Skip to main content

ദേശാഭിമാനി ക്യാമ്പയിൻ വിജയിപ്പിക്കാൻ മുഴുവൻ പാർടി പ്രവർത്തകരോടും, ബഹുജനങ്ങളോടും അഭ്യർത്ഥിക്കുന്നു

ദേശാഭിമാനി ക്യാമ്പയിൻ വിജയിപ്പിക്കാൻ മുഴുവൻ പാർടി പ്രവർത്തകരോടും, ബഹുജനങ്ങളോടും അഭ്യർത്ഥിക്കുന്നു.

മതനിരപേക്ഷ പുരോഗമന രാഷ്ട്രീയത്തിൻ്റെ ജിഹ്വയായ ദേശാഭിമാനിയുടെ പ്രസക്തി വർദ്ധിച്ചുവരുന്ന സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത്. ജനാധിപത്യത്തിൻ്റെ നാലാംതൂണെന്ന് അറിയപ്പെടുന്ന മാധ്യമങ്ങളിൽ മഹാഭൂരിപക്ഷവും ഇന്ന് ഭരണകുടത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. അതുവഴി അറിയാനുള്ള പൗരൻ്റെ അവകാശത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. അവസാനമായി വയനാട് ദുരിതാശ്വാസ പ്രവർത്തനത്തെപ്പോലും അട്ടിമറിക്കുന്നതിനുള്ള കള്ളക്കഥകളാണ് പല മാധ്യമങ്ങളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

വർത്തമാന സാഹചര്യത്തിൽ ജനകീയ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള മാധ്യമ ഇടപെടലുകൾ കൂടുതൽ ശക്തിപ്പെടുത്തേണ്ട കാലം കുടിയാണിത്. ഈ യാഥാർത്ഥ്യം ഉൾക്കൊണ്ടുകൊണ്ടാണ് കൂടുതൽ കരുത്തോടെ ദേശാഭിമാനി പ്രചരണം ഏറ്റെടുത്തുകൊണ്ട് മാത്രമേ ഈ പ്രശ്‌നത്തെ മറികടക്കാനാവൂ. അക്ഷരമുറ്റം പരിപാടി കുട്ടികളുടെ വിജ്ഞാനോത്സവം എന്ന നിലയിൽ വളർന്നുകഴിഞ്ഞു. ശാസ്ത്രപംക്തിയും, സ്പോർട്‌സുമെല്ലാം ബഹുജനങ്ങളാകെ ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. ഗൾഫ് ഓൺലൈൻ പത്രത്തിലൂടെ വിദേശ രാജ്യങ്ങളിലും ദേശാഭിമാനിയുടെ സാന്നിദ്ധ്യം വ്യാപിച്ചിരിക്കുകയാണ്. സ്ത്രീയും, തൊഴിൽവീഥിയുമെല്ലാം വലിയ അംഗീകാരമാണ് നേടിയിരിക്കുന്നത്.

വലതുപക്ഷ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന കള്ളക്കഥകൾ തുറന്നുകാട്ടി ബദൽ മാധ്യമ സംസ്കാരം മുന്നോട്ടുവച്ചുമാണ് ദേശാഭിമാനി പ്രവർത്തിക്കുന്നത്. ഇത് കൂടുതൽ ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ട് മാത്രമേ ജനപക്ഷ നിലപാടുകൾ ജനങ്ങളിൽ ഉണ്ടാക്കിയെടുക്കാനാവൂ. വലതുപക്ഷ ആശയങ്ങൾ പ്രതിരോധിക്കാനും, ജനകീയ ബദലുകൾ ഉയർത്തിക്കൊണ്ടുവരുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനും ഇത് അനിവാര്യമാണ്. അടിസ്ഥാന ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ദേശാഭിമാനിയെന്നത് അവരുടെ ജീവവായുവായി മാറിക്കഴിഞ്ഞിട്ടുണ്ട്.

യാഥാർത്ഥ്യങ്ങളെ ജനങ്ങളിലെത്തിക്കുന്ന ദേശാഭിമാനി ഇന്ന് മലയാളത്തിലെ മൂന്നാമത്തെ പത്രവും, വായനക്കാരുടെ വളർച്ചാനിരക്കിൽ ഐ.ആർ.എസ് പ്രകാരം ഒന്നാമത്തെ പത്രവുമാണ്. ഇനിയും കൂടുതൽ ആളുകളിലേക്ക് പത്രം എത്തിക്കാൻ കഴിയേണ്ടതുണ്ട്. നിലവിലുള്ള വാർഷിക വരിക്കാരെ പുതുക്കുന്നതിനും, പുതിയ വരിക്കാരെ ചേർക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ സെപ്‌തംബർ 23 മുതൽ ഒക്ടോബർ 18 വരെ നടക്കുകയാണ്. ഈ പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിന് മുഴുവൻ പാർടി പ്രവർത്തകരും രംഗത്തിറങ്ങണം.

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സഖാവ് ബാബു എം പാലിശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സഖാവ് ബാബു എം പാലിശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യുവജന സംഘടനാ പ്രവർത്തനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം തൃശൂർ ജില്ലയിൽ പാർടിയുടെ കരുത്തുറ്റ മുഖമായിരുന്നു.

കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സ. ബാബു എം പാലിശ്ശേരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സ. ബാബു എം പാലിശ്ശേരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായും കുന്നംകുളം ഏരിയ സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ച സ. ബാബു എം പാലിശ്ശേരി തൃശ്ശൂർ ജില്ലയിലെ പാർടിയുടെ വളർച്ചയിൽ നൽകിയ സംഭാവന വിലപ്പെട്ടതാണ്.

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.