Skip to main content

ദേശാഭിമാനി ക്യാമ്പയിൻ വിജയിപ്പിക്കാൻ മുഴുവൻ പാർടി പ്രവർത്തകരോടും, ബഹുജനങ്ങളോടും അഭ്യർത്ഥിക്കുന്നു

ദേശാഭിമാനി ക്യാമ്പയിൻ വിജയിപ്പിക്കാൻ മുഴുവൻ പാർടി പ്രവർത്തകരോടും, ബഹുജനങ്ങളോടും അഭ്യർത്ഥിക്കുന്നു.

മതനിരപേക്ഷ പുരോഗമന രാഷ്ട്രീയത്തിൻ്റെ ജിഹ്വയായ ദേശാഭിമാനിയുടെ പ്രസക്തി വർദ്ധിച്ചുവരുന്ന സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത്. ജനാധിപത്യത്തിൻ്റെ നാലാംതൂണെന്ന് അറിയപ്പെടുന്ന മാധ്യമങ്ങളിൽ മഹാഭൂരിപക്ഷവും ഇന്ന് ഭരണകുടത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. അതുവഴി അറിയാനുള്ള പൗരൻ്റെ അവകാശത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. അവസാനമായി വയനാട് ദുരിതാശ്വാസ പ്രവർത്തനത്തെപ്പോലും അട്ടിമറിക്കുന്നതിനുള്ള കള്ളക്കഥകളാണ് പല മാധ്യമങ്ങളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

വർത്തമാന സാഹചര്യത്തിൽ ജനകീയ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള മാധ്യമ ഇടപെടലുകൾ കൂടുതൽ ശക്തിപ്പെടുത്തേണ്ട കാലം കുടിയാണിത്. ഈ യാഥാർത്ഥ്യം ഉൾക്കൊണ്ടുകൊണ്ടാണ് കൂടുതൽ കരുത്തോടെ ദേശാഭിമാനി പ്രചരണം ഏറ്റെടുത്തുകൊണ്ട് മാത്രമേ ഈ പ്രശ്‌നത്തെ മറികടക്കാനാവൂ. അക്ഷരമുറ്റം പരിപാടി കുട്ടികളുടെ വിജ്ഞാനോത്സവം എന്ന നിലയിൽ വളർന്നുകഴിഞ്ഞു. ശാസ്ത്രപംക്തിയും, സ്പോർട്‌സുമെല്ലാം ബഹുജനങ്ങളാകെ ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. ഗൾഫ് ഓൺലൈൻ പത്രത്തിലൂടെ വിദേശ രാജ്യങ്ങളിലും ദേശാഭിമാനിയുടെ സാന്നിദ്ധ്യം വ്യാപിച്ചിരിക്കുകയാണ്. സ്ത്രീയും, തൊഴിൽവീഥിയുമെല്ലാം വലിയ അംഗീകാരമാണ് നേടിയിരിക്കുന്നത്.

വലതുപക്ഷ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന കള്ളക്കഥകൾ തുറന്നുകാട്ടി ബദൽ മാധ്യമ സംസ്കാരം മുന്നോട്ടുവച്ചുമാണ് ദേശാഭിമാനി പ്രവർത്തിക്കുന്നത്. ഇത് കൂടുതൽ ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ട് മാത്രമേ ജനപക്ഷ നിലപാടുകൾ ജനങ്ങളിൽ ഉണ്ടാക്കിയെടുക്കാനാവൂ. വലതുപക്ഷ ആശയങ്ങൾ പ്രതിരോധിക്കാനും, ജനകീയ ബദലുകൾ ഉയർത്തിക്കൊണ്ടുവരുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനും ഇത് അനിവാര്യമാണ്. അടിസ്ഥാന ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ദേശാഭിമാനിയെന്നത് അവരുടെ ജീവവായുവായി മാറിക്കഴിഞ്ഞിട്ടുണ്ട്.

യാഥാർത്ഥ്യങ്ങളെ ജനങ്ങളിലെത്തിക്കുന്ന ദേശാഭിമാനി ഇന്ന് മലയാളത്തിലെ മൂന്നാമത്തെ പത്രവും, വായനക്കാരുടെ വളർച്ചാനിരക്കിൽ ഐ.ആർ.എസ് പ്രകാരം ഒന്നാമത്തെ പത്രവുമാണ്. ഇനിയും കൂടുതൽ ആളുകളിലേക്ക് പത്രം എത്തിക്കാൻ കഴിയേണ്ടതുണ്ട്. നിലവിലുള്ള വാർഷിക വരിക്കാരെ പുതുക്കുന്നതിനും, പുതിയ വരിക്കാരെ ചേർക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ സെപ്‌തംബർ 23 മുതൽ ഒക്ടോബർ 18 വരെ നടക്കുകയാണ്. ഈ പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിന് മുഴുവൻ പാർടി പ്രവർത്തകരും രംഗത്തിറങ്ങണം.

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.

ഇന്ത്യന്‍ കമ്മ്യൃണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ യുഗപ്രഭാവനായ നേതാവ് സഖാവ് സുന്ദരയ്യയുടെ ഐതിഹാസിക സ്മരണയ്ക്ക് മുന്നില്‍ ഒരായിരം രക്തപുഷ്പങ്ങള്‍

സിപിഐഎമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറിയായ സഖാവ് സുന്ദരയ്യയുടെ നാല്പത്തിയൊന്നാം ചരമദിനമാണിന്ന്. ജന്മികുടുംബാംഗമെന്ന നിലയ്ക്ക് ലഭിക്കാവുന്ന സുഖങ്ങളും നേട്ടങ്ങളും ത്യജിച്ച് തൊഴിലാളികള്‍ക്കും പാവങ്ങള്‍ക്കും വേണ്ടി ജീവിതകാലം മുഴുവന്‍ പോരാടിയ കര്‍മധീരനായ വിപ്ലവകാരിയായിരുന്നു സഖാവ് പി സുന്ദരയ്യ.