Skip to main content

ദേശാഭിമാനി ക്യാമ്പയിൻ വിജയിപ്പിക്കാൻ മുഴുവൻ പാർടി പ്രവർത്തകരോടും, ബഹുജനങ്ങളോടും അഭ്യർത്ഥിക്കുന്നു

ദേശാഭിമാനി ക്യാമ്പയിൻ വിജയിപ്പിക്കാൻ മുഴുവൻ പാർടി പ്രവർത്തകരോടും, ബഹുജനങ്ങളോടും അഭ്യർത്ഥിക്കുന്നു.

മതനിരപേക്ഷ പുരോഗമന രാഷ്ട്രീയത്തിൻ്റെ ജിഹ്വയായ ദേശാഭിമാനിയുടെ പ്രസക്തി വർദ്ധിച്ചുവരുന്ന സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത്. ജനാധിപത്യത്തിൻ്റെ നാലാംതൂണെന്ന് അറിയപ്പെടുന്ന മാധ്യമങ്ങളിൽ മഹാഭൂരിപക്ഷവും ഇന്ന് ഭരണകുടത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. അതുവഴി അറിയാനുള്ള പൗരൻ്റെ അവകാശത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. അവസാനമായി വയനാട് ദുരിതാശ്വാസ പ്രവർത്തനത്തെപ്പോലും അട്ടിമറിക്കുന്നതിനുള്ള കള്ളക്കഥകളാണ് പല മാധ്യമങ്ങളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

വർത്തമാന സാഹചര്യത്തിൽ ജനകീയ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള മാധ്യമ ഇടപെടലുകൾ കൂടുതൽ ശക്തിപ്പെടുത്തേണ്ട കാലം കുടിയാണിത്. ഈ യാഥാർത്ഥ്യം ഉൾക്കൊണ്ടുകൊണ്ടാണ് കൂടുതൽ കരുത്തോടെ ദേശാഭിമാനി പ്രചരണം ഏറ്റെടുത്തുകൊണ്ട് മാത്രമേ ഈ പ്രശ്‌നത്തെ മറികടക്കാനാവൂ. അക്ഷരമുറ്റം പരിപാടി കുട്ടികളുടെ വിജ്ഞാനോത്സവം എന്ന നിലയിൽ വളർന്നുകഴിഞ്ഞു. ശാസ്ത്രപംക്തിയും, സ്പോർട്‌സുമെല്ലാം ബഹുജനങ്ങളാകെ ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. ഗൾഫ് ഓൺലൈൻ പത്രത്തിലൂടെ വിദേശ രാജ്യങ്ങളിലും ദേശാഭിമാനിയുടെ സാന്നിദ്ധ്യം വ്യാപിച്ചിരിക്കുകയാണ്. സ്ത്രീയും, തൊഴിൽവീഥിയുമെല്ലാം വലിയ അംഗീകാരമാണ് നേടിയിരിക്കുന്നത്.

വലതുപക്ഷ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന കള്ളക്കഥകൾ തുറന്നുകാട്ടി ബദൽ മാധ്യമ സംസ്കാരം മുന്നോട്ടുവച്ചുമാണ് ദേശാഭിമാനി പ്രവർത്തിക്കുന്നത്. ഇത് കൂടുതൽ ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ട് മാത്രമേ ജനപക്ഷ നിലപാടുകൾ ജനങ്ങളിൽ ഉണ്ടാക്കിയെടുക്കാനാവൂ. വലതുപക്ഷ ആശയങ്ങൾ പ്രതിരോധിക്കാനും, ജനകീയ ബദലുകൾ ഉയർത്തിക്കൊണ്ടുവരുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനും ഇത് അനിവാര്യമാണ്. അടിസ്ഥാന ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ദേശാഭിമാനിയെന്നത് അവരുടെ ജീവവായുവായി മാറിക്കഴിഞ്ഞിട്ടുണ്ട്.

യാഥാർത്ഥ്യങ്ങളെ ജനങ്ങളിലെത്തിക്കുന്ന ദേശാഭിമാനി ഇന്ന് മലയാളത്തിലെ മൂന്നാമത്തെ പത്രവും, വായനക്കാരുടെ വളർച്ചാനിരക്കിൽ ഐ.ആർ.എസ് പ്രകാരം ഒന്നാമത്തെ പത്രവുമാണ്. ഇനിയും കൂടുതൽ ആളുകളിലേക്ക് പത്രം എത്തിക്കാൻ കഴിയേണ്ടതുണ്ട്. നിലവിലുള്ള വാർഷിക വരിക്കാരെ പുതുക്കുന്നതിനും, പുതിയ വരിക്കാരെ ചേർക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ സെപ്‌തംബർ 23 മുതൽ ഒക്ടോബർ 18 വരെ നടക്കുകയാണ്. ഈ പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിന് മുഴുവൻ പാർടി പ്രവർത്തകരും രംഗത്തിറങ്ങണം.

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരം

സ. പിണറായി വിജയൻ

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരമാണ്. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പു വരുത്താൻ ഇച്ഛാശക്തി കാണിക്കേണ്ട സർക്കാർ കൈമലർത്തുന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്.

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു. ദേശാഭിമാനി ചീഫ്‌ എഡിറ്റർ സ. പുത്തലത്ത്‌ ദിനേശൻ അധ്യക്ഷനായി. റസിഡന്റ്‌ എഡിറ്റർ സ.