Skip to main content

ദേശാഭിമാനി ക്യാമ്പയിൻ വിജയിപ്പിക്കാൻ മുഴുവൻ പാർടി പ്രവർത്തകരോടും, ബഹുജനങ്ങളോടും അഭ്യർത്ഥിക്കുന്നു

ദേശാഭിമാനി ക്യാമ്പയിൻ വിജയിപ്പിക്കാൻ മുഴുവൻ പാർടി പ്രവർത്തകരോടും, ബഹുജനങ്ങളോടും അഭ്യർത്ഥിക്കുന്നു.

മതനിരപേക്ഷ പുരോഗമന രാഷ്ട്രീയത്തിൻ്റെ ജിഹ്വയായ ദേശാഭിമാനിയുടെ പ്രസക്തി വർദ്ധിച്ചുവരുന്ന സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത്. ജനാധിപത്യത്തിൻ്റെ നാലാംതൂണെന്ന് അറിയപ്പെടുന്ന മാധ്യമങ്ങളിൽ മഹാഭൂരിപക്ഷവും ഇന്ന് ഭരണകുടത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. അതുവഴി അറിയാനുള്ള പൗരൻ്റെ അവകാശത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. അവസാനമായി വയനാട് ദുരിതാശ്വാസ പ്രവർത്തനത്തെപ്പോലും അട്ടിമറിക്കുന്നതിനുള്ള കള്ളക്കഥകളാണ് പല മാധ്യമങ്ങളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

വർത്തമാന സാഹചര്യത്തിൽ ജനകീയ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള മാധ്യമ ഇടപെടലുകൾ കൂടുതൽ ശക്തിപ്പെടുത്തേണ്ട കാലം കുടിയാണിത്. ഈ യാഥാർത്ഥ്യം ഉൾക്കൊണ്ടുകൊണ്ടാണ് കൂടുതൽ കരുത്തോടെ ദേശാഭിമാനി പ്രചരണം ഏറ്റെടുത്തുകൊണ്ട് മാത്രമേ ഈ പ്രശ്‌നത്തെ മറികടക്കാനാവൂ. അക്ഷരമുറ്റം പരിപാടി കുട്ടികളുടെ വിജ്ഞാനോത്സവം എന്ന നിലയിൽ വളർന്നുകഴിഞ്ഞു. ശാസ്ത്രപംക്തിയും, സ്പോർട്‌സുമെല്ലാം ബഹുജനങ്ങളാകെ ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. ഗൾഫ് ഓൺലൈൻ പത്രത്തിലൂടെ വിദേശ രാജ്യങ്ങളിലും ദേശാഭിമാനിയുടെ സാന്നിദ്ധ്യം വ്യാപിച്ചിരിക്കുകയാണ്. സ്ത്രീയും, തൊഴിൽവീഥിയുമെല്ലാം വലിയ അംഗീകാരമാണ് നേടിയിരിക്കുന്നത്.

വലതുപക്ഷ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന കള്ളക്കഥകൾ തുറന്നുകാട്ടി ബദൽ മാധ്യമ സംസ്കാരം മുന്നോട്ടുവച്ചുമാണ് ദേശാഭിമാനി പ്രവർത്തിക്കുന്നത്. ഇത് കൂടുതൽ ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ട് മാത്രമേ ജനപക്ഷ നിലപാടുകൾ ജനങ്ങളിൽ ഉണ്ടാക്കിയെടുക്കാനാവൂ. വലതുപക്ഷ ആശയങ്ങൾ പ്രതിരോധിക്കാനും, ജനകീയ ബദലുകൾ ഉയർത്തിക്കൊണ്ടുവരുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനും ഇത് അനിവാര്യമാണ്. അടിസ്ഥാന ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ദേശാഭിമാനിയെന്നത് അവരുടെ ജീവവായുവായി മാറിക്കഴിഞ്ഞിട്ടുണ്ട്.

യാഥാർത്ഥ്യങ്ങളെ ജനങ്ങളിലെത്തിക്കുന്ന ദേശാഭിമാനി ഇന്ന് മലയാളത്തിലെ മൂന്നാമത്തെ പത്രവും, വായനക്കാരുടെ വളർച്ചാനിരക്കിൽ ഐ.ആർ.എസ് പ്രകാരം ഒന്നാമത്തെ പത്രവുമാണ്. ഇനിയും കൂടുതൽ ആളുകളിലേക്ക് പത്രം എത്തിക്കാൻ കഴിയേണ്ടതുണ്ട്. നിലവിലുള്ള വാർഷിക വരിക്കാരെ പുതുക്കുന്നതിനും, പുതിയ വരിക്കാരെ ചേർക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ സെപ്‌തംബർ 23 മുതൽ ഒക്ടോബർ 18 വരെ നടക്കുകയാണ്. ഈ പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിന് മുഴുവൻ പാർടി പ്രവർത്തകരും രംഗത്തിറങ്ങണം.

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.

മത്സ്യത്തൊഴിലാളി മേഖല നേരിടുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങൾ

സ. പിണറായി വിജയൻ

സജി ചെറിയാൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിലവിൽ ഫിഷറീസ് ബജറ്റിൽ 73 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.