽഡിഎഫിന്‌ നല്ല ഭൂരിപക്ഷമാണ്‌.

കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയമാണ് എൽഡിഎഫിന് ഉണ്ടായത്. അത്‌ നിലനിൽക്കുന്നുവെന്നാണ് ഉപതെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. എൽഡിഎഫ് പരാജയപ്പെട്ട വാർഡുകളിൽ പലതിലും കഴിഞ്ഞ തെരഞ്ഞെടുപ്പുകളേക്കാൾ വോട്ടുകൾ നേടാനായി. 2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പിലെ ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ സഖ്യത്തെ നിലനിർത്തിക്കൊണ്ടാണ് പലയിടത്തും സ്വതന്ത്രവേഷത്തിൽ സ്ഥാനാർത്ഥികളെ യുഡിഎഫ് വിജയിപ്പിച്ചത്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കും. അവിശുദ്ധ കൂട്ടുകെട്ടുകളെ പരാജയപ്പെടുത്തി എൽഡിഎഫിന് തിളക്കമാർന്ന വിജയം നൽകിയ വോട്ടർമാരെ അഭിവാദ്യം ചെയ്യുന്നു.
 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സഖാവ് ബാബു എം പാലിശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സഖാവ് ബാബു എം പാലിശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യുവജന സംഘടനാ പ്രവർത്തനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം തൃശൂർ ജില്ലയിൽ പാർടിയുടെ കരുത്തുറ്റ മുഖമായിരുന്നു.

കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സ. ബാബു എം പാലിശ്ശേരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സ. ബാബു എം പാലിശ്ശേരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായും കുന്നംകുളം ഏരിയ സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ച സ. ബാബു എം പാലിശ്ശേരി തൃശ്ശൂർ ജില്ലയിലെ പാർടിയുടെ വളർച്ചയിൽ നൽകിയ സംഭാവന വിലപ്പെട്ടതാണ്.

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.