Skip to main content

എൽഡിഎഫ് ദുർബലമായെന്ന് പ്രചരിപ്പിച്ചവരുടെ വാദം അസ്ഥാനത്താണെന്ന് തെളിയിക്കുന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ എൽഡിഎഫ് ദുർബലമായി എന്ന് പ്രചരിപ്പിച്ചവരുടെ വാദം അസ്ഥാനത്താണെന്ന് തെളിയിക്കുന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ. ആകെയുള്ള 49 സീറ്റുകളിൽ 23 സീറ്റുകളിൽ എൽഡിഎഫ്‌ വിജയിച്ചു. യുഡിഎഫിന് 19, ബിജെപിയ്ക്ക് മൂന്ന്, നാല്‌ സ്വതന്ത്രർ എന്നിങ്ങനെയാണ്‌ മറ്റ്‌ വിജയങ്ങൾ.

തിരുവനന്തപുരം ജില്ലയിൽ ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷൻ ഉൾപ്പെടെ ഉപതെരഞ്ഞെടുപ്പ് നടന്ന എട്ട് സീറ്റുകളിലും എൽഡിഎഫാണ് വിജയിച്ചത്. ബിജെപിയുടെ നാല് സീറ്റും യുഡിഎഫിന്റെ സീറ്റുകളും എൽഡിഎഫ് പിടിച്ചെടുത്തു. തൃശൂരിൽ എൽഡിഎഫ് വിജയിച്ച രണ്ട് സീറ്റുകൾ നിലനിർത്തി. കണ്ണൂരിൽ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് സീറ്റുകളിലും എൽഡിഎഫിന്‌ നല്ല ഭൂരിപക്ഷമാണ്‌.

കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയമാണ് എൽഡിഎഫിന് ഉണ്ടായത്. അത്‌ നിലനിൽക്കുന്നുവെന്നാണ് ഉപതെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. എൽഡിഎഫ് പരാജയപ്പെട്ട വാർഡുകളിൽ പലതിലും കഴിഞ്ഞ തെരഞ്ഞെടുപ്പുകളേക്കാൾ വോട്ടുകൾ നേടാനായി. 2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പിലെ ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ സഖ്യത്തെ നിലനിർത്തിക്കൊണ്ടാണ് പലയിടത്തും സ്വതന്ത്രവേഷത്തിൽ സ്ഥാനാർത്ഥികളെ യുഡിഎഫ് വിജയിപ്പിച്ചത്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കും. അവിശുദ്ധ കൂട്ടുകെട്ടുകളെ പരാജയപ്പെടുത്തി എൽഡിഎഫിന് തിളക്കമാർന്ന വിജയം നൽകിയ വോട്ടർമാരെ അഭിവാദ്യം ചെയ്യുന്നു.
 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സഖാവ് സുശീല ഗോപാലൻ ദിനം, സഖാവ് എ കണാരൻ ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാക്കൾ സുശീല ഗോപാലന്റെയും എ കണാരന്റെയും സ്മരണ പുതുക്കുന്ന ദിനമാണ് ഇന്ന്. സിപിഐ എമ്മിന്റെ ഉന്നതനേതാക്കളായിരുന്ന ഇരുവരും തൊഴിലാളിവർഗ നേതൃനിരയിലെ കരുത്തരായിരുന്നു. സ. സുശീല ഗോപാലൻ അന്തരിച്ചിട്ട് 24 വർഷവും സ. എ കണാരൻ വിട്ടുപിരിഞ്ഞിട്ട് 21 വർഷവുമാകുന്നു.

പാവപ്പെട്ടവരുടെ ഏക ആശ്രയമായമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പദ്ധതിയുടെ പേര് മാറ്റവും സംസ്ഥാനങ്ങൾക്ക് മേൽ ഏർപ്പെടുത്തുന്ന അധിക സാമ്പത്തിക ബാധ്യതയും

സ. കെ രാധാകൃഷ്ണൻ എംപി

പാവപ്പെട്ടവരുടെ ഏക ആശ്രയമായമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പദ്ധതിയുടെ പേര് മാറ്റവും സംസ്ഥാനങ്ങൾക്ക് മേൽ ഏർപ്പെടുത്തുന്ന അധിക സാമ്പത്തിക ബാധ്യതയും.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ലോകസഭയിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധത

സ. പിണറായി വിജയൻ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ലോകസഭയിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധതയാണ്.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയോട് കേന്ദ്ര സർക്കാർ അവഗണന

സ. കെ രാധാകൃഷ്ണൻ എംപി

കേരളത്തിലെ വിദ്യാഭ്യാസ മേഖലയോട് വീണ്ടും കേന്ദ്ര സർക്കാരിന്റെ അവഗണന. സമഗ്രശിക്ഷ പദ്ധതിക്ക് കീഴിൽ സംസ്ഥാനത്തിന് 2024-25 സാമ്പത്തിക വർഷത്തിൽ അനുവദിക്കേണ്ട 428.89 കോടിയിൽ ഒരു രൂപ പോലും അനുവദിച്ചിട്ടില്ല എന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ലോകസഭയിൽ മറുപടി നൽകേണ്ടി വന്നു.